ഹരീഷ് കണാരന്റെ പുഞ്ചിരിക്കുന്ന ചിത്രം ബാദുഷക്കുള്ള മറുപടിയോ? ചർച്ചയാക്കി സോഷ്യൽ മീഡിയ

ഇക്കഴിഞ്ഞ കുറച്ചുനാളുകളായി പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷയും നടനും കോമഡി താരവുമായ ഹരീഷ് കണാരനും തമ്മി അസ്വാരസ്യങ്ങൾ ഏറെയാണ്. ആരോപണ പ്രത്യാരോപണങ്ങൾ ഇടയ്ക്കിടെ ഇരുവരും ഉയർത്തുന്നുണ്ട്. അത്തരത്തിൽ ഇക്കഴിഞ്ഞ ദിവസവും പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷ ഹരീഷ് കണാരനെതിരെ വീണ്ടും ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തുകയുണ്ടായി. ഇതിന് പിന്നാലെ ഹരീഷ് കണാരൻ സോഷ്യൽ മീഡിയയിൽ തന്റെ ചിരിക്കുന്ന ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഈ ചിത്രമാണ് ഇപ്പോഴത്തെ ചർച്ചാവിഷയം.

ബാദുഷ ഉന്നയിച്ച കടുത്ത ആരോപണങ്ങൾക്കും നിയമനടപടി ഭീഷണികൾക്കും ഇടയിൽ പുഞ്ചിരിക്കുന്ന ചിത്രം പങ്കുവച്ചാണ് ഹരീഷ് കണാരൻ എത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയവും. ഇത് എൻ എം ബാദുഷക്കുള്ള മറുപടി അല്ലെ എന്നാണ് സോഷ്യൽ മീഡിയ ഒന്നാകെ ചോദിക്കുന്നത്. വാക്കുകൾ കൊണ്ടുള്ള വാക്പോരിന് നിൽക്കാതെ സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ച ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഹരീഷിന് പിന്തുണയുമായി നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് രംഗത്തെത്തിയിരിക്കുന്നത്.

നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻഎം ബാദുഷ തന്നിൽ നിന്ന് 20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നും സിനിമകളിൽ നിന്ന് തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നുവെന്നും ഹരീഷ് കണാരൻ നേരത്തെ ആരോപിച്ചിരുന്നു. ഇതിനെതിരെ കൊച്ചിയിൽ വാർത്താസമ്മേളനം വിളിച്ച ബാദുഷ, ആരോപണങ്ങൾ പൂർണ്ണമായും തള്ളി രംഗത്തെത്തി. 20 ലക്ഷമല്ല, മറിച്ച് 14 ലക്ഷം രൂപയാണ് താൻ വാങ്ങിയതെന്നും അതിൽ 7 ലക്ഷം രൂപ തിരികെ നൽകിയെന്നും ബാദുഷ വ്യക്തമാക്കി. ബാക്കി തുക ഹരീഷിൻ്റെ സിനിമകൾക്ക് വേണ്ടി കഴിഞ്ഞ 5 വർഷമായി താൻ ചെയ്‌ത സേവനങ്ങൾക്കുള്ള പ്രതിഫലമായി കണ്ടുവെന്നും ബാദുഷ പറഞ്ഞു.

തന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നുവെന്നും മക്കൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്‌ഥയാണെന്നും ബാദുഷ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹരീഷിനെതിരെയും തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെയും പൊലീസിൽ പരാതി നൽകിയതായി ബാദുഷ അറിയിച്ചു. “സത്യം ഒരു ദിവസം വെളിച്ചത്ത് വരും” എന്നായിരുന്നു പരാതിയുടെ രസീത് പങ്കുവെച്ച് ബാദുഷ കുറിച്ചത്. ഇതിന് പിന്നാലെയാണ് തന്റെ പുഞ്ചിരിക്കുന്ന ചിത്രവുമായി ഹരീഷ് കണാരൻ സോഷ്യൽ മീഡിയയിൽ എത്തിയത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം