അങ്ങനെ സംഭവിച്ചാല്‍ താരങ്ങളെയും അവരുടെ നിര്‍മ്മാണ കമ്പനിയുടെ സിനിമകളെയും വിലക്കും; ഫിയോക് എക്‌സിക്യൂട്ടീവ് യോഗത്തില്‍ നിര്‍ണായക തീരുമാനം

ഫിയോകിന്റെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നിര്‍ണായക തീരുമാനം. തിയേറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമ 52 ദിവസത്തിന് ശേഷം ഒടിടിയില്‍ നല്‍കാവു എന്ന് കാണിച്ച് ഫിലിം ചേമ്പറിന് കത്ത് നല്‍കാനാണ് തീരുമാനമായിരിക്കുന്നത്. നിലവില്‍ 46 ദിവസത്തിന് ശേഷമാണ് ഒടിടിയില്‍ സിനിമ നല്‍കാന്‍ ഫിലിം ചേമ്പര്‍ അനുമതി നല്‍കിയിരുന്നത്.

സംഘടനയുടെ തീരുമാനം മറികടന്നാല്‍ താരങ്ങളുടെ സിനിമയും, ഇവരുടെ കമ്പനികളുടെ സിനിമകള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല എന്ന നിര്‍ണായക നീക്കമാണ് ഇപ്പോള്‍ സംഘടന എടുത്തിരിക്കുന്നത്. മുന്‍പ് ദുല്‍ഖര്‍ സല്‍മാനും ‘സല്യൂട്ട്’ ചിത്രത്തിനും നേരെ ഒരു വിലക്ക് വന്നിരുന്നു. എന്നാല്‍ ഇത് പിന്നീട് ചര്‍ച്ച ചെയ്തു പരിഹരിച്ചിരുന്നു. സമാനമായാണ് ഇപ്പോള്‍ 46 ദിവസത്തിന് ശേഷമാണ് ഒടിടിയില്‍ സിനിമ നല്‍കാനുള്ള തീരുമാനവും എടുത്തിരിക്കുന്നത്.

നിലവില്‍ 30 ദിവസത്തിന് ശേഷം ഒടിടിയ്ക്ക് നല്‍കിയിരിക്കുന്ന സിനിമകളുടെ എഗ്രിമെന്റ് ഉള്‍പ്പെടെ ഫിയോക്കിന്റെ ചേമ്പറില്‍ ഉണ്ട്. ഈ ചിത്രങ്ങള്‍ ഒഴികെ ഇനി വരുന്ന സിനിമകള്‍ ആ നിലയിലേക്ക് പോകാന്‍ അനുവദിക്കില്ല എന്ന നിലപാടാണ് സംഘടന എടുത്തിരിക്കുന്നത്.

തിയേറ്ററില്‍ നിന്നുള്ള ഷെയറിന്റെ കാര്യത്തിലും തീരുമാനം എടുത്തു. റിലീസ് ചെയ്ത് ആദ്യ ആഴ്ചയില്‍ 60 ശതമാനം ഷെയര്‍ നിര്‍മ്മാതാക്കള്‍ക്ക് നല്‍കും. ഇതിന്റെ ബാക്കിയാണ് തിയേറ്റര്‍ ഉടമകള്‍ക്ക് ലഭിക്കുക.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക