'കറി ആന്‍ഡ് സയനൈഡ്' ട്രെന്‍ഡിംഗ്; നെറ്റ്ഫ്‌ളിക്‌സിനെതിരെ ഹര്‍ജിയുമായി കൂടാത്തായി കേസിലെ രണ്ടാം പ്രതി

നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയ ‘കറി ആന്‍ഡ് സയനൈഡ്: ദ ജോളി ജോസഫ്’ എന്ന ഡോക്യുമെന്ററിക്ക് എതിരെ കൂടത്തായി കേസിലെ രണ്ടാം പ്രതി. എം.എസ് മാത്യുവാണ് നെറ്റ്ഫ്‌ളിക്‌സിനെതിരെ ഹര്‍ജിയുമായി രംഗത്തെത്തിയത്. കൂടത്തായി കേസ് സംബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സും ഓണ്‍ലൈന്‍ മാധ്യമങ്ങളും ചാനലുകളും തെറ്റായ വിവരം പ്രചരിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.

ഡിസംബര്‍ 22ന് ആണ് കറി ആന്‍ഡ് സയനൈഡ്: ദ ജോളി ജോസഫ് കേസ് എന്ന പേരില്‍ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്റ് പുറത്തിറങ്ങിയത്. യഥാര്‍ത്ഥ ദൃശ്യങ്ങളും അഭിമുഖങ്ങളുമെല്ലാം ഉള്‍പ്പെടുത്തിയാണ് സീരീസ് പുറത്തിറങ്ങിയത്.

മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ സ്ട്രീമിംഗ് തുടരവെയാണ് എം.എസ് മാത്യു ഇതിനെതിരെ ഹര്‍ജിയുമായി രംഗത്തെത്തിയത്. ഈ ഹര്‍ജി പ്രോസിക്യൂഷന്റെ മറുപടിക്കായി 29-ാം തീയതിയിലേക്ക് മാറ്റി. ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് ജോളി സമര്‍പ്പിച്ച ഹര്‍ജിയും മറ്റു കേസുകളും അന്ന് കോടതി പരിഗണിക്കും.

അതേസമയം, കേരളം നടുങ്ങിയ കൂടത്തായി കൂട്ടക്കൊലയുടെ രഹസ്യങ്ങളുടെ മറ നീക്കി കൊണ്ടാണ് കറി ആന്‍ഡ് സയനൈഡ് ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സില്‍ എത്തിയത്. മികച്ച പ്രതികരണങ്ങളാണ് ഡോക്യുമെന്ററിക്ക് ലഭിച്ചു കൊണ്ടിരുന്നത്

കേരള സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കൂടത്തായി കൊലപാതക കേസ്. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരു കുടുംബത്തിലെ ആറ് പേരെ സയനൈഡ് നല്‍കി ജോളി ജോസഫ് കൊലപ്പെടുത്തിയത്. കൂടത്തായി കേസിന്റെ ഇതുവരെ ആരും സംസാരിക്കാത്തൊരു വശമാണ് ഈ ഡോക്യുമെന്ററി പറഞ്ഞത്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്