'മയക്കം' മുതല്‍ 'എലോണ്‍' വരെ, ഏതായിരിക്കും മികച്ച സിനിമ? സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് കടുത്ത മത്സരം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനായുള്ള സിനിമകളുടെ പട്ടിക തയാറായി. സൂപ്പര്‍താരങ്ങളുടെത് അടക്കം 154 സിനിമകളാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് മത്സരിക്കുന്നത്. ഇത്രയധികം സിനിമകള്‍ മത്സരിക്കുന്നത് റെക്കോര്‍ഡ് ആണ്. കഴിഞ്ഞ വര്‍ഷം 142 സിനിമകളും അതിന് മുമ്പ് കൊവിഡ് കാലത്ത് 80 സിനിമകളുമായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്.

രണ്ട് പ്രാഥമിക ജൂറികള്‍ 77 സിനിമകള്‍ വീതം കണ്ടാണ് വിലയിരുത്തുക. അതില്‍ നിന്ന് മുപ്പത് ശതമാനം സിനിമകള്‍ മാത്രമാണ് അന്തിമ ജൂറിയുടെ പരിഗണനയ്ക്ക് വിടുക. ഈ മാസം അവസാനത്തോടെ ജൂറിയെ തീരുമാനിച്ച് മെയ് ആദ്യവാരമാണ് സ്‌ക്രീനിങ് ആരംഭിക്കുക. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നാല് സിനിമകള്‍ വീതമാണ് ഇത്തവണ മത്സരിക്കുന്നത്. മമ്മൂട്ടിയുടെ നന്‍പകല്‍ നേരത്ത് മയക്കം, ഭീഷ്മ പര്‍വം, റോഷാക്ക്, പുഴു എന്നീ സിനിമകളാണ് മത്സരരംഗത്തുള്ളത്.

മോഹന്‍ലാലിന്റെ ബ്രോ ഡാഡി, ട്വല്‍ത്ത് മാന്‍, എലോണ്‍, മോണ്‍സ്റ്റര്‍ എന്നീ സിനിമകളും മത്സരരംഗത്തുണ്ട്. ഇതിനോടൊപ്പം പൃഥ്വിരാജിന്റെ ജനഗണമന, കടുവ, കാപ്പ, തീര്‍പ്പ്, ഗോള്‍ഡ്, കുഞ്ചാക്കോ ബോബന്റെ ന്നാ താന്‍ കേസ് കൊട്, അറിയിപ്പ്, പകലും പാതിരാവും എന്നിവയും പട്ടികയിലുണ്ട്. ഉണ്ണി മുകുന്ദന്റെ ഏറെ ശ്രദ്ധ നേടിയ മാളികപ്പുറം, ഷെഫീക്കിന്റെ സന്തോഷം എന്നീ സിനിമകളും മത്സരത്തിന് ഇറങ്ങുന്നുണ്ട്. ജയ ജയ ജയ ജയഹേ, പാല്‍തു ജാന്‍വര്‍ എന്നീ ബേസില്‍ ജോസഫ് സിനിമകളും മത്സരിക്കുന്നുണ്ട്.

തിയേറ്ററിലും ഒ.ടി.ടിയിലും റിലീസ് ചെയ്ത സിനിമകളേക്കാള്‍ കൂടുതല്‍ ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത സിനിമകളാണ് മത്സരംഗത്തുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളിലും റിലീസ് ചെയ്യാത്ത പല സിനിമകള്‍ക്കും അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. സുരേഷ് ഗോപിയുടെ പാപ്പന്‍ മേം ഹൂ മൂസ എന്നീ സിനിമകളും മത്സരിക്കുന്നുണ്ട്. ആസിഫ് അലി പൊലീസ് വേഷത്തില്‍ എത്തിയ കൂമന്‍, കുറ്റവും ശിക്ഷയും എന്നീ സിനിമകളും ലിസ്റ്റിലുണ്ട്.

ആയിഷ, രോമാഞ്ചാം, ജോണ്‍ ലൂഥര്‍, ഇലവീഴാപൂഞ്ചിറ, മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്, പത്താം വളവ്, പത്തൊമ്പതാം നൂറ്റാണ്ട്, ഒരു തെക്കന്‍ തല്ലു കേസ്, നാലാം മുറ, മലയന്‍കുഞ്ഞ്, പടവെട്ട്, തല്ലുമാല, ശ്രീ ധന്യ കാറ്ററിംഗ് സര്‍വീസ്, അപ്പന്‍ എന്നീ സിനിമകളും ജയരാജ്, സത്യന്‍ അന്തിക്കാട്, വിനയന്‍, ടി.കെ രാജീവ് കുമാര്‍ തുടങ്ങിയ പരിചയസമ്പന്നരായ സംവിധായകരും മത്സരിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ ഏതൊക്കെ സിനിമകള്‍ ആയിരിക്കും അവസാന റൗണ്ടില്‍ എത്തുക എന്നതില്‍ ഉറപ്പില്ല.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു