എന്തുകൊണ്ട് പൃഥ്വിരാജ്? മമ്മൂട്ടിയെ മറികടന്നത് എങ്ങനെ; ജൂറിയുടെ നിരീക്ഷണങ്ങള്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മിനുട്ടുകള്‍ക്ക് മുമ്പ് വരെ ‘മമ്മൂട്ടി: സ്റ്റേറ്റ് അവാര്‍ഡ് vs നാഷണല്‍ അവാര്‍ഡ്’ എന്ന രീതിയില്‍ ആയിരുന്നു കാര്യങ്ങള്‍ മുന്നോട്ട് പോയത്. കാരണം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ അവസാന റൗണ്ടിലും ദേശീയ അവാര്‍ഡ് പുരസ്‌കാരത്തിന്റെ അവസാന റൗണ്ടിലും മമ്മൂട്ടിയുടെ പേര് ഉണ്ടായിരുന്നു.

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പൃഥ്വിരാജിന് ലഭിച്ചതോടെ, ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിനായാണ് മമ്മൂട്ടി ആരാധകര്‍ അടക്കം കാത്തിരുന്നത്. എന്നാല്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ‘കാന്താര’യിലെ പ്രകടനത്തിലൂടെ ഋഷഭ് ഷെട്ടി സ്വന്തമാക്കുകയും ചെയ്തു. ‘കാതല്‍’ സിനിമയിലെ മാത്യു ദേവസിയെ മറികടന്ന് എങ്ങനെ പൃഥ്വിരാജ് സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി എന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്. സംസ്ഥാന ജൂറിയുടെ നിരീക്ഷണങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കാതലിലൂടെ കടുത്ത മത്സരമാണ് പൃഥ്വിരാജിനതെിരെ മമ്മൂട്ടി ഉയര്‍ത്തിയത്. ആടുജീവിതം സിനിമയുടെ പ്രഖ്യാപനം മുതല്‍ തന്നെ ഈ സിനിമ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നിരുന്നു. മാത്രമല്ല പൃഥ്വിരാജിന്റെ സമര്‍പ്പണവും മേക്കോവറും അവാര്‍ഡുകള്‍ വാരിക്കൂട്ടുമെന്ന പ്രതീക്ഷ പ്രേക്ഷകരില്‍ ഉയര്‍ത്തിയിരുന്നു. ശരീരഭാരം കുറച്ച പൃഥ്വിരാജിന്റെ ഫോട്ടോ പുറത്തെത്തിയപ്പോഴെ സിനിമ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചു. തിയേറ്ററില്‍ എത്തിയപ്പോള്‍ കളക്ഷനിലും ആടുജീവിതം കുതിച്ചു. മലയാളത്തിന്റെ എക്കാലത്തെയും മികച്ച വിജയ ചിത്രങ്ങളില്‍ ഒന്നായി മാറി ബ്ലെസിയുടെ സംവിധാനത്തില്‍ എത്തിയ ആടുജീവിതം.

സ്വാഭാവികമായ പ്രകടനമായിരുന്നു പൃഥ്വിരാജ് സിനിമയില്‍ നടത്തിയത്. ജൂറിയും ആ അഭിപ്രായം അംഗീകരിച്ചിരിക്കുകയാണ്. ജീവിതത്തിന്റെ പരീക്ഷണഘട്ടങ്ങളില്‍ അകപ്പെട്ടുപോയ ഒരു മനുഷ്യന്റെ അതിജീവനത്വരയെയും നിസഹായതയെയും അതിന് ശേഷമുള്ള ശരീരഭാഷയെയും തന്‍മയത്വത്തോടെ അവതരിപ്പിച്ച പ്രകടന മികവിനാണ് അവാര്‍ഡ് എന്നാണ് ജൂറി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡായി പൃഥ്വിരാജിന് ലഭിക്കുക.

അതേസമയം, മികച്ച സംവിധായകന്‍, മികച്ച നടന്‍, പ്രത്വേക ജൂറി പരാമര്‍ശം, ജനപ്രീതി നേടിയ ചിത്രം, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, കളറിസ്റ്റ്, ശബ്ദമിശ്രണം, ഛായാഗ്രഹണം തുടങ്ങി എട്ട് അവാര്‍ഡുകളാണ് ആടുജീവിതം നേടിയിരിക്കുന്നത്. മലയാളത്തില്‍ 2 ലക്ഷത്തോളം കോപ്പികള്‍ വിറ്റഴിഞ്ഞ നോവല്‍ ആണ് യഥാര്‍ത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിന്‍ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തില്‍ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിന്‍ ആടുജീവിതം എഴുതിയത്. 16 വര്‍ഷത്തോളം നീണ്ട യാത്രയ്‌ക്കൊടുവിലാണ് ബ്ലെസി ആടുജീവിതം പൂര്‍ത്തിയാക്കിയത്. 2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു.

ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്. നജീബ് ആയി ജീവിച്ച പൃഥിരാജിന് കിട്ടിയ മികച്ച നടനുള്ള അവാര്‍ഡ് കാവ്യനീതിയാണ്. ഈ കഥയെ ദശാബ്ദങ്ങള്‍ മനസിലിട്ട് ഉരുവപ്പെടുത്തി സിനിമയാക്കി ഇറക്കിയ സംവിധായകന്‍ ബ്ലെസിക്കും അവാര്‍ഡ് നേടിയ ആടുജീവിതത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം