വിനീതിനും ധ്യാനിനും ഇനി ആ മഹാനടന്റെ മുന്നില്‍ പോയി നില്‍ക്കാനുള്ള ധൈര്യം പോലും ഉണ്ടാവില്ല, ചെയ്യാത്ത തെറ്റിന് കുരുതി കൊടുക്കുന്നത് അവരുടെ ജീവിതം; ശ്രീനിവാസന് കത്ത്

നടന്‍ മോഹന്‍ലാലിനെതിരെ പരസ്യ വിമര്‍ശനവുമായി ശ്രീനിവാസന്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാലുമായുള്ള ബന്ധം നല്ലതല്ലെന്ന് പറഞ്ഞ ശ്രീനിവാസന് താരത്തിനെതിരെ നിരവധി ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ശ്രീനിവാസന് എന്ന പേരില്‍ വിവിധ മൂവി ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന കത്താണ് വൈറലായി മാറുന്നത്.

കത്തിലെ പ്രസക്തഭാഗങ്ങള്‍

ധാരാളം ശാരീരിക അവശതകളുണ്ടെന്ന് അറിയാം. ഒരുപാട് വിഷമമുണ്ട് നിങ്ങളുടെ ഇപ്പോളത്തെ ആരോഗ്യ സ്ഥിതി കാണുമ്പോള്‍. നിങ്ങള്‍ അവതരിപ്പിച്ച കഥാപാത്രങ്ങളും നിങ്ങള്‍ എഴുതിയ തിരക്കഥകളും മലയാളിയെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്… നല്ല നടന്‍.. നല്ല തിരക്കഥാകൃത്ത് അങ്ങനെ പല രീതിയില്‍ കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി നിങ്ങളെ ഞങ്ങള്‍ ഇഷ്ട്ടപെട്ട് കഴിഞ്ഞു.

കൂടുതലായി നിങ്ങളെ ഞങ്ങള്‍ ഇഷ്ടപെട്ടത് മോഹന്‍ലാല്‍ എന്ന നടനും നിങ്ങളും ചേര്‍ന്ന് നിന്ന് പച്ചയായ ജീവിത സത്യങ്ങള്‍ സ്‌ക്രീനില്‍ അവതരിപ്പിച്ചപ്പോഴാണ്. ഒരുമിച്ച് പട്ടിണി കിടന്നപ്പോള്‍… ദാസന്റെ അമ്മ മരിച്ചപ്പോള്‍ അശ്വസിപ്പിച്ചപ്പോള്‍… ജോലി ഇല്ലാത്ത കൂട്ടുകാരന് മുഷിഞ്ഞ കുറച്ച് നോട്ടുകള്‍ കൊടുത്തപ്പോള്‍.. തമ്മില്‍ രസകരമായ വഴക്കുകൂടിയപ്പോള്‍ എല്ലാം നിങ്ങളെ ഞങ്ങള്‍ നെഞ്ചോട് ചേര്‍ത്തു.

പ്രിയപ്പെട്ട ശ്രീനിയേട്ടാ… നിങ്ങള്‍ രണ്ടാളും ഒരുമിച്ച് ജീവിച്ച് കാണിച്ചപ്പോള്‍ നിങ്ങളെക്കാള്‍ കൂടുതല്‍ സന്തോഷിച്ചത് ഞങ്ങളാണ്. പട്ടിണി കിടന്നപ്പോഴും ഒരുമിച്ച് ചെന്നൈ നഗരത്തില്‍ എത്തിയപോലും അമേരിക്കയില്‍ എത്തിയപ്പോഴും ദാസനേയും വിജയനേയും മലയാളി നെഞ്ചില്‍ ചേര്‍ത്തു. ഒന്ന് ആലോചിച്ച് നോക്കൂ… നാടോടിക്കാറ്റ് സിനിമ ഇറങ്ങിയപ്പോള്‍ ജനിച്ചുപോലും ഇല്ലാത്ത ഇന്നത്തെ തലമുറ നിങ്ങളുടെ ആ സൗഹൃദം ടിവിയില്‍ കണ്ട നിങ്ങളെ രണ്ടാളേയും സ്‌നേഹിച്ചുവെങ്കില്‍ എത്രമാത്രം ഞങ്ങള്‍ നിങ്ങളെ ഇഷ്ടപെടുന്നുവെന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ…?

പക്ഷേ… ഇന്ന് നിങ്ങളുടെ അഭിപ്രായങ്ങള്‍ ഒരുപാട് പേരെ വേദനിപ്പിക്കുണ്ട്. നിങ്ങളുടെ മക്കള്‍ക്ക് പോലും നിങ്ങള്‍ പറയുന്ന ഈ കാര്യങ്ങള്‍ കേട്ട് മറ്റുള്ളവരുടെ മുന്നില്‍ തല താഴ്ത്തി നില്‍ക്കേണ്ടി വരുന്നുണ്ട്. ഒരുപാട് സങ്കടമുണ്ട് നിങ്ങള്‍ ആ മഹാനായ നടനെ ഇത്ര തരം താഴ്ത്തി സംസാരിക്കുമ്പോള്‍. മോഹന്‍ലാല്‍ എന്ന നടന്‍ ഒരു മോശം വ്യക്തിയോ കാപട്യങ്ങള്‍ നിറഞ്ഞ നടനോവാണെന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നെങ്കില്‍ എന്തിനായിരുന്നു നിങ്ങള്‍ ആ മനുഷ്യന്റെ കൂടെ ഇത്രെയും നാള്‍ അഭിനയിച്ചത്?.

മോഹന്‍ലാല്‍ എന്ന ആ മനുഷ്യന്‍ നിങ്ങളെയോ വേറെ ഒരാളെയോ ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ല. കൂടെയുള്ള ഒരാളും ആ നടനെ പറ്റി സ്‌നേഹത്തോടെ അല്ലാതെ സംസാരിച്ചിട്ടില്ല. നിങ്ങള്‍ ആ മഹാനടനെ അപമാനിക്കുമ്പോഴും കുറ്റപ്പെടുത്തുമ്പോഴും ശെരിക്കും തോറ്റുപോകുന്നത് നിങ്ങളെ ഇഷ്ടപെട്ട നിങ്ങളുടെ സിനിമകളെ നെഞ്ചോട് ചേര്‍ത്ത ഞാന്‍ അടക്കം ഉള്ള മലയാളികളാണ്. നിങ്ങളുടെ മക്കള്‍ വിനീതിനും ധ്യാനിനും ഇനി ആ മഹാനടന്റെ മുന്നില്‍ പോയി നില്‍ക്കാനുള്ള ധൈര്യം പോലും ഉണ്ടാവില്ല. ചെയ്യാത്ത തെറ്റിന് നിങ്ങള്‍ കുരുതി കൊടുക്കുന്നത് ഇതുപോലെയുള്ള ഒരുപാട് പേരുടെ ജീവിതം കൂടിയാണ്. സൗഹൃദത്തിന് തന്റെ സിനിമ ജീവിതം തന്നെ കൊടുക്കുന്ന മോഹന്‍ലാല്‍ എന്ന ആ മനുഷ്യന്റെ മനസ് വേദനിപ്പിച്ചിട്ട് നിങ്ങള്‍ എന്താണ് നേടാന്‍ പോകുന്നത്’.

Latest Stories

അപ്രതീക്ഷിതമായി സിനിമയിലെത്തി; ജീവിതമാർഗ്ഗം ഇതാണെന്ന് തിരിച്ചറിഞ്ഞത് പിന്നീട്; സിനിമയിൽ മുപ്പത് വർഷങ്ങൾ പിന്നിട്ട് ബിജു മേനോൻ

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്‌മാരകം പണിത് സിപിഎം; എംവി ഗോവിന്ദന്റെ പേര് വെച്ച് നോട്ടീസും പുറത്തിറക്കി

എന്റെ പൊന്ന് ചെക്കാ ദയവ് ചെയ്ത് അത് ഒന്ന് മാറ്റുക, ഒരു പണി കിട്ടിയതിന്റെ ക്ഷീണം മാറി വരുന്നതേ ഉള്ളു; രോഹിത് ശർമ്മയുടെ വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അവസാന ഓവറില്‍ ധോണി ആ റിസ്ക് എടുത്തില്ലായിരുന്നെങ്കില്‍ പാകിസ്ഥാന്‍ കിരീടം ചൂടിയേനെ; വെളിപ്പെടുത്തലുമായി മിസ്ബാ ഉള്‍ ഹഖ്

ഏഴെട്ടു തവണ കരണത്തടിച്ചു; സ്വാതി ആര്‍ത്തവമാണെന്ന് പറഞ്ഞിട്ടും നെഞ്ചത്തും വയറ്റിലും ചവിട്ടി; മുടി പിടിച്ച് തറയിലൂടെ വലിച്ചിഴച്ചു; കെജരിവാളിന്റെ വസതിയിലെ പീഡനം വിവരിച്ച് എഫ്‌ഐആര്‍

'ദി ഗോട്ടി'ൽ ഡീ ഏയ്ജിങ് വിഎഫ്എക്സ് ചെയ്യുന്നത് പ്രശസ്ത ഹോളിവുഡ് കമ്പനി; പുത്തൻ അപ്ഡേറ്റുമായി വെങ്കട് പ്രഭു

മുംബൈ ഇന്ത്യന്‍സിലെ രോഹിത്തിന്റെ ഭാവി?; വലിയ പരാമര്‍ശം നടത്തി ബൗച്ചര്‍

ഐപിഎല്‍ 2024: ആദ്യ മത്സരത്തില്‍ അത് സംഭവിച്ചിരുന്നെങ്കില്‍ ഹാര്‍ദ്ദിക്കിന്റെ കഥ മറ്റൊന്നാകുമായിരുന്നു: സുനില്‍ ഗവാസ്‌കര്‍

എഴുത്ത് മോശമായാല്‍ സിനിമയുടെ കാര്യം കട്ടപ്പൊകയാണ്, സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാര്‍ക്കും നല്‍കണം: മിഥുന്‍ മാനുവല്‍