ജയ് ഭീം കേസ്; സൂര്യയ്ക്കും സംവിധായകനും എതിരെ കടുത്ത നടപടി പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി

ജയ് ഭീമില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന കേസില്‍ പൊലീസിന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം. കേസില്‍ നടന്‍ സൂര്യ, സംവിധായകന്‍ ടി.ജെ.ജ്ഞാനവേല്‍ തുടങ്ങിയവര്‍ക്കെതിരേ കടുത്ത നടപടി പാടില്ലെന്നാണ് പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയത്.

സൂര്യയുടെ ഭാര്യയും ചിത്രത്തിന്റെ നിര്‍മാതാവുമായ ജ്യോതികയും കേസില്‍ പ്രതിയാണ്. സെയ്ദാപ്പേട്ട് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് വേളാച്ചേരി പോലീസ് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നത്.

വണ്ണിയര്‍ സമുദായത്തില്‍പ്പെട്ട സന്തോഷാണ് സൂര്യ അടക്കമുള്ളവര്‍ക്കെതിരേ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കേസെടുക്കാന്‍ കോടതി പോലീസിനോട് ഉത്തരവിടുകയായിരുന്നു. ഇതിനെതിരേ സൂര്യയും സംവിധായകനും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സതീഷ്‌കുമാര്‍ പോലീസില്‍നിന്ന് വിശദീകരണം തേടി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കാന്‍ മാറ്റി. അടുത്ത ഉത്തരവുണ്ടാകുന്നതുവരെ കേസില്‍ പ്രതികള്‍ക്കെതിരേ കടുത്ത നടപടി പാടില്ലെന്നാണ് പോലീസിനോട് നിര്‍ദേശിച്ചത്.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും