എമ്മി പുരസ്കാരം സ്വന്തമാക്കി ഏക്താ കപൂറും വീർ ദാസും

ടെലിവിഷൻ മേഖലയിലെ സംഭാവനയ്ക്ക് നൽകുന്ന എമ്മി പുരസ്കാരം സ്വന്തമാക്കി ചാലച്ചിത്ര നിർമ്മാതാവ് ഏക്താ കപൂറും സ്റ്റാൻഡ് അപ്പ് കൊമേഡിയൻ വീർ ദാസും. ന്യൂയോർക്കിൽ വെച്ച് നടന്ന 51-ാമത് ഇന്റർനാഷണൽ എമ്മി അവാർഡ് ദാന ചടങ്ങിൽവെച്ച് ഇരുവരും പുരസ്കാരം സ്വീകരിച്ചു.

1994-ൽ തുടക്കംകുറിച്ച ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ജോയന്റ് മാനേജിങ് ഡയറക്ടറാണ് ഏക്‌ത കപൂർ. കൂടാതെ ‘ക്യോംകി സാസ് ഭീ കഭീ ബഹു ഥീ’, ‘കഹാനി ഘർ ഘർ കീ’, ‘ബഡേ അച്ഛേ ലഗ്തെ ഹേ’ എന്നീ പരമ്പരകളുടെ നിർമ്മാതാവ് കൂടിയാണ് ഏക്താ.

“ഇത് പോലെ ആഗോള തലത്തിൽ ആദരിക്കപ്പെടുന്നത് എനിക്ക് അളവറ്റ സന്തോഷം നൽകുന്നു. കഥകൾ പറയാൻ ഞാൻ എപ്പോഴും ആഗ്രഹിക്കുന്നു, കാരണം അവ എനിക്ക് കേൾക്കാനും കാണാനും പ്രതിനിധീകരിക്കാനും അവസരം നൽകുന്നു. ടെലിവിഷനിൽ നിന്ന് സിനിമകളിലേക്കും ഒടിടി യിലേക്കും മാറാൻ എന്നെ അനുവദിച്ച പ്രേക്ഷകരുടെ സ്നേഹത്തിന് ഞാൻ നന്ദിയുള്ളവനാണ്. ഞാൻ പറഞ്ഞ ഓരോ കഥയും പല തലങ്ങളിലുള്ള പ്രേക്ഷകരുമായി ബന്ധപ്പെടാനുള്ള പാലമായി. ഈ യാത്രയ്ക്ക് സംഭവിച്ച അപ്രതീക്ഷിത വഴിത്തിരിവുകൾ, ഇന്ത്യയിലെയും അതിനപ്പുറത്തെയും ആളുകൾ വർഷിച്ച സ്നേഹത്തിന്റെ ശക്തിയുടെ തെളിവാണ്. എന്റെ ഹൃദയം കൃതജ്ഞതയാൽ നിറഞ്ഞിരിക്കുന്നു” എന്നാണ് എമ്മി പുരസ്കാരം സ്വീകരിച്ചുകൊണ്ട് ഏക്താ കപൂർ പറഞ്ഞത്.

‘വീർ ദാസ്: ലാൻഡിങ്’ എന്ന ഹാസ്യ പരിപാടിയിലൂടെയാണ് വീർ ദാസ് പ്രശസ്തനായത്. ഹാസ്യാവതരണത്തിനുള്ള എമ്മി സ്വന്തമാക്കുന്ന ആദ്യ വ്യക്തി കൂടിയാണ് വീർ ദാസ്. 2021-ൽ അവതരിപ്പിച്ച ‘ടു ഇന്ത്യാസ്’ എന്ന ഹാസ്യകവിതയുടെ പേരിൽ ഇന്ത്യയിൽ ഒട്ടേറെ കേസുകൾ വീർ ദാസ് നേരിട്ടിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക