അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ അപമാനിക്കുന്നു; ഗിരിജ തിയേറ്ററിന് ഫിലിം ചേംബറിന്റെ താക്കീത്, വിവാദപോസ്റ്റ് പിന്‍വലിച്ച് തിയേറ്റര്‍

തൃശ്ശൂരിലെ ഗിരിജ തിയേറ്ററിന് ഫിലിം ചേംബറിന്റെ താക്കീത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ വിതണവുമായി ബന്ധപ്പെട്ട് നടന്ന ചില സംഭവങ്ങളാണ് പ്രശ്‌നത്തില്‍ കലാശിച്ചത്. പ്‌ളേ ഹൌസ് റിലീസ് ആണ് ഈ ചിത്രം കേരളത്തില്‍ വിതരണം ചെയ്തത്. ചിത്രത്തിന്റെ റിലീസിന്റെ തൊട്ടു മുന്‍പത്തെ ദിവസം ഈ ചിത്രം കേരളത്തില്‍ വിതരണം ചെയ്ത ആളെകുറിച്ച് മോശമായ രീതിയില്‍ സംസാരിച്ചു കൊണ്ട് തൃശൂരിലെ ഗിരിജ തീയേറ്റേഴ്‌സ് ഇട്ട ഫേസ്ബുക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമായിരുന്നു.

വരനെ ആവശ്യമുണ്ട് എന്ന ചിത്രം തങ്ങള്‍ക്കു കൂടി ഒരാഴ്ച തരാം എന്ന് വാക്ക് പറഞ്ഞു വിതരണകാരന്‍ പറ്റിച്ചു എന്നായിരുന്നു അവരുടെ വാദം. എന്നാല്‍ ഈ വിഷയത്തില്‍ ന്യായം വിതരണക്കാരന്റെ പക്ഷത്തായിരുന്നു. തൃശൂരിലെ തന്നെ രാംദാസ് തീയേറ്ററുമായിട്ടാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനായി കരാര്‍ ഉണ്ടായിരുന്നത്. അവരുടെ തന്നെ വേറെ തീയേറ്ററുകളിലും ഈ ചിത്രം റിലീസ് ചെയ്യാനുള്ള കരാര്‍ ഉണ്ടായിരുന്നു. മികച്ച ചിത്രമാകും ഇതെന്ന സൂചനയുണ്ടായിരുന്നു കൊണ്ട് ലോങ്ങ് റണ്‍ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് വൈഡ് റിലീസ് ഒഴിവാക്കാന്‍ വിതരണക്കാരന്‍ തീരുമാനിച്ചതു. അപ്പോഴാണ് തങ്ങള്‍ക്കും ഒരാഴ്ച ഈ ചിത്രം വേണം എന്ന ആവശ്യവുമായി ഗിരിജ തീയേറ്റേഴ്‌സ് എത്തുന്നതും തുടര്‍ന്ന് ഉണ്ടായ വിവാദങ്ങളിലേക്ക് ചെന്നെത്തുകയും ചെയ്തത്. എന്നാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഷൈലോക്ക് എന്ന ചിത്രം നല്‍കുകയും ആ പ്രശ്‌നം പരിഹരിക്കാന്‍ വിതരണക്കാരന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

ഫിലിം ചേംബറിന്റെ താക്കീതു വന്നതോടെ അവര്‍ തങ്ങള്‍ ഇട്ട വിവാദ ഫേസ്ബുക് പോസ്റ്റുകള്‍ പിന്‍വലിച്ചു കഴിഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം