അച്ഛന് വേറെ പണിയില്ലേ എന്നൊരു ചോദ്യം വന്നാല്‍ ഞാന്‍ തളര്‍ന്നുപോകും: കണ്ണന്‍ സാഗര്‍

സുരേഷ് ഗോപി- ജിബു ജേക്കബ് സംവിധാനം ചെയ്ത മേ ഹൂം മൂസ എന്ന ചിത്രത്തില്‍ കണ്ണന്‍ സാഗര്‍ അഭിനയിച്ചിരുന്നു. കുടുംബസമ്മേതം സിനിമ തിയേറ്ററില്‍ കണ്ടതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടാണ് കണ്ണന്‍ സാഗറിന്റെ കുറിപ്പ്. കുടുംബം സന്തോഷത്തില്‍ ആണെന്നും ഇനിയും തന്റെ കഴിവ് തെളിയിക്കാനുള്ള അവസരങ്ങളാണ് തനിക്ക് വേണ്ടതെന്നും അദ്ദേഹം പറയുന്നുണ്ട്.

കണ്ണന്‍ സാഗറിന്റെ കുറിപ്പ് വായിക്കാം.

‘ഞങ്ങള്‍ കുടുംബമായി പോയി കണ്ടു ‘മേ ഹും മൂസാ’, ഭാര്യയുടേയും മക്കളുടെയും അഭിപ്രായം എന്തെന്ന ചോദ്യം, നന്നായി ആസ്വദിച്ചു എന്ന മറുപടി… സിനിമയിലെ എന്റെ രംഗപ്രവേശം എന്റെ മക്കളും ഭാര്യയും എങ്ങനെ ഏറ്റെടുക്കും എന്നൊരു ആശങ്കയും സംശയവും നിലനിന്നിരുന്നു,’

‘കാരണം കുടുംബത്തിലെ നാഥന്‍, അച്ഛന്‍, ഭര്‍ത്താവ്, കര്‍ക്കശകാരന്‍, കണിശകാരന്‍, വീടിന്റെ വെളിച്ചം, വിളക്കിലെ തിരി, പോറ്റുന്നവന്‍, കാക്കുന്നവന്‍, നോക്കുന്നവന്‍, അങ്ങനെ കുടുംബ പരിവേഷങ്ങള്‍ ഒരുപാടു ചാര്‍ത്തി ഞെളിഞ്ഞും, ഒളിഞ്ഞും, നിവര്‍ന്നും നില്‍ക്കുന്ന കുടുംബത്തിന്റെ കാഴ്ചപാടിലുള്ള ഞാനെന്ന സങ്കല്പത്തെ ചില സമയങ്ങളിലും കഴിവുകളിലും, പ്രവര്‍ത്തികളിലും, പുറം ലോകത്തും എന്റെ പരിവേഷങ്ങള്‍ക്ക് കുടുംബം എത്രമാത്രം വിലയിടുന്നെന്നും അതിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ചിലപ്പോള്‍ ഇതിലൂടെയോ ചെയ്യുന്ന തൊഴിലൂടെയോ ഒക്കെ തിരിച്ചറിയാന്‍, അല്ലെങ്കില്‍ വിലയിടാനും ഒക്കെ ഈ ചേര്‍ന്നു നില്‍ക്കുന്നവര്‍ക്ക് പറ്റും,..’

‘മറ്റൊരു നോട്ടത്തിലോ പ്രവര്‍ത്തിയിലോ ഞാന്‍ ചെയ്യുന്ന തൊഴിലില്‍ അവരെങ്ങനെയെന്നോ അറിയാന്‍ ഞാന്‍ ഒരുപാട് ശ്രെമിക്കാറില്ല, കാരണം പേടിയാണ് സമീപനവും വാക്കുകളും എന്റെ കഴിവിലെ പോരായിമയും, അരങ്ങത്തെ പ്രകടനവും ഒക്കെ വിലയിരുത്തുക പ്രേക്ഷകര്‍ പലരും പല രീതിയിലും വാക്കുകളിലും ആയിരിക്കും, അത് ഉള്‍ക്കൊണ്ടു തിരുത്തുകയോ, മാറി ചിന്തിക്കുകയോ, അനുഭാവപ്പൂര്‍വ്വം സ്വീകരിക്കുകയോ ഒക്കെ ചെയ്യും, മുന്നോട്ടുള്ള ജീവിതത്തില്‍ തിരുത്തലുകള്‍ക്ക് ഒരു കലാകാരന്‍ ഒരുപാട് കീഴ്പ്പെടണം മനസിലാക്കണം..’

‘എന്നാല്‍ കുടുംബത്തില്‍ നിന്നും ഇഷ്ട്ടമല്ലാത്ത ഒരുവാക്കു വരാന്‍ താല്പര്യമില്ലാത്ത, അച്ഛന് വേറെ പണിയില്ലേ എന്നൊരു ചോദ്യം വന്നാല്‍ പിന്നെ ഞാന്‍ ഈ ഭൂമുഖത്ത് ഉണ്ടാകേണ്ടവന്‍ അല്ല എന്ന ചിന്തയിലേക്ക് പോകും, കാരണം എന്നെ പ്രോത്സാഹിപ്പിക്കും കൂടെ നില്‍ക്കും എന്നു ഉറപ്പുള്ള സ്ഥലത്തുനിന്നും വേദനിപ്പിക്കുന്ന ഒരുവാക്ക് വന്നാല്‍ ഞാന്‍ തളര്‍ന്നു പോകും,’

ഞാനെന്നല്ല ഏതൊരു അച്ഛനും തളര്‍ന്നുപോകും, ചെറിയതും അല്‍പ്പം വലുതുമായ പോരായ്മകള്‍ ആര്‍ക്കും ഉണ്ടാകും അത് പരിഹരിച്ചു പരസ്പരം മനസിലാക്കിയും, ഉള്ളതുകൊണ്ട് സന്തോഷമായി കഴിയുവാന്‍ പ്രാപ്തി ഉണ്ടാകണേ എന്ന പ്രാര്‍ത്ഥനക്കൊപ്പം നിറമനസ്സാല്‍ അവരുടെയും പ്രോത്സാഹനത്തില്‍ ഞാന്‍ അങ്ങനെ പോകുന്നു,’

‘അവര്‍ ഹാപ്പിയാണ് എന്നില്‍ ഇനിയും നല്ല പ്രതീക്ഷയുണ്ട് അച്ഛന്‍ നന്നായി ഈ സിനിമയില്‍ എന്ന മക്കളുടേയും, കുറച്ചുകൂടി വേണ്ടതായിരുന്നു എന്ന ഭാര്യയുടെയും വാക്കുകള്‍ക്ക് അവര്‍ കാണാതെ കണ്ണുകള്‍ നനഞ്ഞിറങ്ങി, എനിക്ക് ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് വേണ്ടതും എന്റെ കുടുംബത്തില്‍ നിന്നുമാണ് എന്ന ബോധമായിരിക്കാം അതിനു കാരണം..’

‘ഒത്തിരി ആര്‍ഭാടമല്ല എനിക്ക് വേണ്ടത്, ഇത്തിരി വേഷങ്ങളാണ്, ഓര്‍ക്കപ്പെടാനും കുറച്ചു കഴിവ് തെളിയിക്കാനുമായി, കാത്തിരുപ്പുകള്‍ കൂടെ പരമാവധി ശ്രമങ്ങളും തുടരും, പ്രിയപ്പെട്ടവരുടെ അനുഗ്രഹം മാത്രംമതി അത് വന്നുചേരാന്‍, എന്റെ കുഞ്ഞു കുടുംബം എല്ലാവര്‍ക്കും എല്ലാറ്റിനും ഒരുപാട് നന്ദിയുള്ളവര്‍.. കുടുംബസമേതം കണ്ടു ആസ്വദിക്കാന്‍ പറ്റിയ സിനിമയാണ്, ഇത് സിനിമാശാലയില്‍ തന്നെപ്പോയി കാണുക,

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം