'ഫാമിലി'യും മറ്റ് സിനിമകളും നിശ്ചയിച്ച ദിവസം തന്നെ എത്തും; പ്രതികരിച്ച് സംവിധായകന്‍, നിലപാടെടുത്ത് നിര്‍മ്മാതാക്കളുടെ സംഘടന

ഫെബ്രുവരി 22 മുതല്‍ തിയേറ്ററുകള്‍ അടച്ചിടുമെന്ന തീരുമാനം എടുത്തിരിക്കുകയാണ് തിയേറ്ററുടമകള്‍. മലയാളത്തില്‍ പുതിയ റിലീസുകള്‍ അനുവദിക്കില്ല എന്നാണ് തിയേറ്ററുടമകളുടെ തീരുമാനം. എന്നാല്‍ ഫിയോക്കിന്റെ തീരുമാനം തള്ളി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കളുടെ സംഘടനയും വിതരണക്കാരുടെ സംഘടനയും.

ഫെബ്രുവരി 23ന് റിലീസിന് ഒരുങ്ങുന്ന ‘ഫാമിലി’ അന്ന് തന്നെ തിയേറ്ററുകളില്‍ എത്തുമെന്ന് സംവിധായകന്‍ ഡോണ്‍ പാലാത്തറ സൗത്ത്‌ലൈവിനോട് പ്രതികരിച്ചു. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ അടക്കമുള്ള ചിത്രങ്ങളുടെ റിലീസ് നിശ്ചയിച്ച തിയതികളില്‍ തന്നെ തിയേറ്ററിലെത്തുമെന്നും നിര്‍മ്മാതാക്കളുടെ സംഘടനയും വിതരണക്കാരുടെ സംഘടനയും അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഈ സംഘടനകളോട് നല്ല ബന്ധം പുലര്‍ത്തുന്ന തിയേറ്ററുകളില്‍ മാത്രമാണ് ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ഈ തിയേറ്ററുകളുമായി തുടര്‍ന്നും സഹകരിക്കുമെന്നും സംഘടനകള്‍ അറിയിച്ചു. ചിത്രം പ്രദര്‍ശിപ്പിക്കാത്ത തിയേറ്ററുകളുമായി തുടര്‍ സഹകരണം വേണ്ടതില്ല എന്നാണ് തീരുമാനം.

സിനിമകള്‍ തിയേറ്ററിലെത്തി 42 ദിവസത്തിന് ശേഷം മാത്രമേ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കാവൂ എന്ന സത്യവാങ്മൂലം ഫിലിം ചേംബറില്‍ നല്‍കാറുണ്ട്. എന്നാല്‍ പല നിര്‍മ്മാതാക്കളും ഇത് തെറ്റിച്ച് സിനിമകള്‍ നേരത്തെ ഒ.ടി.ടിക്ക് നല്‍കുന്നു എന്നാണ് ഫിയോക് പറയുന്നത്. ഇത് തിയേറ്ററുടമകള്‍ക്ക് നഷ്ടമുണ്ടാക്കുന്നു എന്നാണ് അവരുടെ വാദം.

കൂടാതെ, സിംഗിള്‍ സ്‌ക്രീന്‍ ഉള്ള തിയേറ്ററുടമകളെ നിര്‍മ്മാതാക്കള്‍ തരംതാഴ്ത്തുകയും മള്‍ട്ടിപ്ലെക്സുകളെ സഹായിക്കാന്‍ നിര്‍മ്മാതാക്കള്‍ മുന്‍കൈ എടുക്കുന്നുവെന്ന ആരോപണവും ഫിയോക് ഉന്നയിക്കുന്നുണ്ട്. അതും തിയേറ്ററുടമകളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി