'വാരിസ്' സിനിമയുടെ നഷ്ടപരിഹാരം തരണം; വിജയ്ക്ക് കത്തയച്ച് കേരളാ ഡിസ്ട്രിബ്യൂട്ടര്‍

വിജയ്‌യുടെ ‘വാരിസ്’ സിനിമയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ച അഗസ്ത്യ എന്റര്‍ടെയ്ന്‍മെന്റ് ഡിസ്ട്രിബ്യൂട്ടര്‍ റോയ്. കേരളാ ബോക്‌സോഫീസില്‍ വലിയ വിജയം നേടാന്‍ സാധിക്കാത്ത ചിത്രത്തിന്റെ നഷ്ടം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസ്ട്രിബ്യൂട്ടര്‍ വിജയ്ക്ക് കത്തയച്ചു.

ജൂലൈ 13ന് വിജയ്ക്ക് റോയ് കത്ത് അയച്ചതായി ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ ട്വീറ്റ് ചെയ്തു. ”പ്രതീക്ഷിച്ച കളക്ഷനില്‍ നിന്ന് 6.83 കോടി മാത്രമാണ് വാരിസ് നേടിയത്. നിര്‍മ്മാതാവായ ദില്‍രാജുവില്‍ നിന്ന് എനിക്ക് കമ്മീഷനായി ലഭിക്കാനുള്ള തുക 3.6 കോടിയാണ്.”

”അതില്‍ 16 ലക്ഷം മാത്രമാണ് ലഭിച്ചത്. 3.44 കോടി രൂപ കുടിശ്ശികയുണ്ട്. ഈ തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് മാസങ്ങളായി അലഞ്ഞിട്ടും പണം ലഭിച്ചിട്ടില്ല. അതിനാല്‍ താങ്കള്‍ ഇതില്‍ ഇടപെട്ട് പരിഹാരം കാണണമെന്ന് വിനീതമായി അപേക്ഷിക്കുന്നു” എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.

വിജയ്ക്ക് കത്ത് അയച്ചതിനെ കുറിച്ച് ഡിസ്ട്രിബ്യൂട്ടര്‍ ഒരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. ”കഴിഞ്ഞ ഏഴ് മാസമായി ഞാന്‍ റീഫണ്ടിനായി വാരിസിന്റെ നിര്‍മ്മാതാവിനെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നു. ഒരു പ്രയോജനവുമില്ലാത്തതിനാല്‍ മറ്റ് വഴിയൊന്നും ഇല്ലാതെ ഞാന്‍ വിജയ്ക്ക് കത്തെഴുതി.”

”നായകന്മാര്‍ പറഞ്ഞാല്‍ നിര്‍മ്മാതാക്കള്‍ കേള്‍ക്കും. അദ്ദേഹത്തിനും നഷ്ടം സംഭവിച്ചിട്ടുള്ളതുകൊണ്ട് ചിത്രത്തിലെ നടന്മാര്‍ വാങ്ങിയ പണം തിരികെ നല്‍കുക. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് രജനികാന്ത്. അദ്ദേഹം ഇടപെട്ട് ബാബയ്ക്കും കുസേലനും ‘ലിംഗ’ സിനിമയുടെ പ്രതിഫലത്തിന്റെ ഒരു ഭാഗം തിരികെ നല്‍കി നഷ്ടം പരിഹരിച്ചിരുന്നു” എന്നാണ് റോയ് പറഞ്ഞത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ