ഗോപി സുന്ദറിന്റെ ആദ്യ ഭാര്യയേക്കാള്‍ തകര്‍ന്നു നില്‍ക്കുന്നത് അഭയ ഹിരണ്‍മയിയാവും, അവർ അനുഭവിക്കുന്ന വേദന, എങ്കിലും മനുഷ്യനല്ലേ..; വൈറലായി കുറിപ്പ്

കഴിഞ്ഞ ദിവസമാണ് അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഒരുമിച്ചുള്ള പുതിയ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’എന്ന ഒരേ കുറിപ്പോടെയാണ് ഇവര്‍ ചിത്രം പങ്കുവച്ചത്.

ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഇരുവര്‍ക്കും നേരിടേണ്ടി വന്നത്.ഇതില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ അറ്റാക്ക് നേരിടുന്നത് അമൃത സുരേഷിന്റെ ഫെയ്‌സ്ബുക് പോസ്റ്റിന് നേരെയാണ്.

ഇരുവരുമൊത്തുള്ള ഫോട്ടോ വൈറലായി മാറിയതോടെ അഭയ ഹിരണ്‍മയിയുമായുള്ള ബന്ധവും ചര്‍ച്ചയായി മാറിയത്. ഇപ്പോഴിതാ സോഷ്യല്‍മീഡിയില്‍ നിധി കുര്യന്‍ ഇതു സംബന്ധിച്ച് എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

എനിക്ക് അമൃത സുരേഷിന്റെ പാട്ടുകള്‍ ഇഷ്ട്ടമാണ്. അവരെ കാണാന്‍ ഇഷ്ട്ടമാണ്. മകള്‍ക്കൊപ്പം അവര്‍ ചെയ്യുന്ന വ്‌ലോഗുകള്‍ ഇഷ്ട്ടമാണ്. അവരുടെ ചില ആറ്റിറ്റിയൂഡ്‌സ് ഇഷ്ട്ടമാണ്. ആരും പൂര്‍ണത നേടിയവരില്ലല്ലോ. ചെറിയ പ്രായത്തില്‍ അവര്‍ ഒരാളെ സ്‌നേഹിച്ചു. വിവാഹം കഴിച്ചു. ജീവിച്ചു. അവര്‍ക്കു മാത്രമറിയാവുന്ന വ്യകതിപരമായ കാരണങ്ങളാല്‍ വേര്‍പിരിഞ്ഞു. അതൊക്കെയും എത്രയോ വ്യക്തിപരമായ കാര്യങ്ങളാണ്.

അവര്‍ അറിയപ്പെടുന്ന ഗായികയും പബ്ലിക് ഫിഗറും ആയത് കൊണ്ട് അവരുടെ ജീവിതവും സന്തോഷവും വേദനകളും പ്രണയവും ഒക്കെ സോഷ്യല്‍മീഡിയയും മാധ്യമങ്ങളും ഏറ്റെടുത്തു ആഘോഷിച്ചു. (സ്വാഭാവികം – ഓരോ ദിവസവും പുതുമ നിറഞ്ഞ കഥകള്‍ വേണമല്ലോ. അമൃതയുടെയും ഗോപിയുടെയും പോസ്റ്റിന്റെ താഴെ വരുന്ന കമന്റുകള്‍ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്.

ആരെയും വിധിക്കാന്‍ നില്‍ക്കുന്നില്ല. ഗോപിയുടെ ആദ്യ ഭാര്യയെക്കാള്‍ ഇപ്പൊ ഏറ്റവും തകര്‍ന്നു നില്‍ക്കുന്നത് ഹിരണ്‍മയി ആവാം. എത്രത്തോളം അവര്‍ ആ ബന്ധത്തിന്റെ പേരില്‍ പൊതു വേദികളിലും സോഷ്യല്‍മീഡിയയിലും അപമാനിക്കപ്പെട്ടിട്ടുണ്ട്. ചീത്ത വിളികള്‍ കേട്ടിട്ടുണ്ട്. എല്ലാം സഹിച്ചും അവരാ ബന്ധത്തില്‍ ചേര്‍ന്ന് നിന്നു. ഇപ്പോള്‍ അവരനുഭവിക്കുന്ന വേദനയെ കുറിച്ച് ഞാന്‍ ഓര്‍ക്കുന്നു.

ഓരോ വിട്ടു കൊടുക്കലും മരണ തുല്യമാണ്.. ജീവന് തുല്യം സ്‌നേഹിച്ച മനുഷ്യരെ മറ്റൊരാള്‍ക്ക് വിട്ടു കൊടുക്കുമ്പോള്‍ ഉണ്ടാകുന്ന വേദനയെ കുറിച്ചോര്‍ക്കുന്നു. അങ്ങനെ ഒക്കെ പറയുമ്പോളും സ്‌നേഹം ഈസ് ബ്ലൈന്‍ഡ് എന്നാണല്ലോ. നമ്മുടെ ശരികള്‍ മറ്റുള്ളവര്‍ക്ക് തെറ്റാവാം. നമ്മള്‍ തെറ്റെന്നു കരുതുന്ന പലതും മറുഭാഗത്തിന് ശെരിയുമാകാം. പിന്നെ സദാചാരം. എനിക്കാ വാക്കില്‍ വലിയ വിശ്വാസം ഇല്ല. പക്ഷേ സ്‌നേഹിക്കുന്ന ഒരാളെ പറ്റിക്കുന്നതും ചതിക്കുന്നതും വഞ്ചിക്കുന്നതും ട്രസ്റ്റ്വര്‍ത്തി ഇരിക്കുന്നതും സങ്കടകരമാണ്. എങ്കിലും. മനുഷ്യനല്ലേ.. ആരും ആരെയും വിധിക്കാതെ ഇരിക്കട്ടെ.അവരായി അവരുടെ പാടായി. അടുത്ത പാട്ടായി. നമുക്കെത്ര കാര്യങ്ങളുണ്ട് ചെയ്യാന്‍

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു