ജൂനിയര്‍ ചിരു ജനിച്ചത് ഏറെ പ്രത്യേകതയുള്ള ദിവസത്തില്‍; മേഘ്‌നയുടെ കണ്മണിയെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഏറെ പ്രത്യേകതകളോടെയാണ് മേഘ്‌ന രാജിന്റെ ചിരഞ്ജീവി സര്‍ജയുടെയും കണ്മണിയുടെ ജനനം എന്ന് കുടുംബം. മൂന്ന് വര്‍ഷം മുമ്പ് മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും വിവാഹം ഉറപ്പിച്ച ദിനത്തിലാണ് കുഞ്ഞ് പിറന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ സര്‍ജ കുടുംബത്തെ സംബന്ധിച്ചും ഏറെ പ്രത്യേകതയുള്ള മാസമാണ് ഒക്ടോബര്‍.

2017 ഒക്ടോബറില്‍ ബംഗ്ലൂരുവിലെ മേഘ്‌നയുടെ വീട്ടില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. ഇത് വല്ലാത്തൊരു അനുഭൂതിയും യാദൃച്ഛികതയുമാണ്. തന്റെ മരുമകന്‍ വീണ്ടും ഈ ലോകത്തേക്ക് എത്തിയിരിക്കുന്നു എന്നാണ് മേഘ്‌നയുടെ അമ്മ പ്രമീള പ്രതികരിക്കുന്നത്.

ചിരുവിന്റെയും മേഘ്‌നയുടെയും വിവാഹനിശ്ചയ ദിവസം ജനിച്ചതിനാല്‍ ചിരുവിന്റെ പുനര്‍ജന്മമാണ് ഇതെന്ന് വിശ്വസിക്കുന്നു. കുഞ്ഞ് ജനിക്കുന്ന സമയം ചിരുവിന്റെ ചിത്രം മേഘ്‌നയുടെ അരികില്‍ വെച്ചിരുന്നു. ജനിച്ച ഉടന്‍ ചിരുവിനെയാണ് ആദ്യം കാണിച്ചത് എന്നാണ് അച്ഛന്‍ സുന്ദര്‍രാജ് പറയുന്നത്.

ഒക്ടോബര്‍ മാസത്തിലാണ് ചിരഞ്ജീവിയുടെയും സഹോദരന്‍ ധ്രുവ സര്‍ജയുടെയും ജന്മദിനവും. ഒക്ടോബര്‍ 6-ന് ധ്രുവ സര്‍ജയുടെ ജന്മദിനമാണ്, ഒക്ടോബര്‍ 17-ന് ചിരഞ്ജീവിയുടെയും. വ്യാഴാഴ്ച 11.07-ന് ആണ് ജൂനിയര്‍ ചിരു ജനിച്ചത്. ആരാധകരും ഇത് ചിരഞ്ജീവിയുടെ പുനര്‍ജന്മം ആണെന്നാണ് കരുതുന്നത്.

കഴിഞ്ഞ നാല് മാസം, എങ്ങനെയാണ് ഓരോ നിമിഷവും കടന്നു പോയതെന്ന് അറിയില്ല. ഭര്‍ത്താവ് എന്നും അടുത്തുണ്ടാകേണ്ട സമയം. മകളുടെ മാനസികാവസ്ഥ എത്ര വിഷമം നിറഞ്ഞതായിരുന്നു. എന്നാല്‍ ഒരു ശക്തി അവളുടെ കൂടെയുണ്ടായിരുന്നു. കുടുംബം മുഴുവന്‍ അവള്‍ക്കൊപ്പം നിന്നു എന്ന് പിതാവ് സുന്ദര്‍രാജ് പറയുന്നു.

മേഘ്‌ന നാലുമാസം ഗര്‍ഭിണി ആയിരുന്നപ്പോഴാണ് ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ വിട പറഞ്ഞത്. “”നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കാത്തിരിക്കുകയാണ് ഞാന്‍”” എന്നാണ് ചിരഞ്ജീവിയുടെ വിയോഗത്തിന് ശേഷം മേഘ്ന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.

Latest Stories

'ഹാപ്പി ബർത്ത് ഡേ ബോസ്'; പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഇൻസ്പെക്‌ടറുടെ ജന്മദിനാഘോഷം, നടപടിക്ക് സാധ്യത

തീ അണക്കലിന് വെല്ലുവിളി ഉയർത്തി തീയും പുകയും, കപ്പലിൽ തീ പടരുന്നു; രക്ഷാദൗത്യം അതീവ ദുഷ്കരം

'ചേരേണ്ടവർ തമ്മിൽ തന്നെയാണ് ചേരുക'; വെൽഫയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകുന്നതിൽ പ്രതികരിച്ച് എം സ്വരാജ്

ആസിഡുകളും ഗൺപൗഡറും ലിഥിയം ബാറ്ററികളുമടക്കം അപടകരമായ വസ്തുക്കൾ; കത്തിയമരുന്ന കപ്പൽ മുങ്ങുമോയെന്ന് ആശങ്ക, കാണാതായ നാവികർക്കായി തിരച്ചിൽ തുടരുന്നു

നിര്‍ബന്ധിത ജോലി പത്ത് മണിക്കൂറാക്കി ആന്ധ്രപ്രദേശ്; കൂടുതല്‍ നിക്ഷേപങ്ങളെയും വ്യവസായങ്ങളെയും ആകര്‍ഷിക്കാനെന്ന് നായിഡു സര്‍ക്കാര്‍; തുറന്നെതിര്‍ത്ത് തൊഴിലാളി സംഘടനകള്‍

മഹാരാഷ്ട്ര-ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ്; വോട്ടര്‍പട്ടിക പുറത്തുവിടുമെന്ന റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നതായി രാഹുല്‍ ഗാന്ധി

രാജ്യത്തെ ട്രക്കുകളില്‍ ഇനി എസി നിര്‍ബന്ധം; ജൂണ്‍ 8 മുതല്‍ പുറത്തിറക്കുന്ന എല്ലാ ട്രക്കുകള്‍ക്കും നിര്‍ദ്ദേശം ബാധകം

തീ നിയന്ത്രണവിധേയമായില്ല, 18 ജീവനക്കാരുമായി ഐഎന്‍എസ് സൂറത്ത് മംഗലാപുരത്തേക്ക്; നാല് ജീവനക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നു

സിബിഐ അന്വേഷണം തനിക്കെതിരെയുള്ള രാഷ്ട്രീയ ആക്രമണം; ഹര്‍ജി തന്നെയും മകളെയും ടാര്‍ജറ്റ് ചെയ്തുകൊണ്ടുള്ളതാണെന്ന് മുഖ്യമന്ത്രി

വൈദ്യുതി മോഷണം ഏഴ് മാസം മുമ്പ് അധികൃതരെ അറിയിച്ചിരുന്നുവെന്ന വാദം വസ്തുതാ വിരുദ്ധം; വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി