ന്യുമോണിയ പിടികൂടിയതോടെ കരളിന്റെ പ്രവര്‍ത്തനം താളംതെറ്റി, നാലാഴ്ചയായി ആശുപത്രിയില്‍; സിദ്ദിഖിന് സംഭവിച്ചത്...

ഹിറ്റ്‌മേക്കര്‍ ആയ പ്രിയ സംവിധായകന്‍ സിദ്ദിഖ് വിട പറഞ്ഞിരിക്കുകയാണ്. ജൂലൈ 10ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിദ്ദിഖിന് ന്യുമോണിയ പിടികൂടിയതോടെയാണ് കാര്യങ്ങള്‍ വഷളായത്. 4 ആഴ്ചയോളം ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്നു സംവിധായകന്‍.

നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് ആയിരുന്നു രോഗം. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനിരിക്കെയാണ് സിദ്ദിഖിന് ന്യുമോണിയ പിടികൂടിയത്. ഇതോടെ ശ്വാസകോശത്തിന്റെയും കരളിന്റെയും പ്രവര്‍ത്തനം താളംതെറ്റി. തുടര്‍ന്ന് ഐസിയുവില്‍ വെന്റിലേറ്റില്‍ പ്രവേശിപ്പിച്ചു.

വിദഗ്ധ ചികിത്സയെ തുടര്‍ന്ന് ആരോഗ്യനില മെച്ചപ്പെടുകയും വെന്റിലേറ്റര്‍ നീക്കി റിക്കവറി ഐസിയുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഒരാഴ്ച മുമ്പ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള നടപടികള്‍ വീണ്ടും തുടങ്ങി. മകളുടെ കരള്‍ ആണ് മാറ്റിവയ്ക്കാനിരുന്നത്.

ഇതിനിടയില്‍ അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിച്ചു. തുടര്‍ന്ന് ഞായറാഴ്ച രാത്രി മുതല്‍ കാര്‍ഡിയോളജി ഐസിയുവില്‍ വെന്റിലേറ്റര്‍ പിന്തുണയോടെ ചികിത്സ നല്‍കി. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം പൂര്‍ണമായി താളംതെറ്റിയതോടെ ജീവന്‍ രക്ഷാ ഉപകരണമായ എക്‌മോ ഘടിപ്പിച്ചു.

ഡയാലിസിസും തുടര്‍ന്നിരുന്നു. എന്നാല്‍ സിദ്ദിഖിനെ ജീവിതത്തിലേക്ക് മടക്കി എത്തിക്കാനായില്ല. ബന്ധുക്കളുടെ അനുവാദത്തോടെയാണ് എക്‌മോ നീക്കി. ഇന്നലെ രാത്രി 9.10ന് മരണം സ്ഥിരീകരിച്ചു.

സിദ്ദിഖിന്റെ ഖബറടക്കം ഇന്ന് വൈകിട്ട് ആറു മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാകും ഖബറടക്കം. രാവിലെ ഒമ്പതു മണി മുതല്‍ എറണാകുളം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക