'മക്കള്‍ക്ക് വേണ്ടി ഉരുകിയൊലിച്ചു തീരുന്ന അമ്മമാരെയാണ് മലയാള സിനിമ ഇത്രയും കാലം കണ്ടത്'; കുമ്പളങ്ങിയിലെ 'അമ്മ' പറയുന്നു

ശ്യാം പുഷ്‌കരന്റെ രചനയില്‍ മധു സി. നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് വലിയ വിജയമാണ് തിയേറ്ററുകളില്‍ കരസ്ഥമാക്കിയത്. മലയാളത്തിലെ യുവതാരനിര അണിനിരന്ന ചിത്രം ധാരാളം ചര്‍ച്ചകള്‍ക്കും വഴിതെളിച്ചിരുന്നു. അതില്‍ ഉയര്‍ന്ന ഒരു ചോദ്യമായിരുന്നു ചിത്രത്തിലെ അമ്മ എന്തു കൊണ്ട് മക്കള്‍ക്കൊപ്പം പോയില്ല എന്നത്. ഒറ്റ രംഗത്തില്‍ മാത്രമാണ് കുമ്പളങ്ങി സഹോദരന്മാരുടെ അമ്മ പ്രത്യക്ഷപ്പെടുന്നതെങ്കിലും അവരുടെ നിലപാട് പ്രേക്ഷകനെ ഇരുത്തി ചിന്തിപ്പിച്ചു.

യുവനടി അനാര്‍ക്കലി മരിക്കാറിന്റെ അമ്മയും സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ലാലിയാണ് ആ അമ്മ റോള്‍ മനോഹരമാക്കിയത്. എന്താണ് അമ്മ മക്കളുടെ കൂടെ പോകാഞ്ഞത് എന്ന ലാലി തന്നെ വ്യക്തമാക്കുകയാണ്. സിനിമ കണ്ടശേഷം പലരും തന്നോട് ചോദിച്ച ചോദ്യമാണിതെന്നും പക്ഷേ പോകാതിരുന്നത് നന്നായി എന്നാണ് തനിക്ക് തോന്നുന്നതെന്നും ലാലി പറയുന്നു.

Image result for lali pm
“മക്കള്‍ക്ക് വേണ്ടി ഉരുകിയൊലിച്ചു തീരുന്ന സര്‍വംസഹയായ അമ്മമാരെയാണ് ഇത്രയും കാലം മലയാളസിനിമയില്‍ കണ്ടത്. അവര്‍ക്ക് സ്വന്തമായി ആഗ്രഹങ്ങളില്ല, നേടിയെടുക്കാന്‍ സ്വപ്നങ്ങളില്ല, സ്വന്തമായി തീരുമാനങ്ങളില്ല. അമ്മ എന്ന രൂപത്തെ പാത്രം കഴുകാനും തുണിയലക്കാനും ഭക്ഷണം വെച്ചു കൊടുക്കാനും കുട്ടികളെയും വീട്ടുകാര്യങ്ങളും നോക്കാനും മാത്രമുള്ള ഒരു ഉപകരണമായി പ്രതിഷ്ഠിച്ചു വെച്ചിരിക്കുകയാണ്. എന്നാല്‍ കുമ്പളങ്ങി നൈറ്റ്സിലെ അമ്മയിലൂടെ പറയാന്‍ ആഗ്രഹിച്ചതും അത്തരം കണ്ടു മടുത്ത ക്‌ളീഷേകളില്‍ നിന്നൊരു മാറ്റമാണ്. വാ കീറിയ ദൈവം ഇരയും തരും എന്ന് പറയുന്നതു പോലെ മക്കള്‍ അവരുടെ ഭാഗധേയം സ്വയം കണ്ടെത്തിക്കൊള്ളും അല്ലെങ്കില്‍ കണ്ടെത്തണം എന്നവര്‍ ചിന്തിച്ചിട്ടുണ്ടാകും.” മനോരമയുമായുള്ള അഭിമുഖത്തില്‍ ലാലി പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക