ഇത് മലയാള സിനിമയ്ക്ക് കിട്ടിയ അംഗീകാരം; 'സൗദി വെള്ളക്ക'യെയും തരുൺ മൂർത്തിയെയും പ്രശംസിച്ച് ഇറാനിയൻ സംവിധായകൻ പനാ പനാഹി

സമീപകാല മലയാള സിനിമയിൽ നിരവധി പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ സിനിമയാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത ‘സൗദി വെള്ളക്ക’ എന്ന ചിത്രം. വളരെ റിയലിസ്റ്റിക് ആയ അഭിനയം കൊണ്ടും മേക്കിങ് കൊണ്ടും സിനിമ ഇന്നും ചർച്ചചെയ്യപ്പെടുന്നു. കൂടാതെ ചിത്രം നിരവധി അന്താരഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിരുന്നു.

ഇപ്പോഴിതാ സിനിമയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇറാനിയൻ സംവിധായകൻ പനാ പനാഹി. ഇറാൻ ഭരണകൂടം വേട്ടയാടുന്ന വിഖ്യാത സംവിധായകൻ ജാഫർ പനാഹിയുടെ മകനാണ് സംവിധായകൻ കൂടിയായ പനാ പനാഹി.

തരുണിന്റെ സിനിമ വളരെയേറെ ഇഷ്ടപ്പെട്ടെന്നും ഭാവിയിൽ അന്താരാഷ്ട്ര തലത്തിൽ തിളങ്ങുമെന്നുമായിരുന്നു പനാ പനാഹി തരുണിന് അയച്ച സന്ദേശത്തിൽ പറഞ്ഞത്. ഫേയ്സ്ബുക്കിലൂടെ തരുൺ തന്നെയാണ് പനാ പനാഹിയുടെ സന്ദേശം പങ്കുവെച്ചിരിക്കുന്നത്.

“വാസ്തവത്തിൽ നിങ്ങൾക്ക് മറുപടി അയക്കാനും നിങ്ങളുടെ സിനിമയിലെ സംവിധാനം എത്രത്തോളം ഇഷ്ടപ്പെട്ടു എന്ന് പറയാനും ഞാൻ ആഗ്രഹിച്ചിരുന്നു. ഒരു നീണ്ട യാത്രയിലായതിനാലാണ് വൈകിയത്. സിനിമയിലെ കാസ്റ്റിംഗ്, രംഗ സംവിധാനം എല്ലാം ഉയർന്ന നിലവാരമുള്ളതായിരുന്നു. ഭാവിയിൽ നിങ്ങൾ അന്താരാഷ്ട്ര തലത്തിൽ തിളങ്ങുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സിനിമയിൽ അര മണിക്കൂറോളം, രണ്ടാം പകുതിയിൽ വെട്ടിച്ചുരുക്കുകയും ചില സീനുകളിലെ പശ്ചാത്തല സംഗീതം ഒഴിവാക്കുകയും ചെയ്തിരുന്നെങ്കിൽ സിനിമ വളരെ മികച്ചത് ആവുമായിരുന്നു. നിങ്ങളുടെ സിനിമ കണ്ടതിൽ വളരെ സന്തോഷം.” പനാ പനാഹി സന്ദേശത്തിൽ ഇങ്ങനെ പറഞ്ഞു.

ഹിറ്റ് ദി റോഡ്, 3 ഫേസസ്, ഡയസ് ഡി സിനി എന്നീ സിനിമകളാണ് പനാ പനാഹി സംവിധാനം ചെയ്ത ചിത്രങ്ങൾ. സൗദി വെള്ളക്ക ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലും, ഗോവയിലെ ഐ. എഫ്നി. എഫ്ര. ഐ ഉൾപ്പെടെ നിരവധി ഫിലിം ഫെസ്റ്റിവലുകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക