ജയ് ഭീം കേസ്; സൂര്യയ്ക്കും സംവിധായകനും എതിരെ കടുത്ത നടപടി പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി

ജയ് ഭീമില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന കേസില്‍ പൊലീസിന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം. കേസില്‍ നടന്‍ സൂര്യ, സംവിധായകന്‍ ടി.ജെ.ജ്ഞാനവേല്‍ തുടങ്ങിയവര്‍ക്കെതിരേ കടുത്ത നടപടി പാടില്ലെന്നാണ് പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയത്.

സൂര്യയുടെ ഭാര്യയും ചിത്രത്തിന്റെ നിര്‍മാതാവുമായ ജ്യോതികയും കേസില്‍ പ്രതിയാണ്. സെയ്ദാപ്പേട്ട് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് വേളാച്ചേരി പോലീസ് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നത്.

വണ്ണിയര്‍ സമുദായത്തില്‍പ്പെട്ട സന്തോഷാണ് സൂര്യ അടക്കമുള്ളവര്‍ക്കെതിരേ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കേസെടുക്കാന്‍ കോടതി പോലീസിനോട് ഉത്തരവിടുകയായിരുന്നു. ഇതിനെതിരേ സൂര്യയും സംവിധായകനും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സതീഷ്‌കുമാര്‍ പോലീസില്‍നിന്ന് വിശദീകരണം തേടി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കാന്‍ മാറ്റി. അടുത്ത ഉത്തരവുണ്ടാകുന്നതുവരെ കേസില്‍ പ്രതികള്‍ക്കെതിരേ കടുത്ത നടപടി പാടില്ലെന്നാണ് പോലീസിനോട് നിര്‍ദേശിച്ചത്.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി