കരിയറിലെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ, എങ്കിലും നിരാശനാണ്; 'ബിഗിലി'നെ കുറിച്ച് ഐ എം വിജയന്‍

വിജയ്-അറ്റ്‌ലി കൂട്ടുകെട്ടിലെത്തിയ “ബിഗിലി”ന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഗംഭീര പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വിജയ്‌ക്കൊപ്പം ബിഗിലില്‍ അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍.

തന്റെ കരിയറിലെ ഏറ്റവും മികച്ചതും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണ് ബിഗിലെന്ന് ഐ എം വിജയന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ചിത്രത്തെക്കുറിച്ച് താരത്തിന് ഒരു നിരാശ കൂടിയുണ്ട്. ഫുട്‌ബോള്‍ പ്രമേയമാക്കി ഒരുക്കിയ ചിത്രത്തില്‍ താന്‍ ഫുട്‌ബോള്‍ കളിക്കുന്ന ഒരു രംഗം പോലുമില്ലെന്ന നിരാശയാണ് താരത്തിന്.

വിജയ് അച്ഛനും മകനും ആയി എത്തുന്ന ബിഗിലില്‍ വില്ലന്‍ വേഷത്തിലാണ് ഐ എം വിജയന്‍ എത്തുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കുന്ന സമയത്ത് തന്നെ താന്‍ അഭിനയിച്ച ഫുട്‌ബോള്‍ പ്രമേയം ആയുള്ള ചിത്രം റിലീസ് ആയതിലും ഏറെ സന്തോഷവാനാണ് ഐ എം വിജയന്‍.

Latest Stories

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ