വണ്‍ ലൈന്‍ ഇഷ്ടമായി, പക്ഷെ സ്‌ക്രിപ്റ്റില്‍ തൃപ്തനല്ല..? സുന്ദര്‍ പിന്മാറിയതിന് പിന്നിലെ കാരണമെന്ത്?

തലൈവര്‍ രജനികാന്തും ഉലകനായകന്‍ കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രത്തില്‍ നിന്നും സംവിധായകന്‍ സുന്ദര്‍ സി പിന്മാറിയതിന് പിന്നാലെ നിരവധി ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ആരാധകര്‍ ഏറെ കാത്തിരുന്ന കോമ്പോയാണ് രജനികാന്ത്-കമല്‍ ഹാസന്‍. നവംബര്‍ 5ന് ആയിരുന്നു സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇന്നലെയാണ് സുന്ദര്‍ താന്‍ ഈ സിനിമയില്‍ നിന്നും പിന്മാറിയ വിവരം ഒരു പോസ്റ്റിലൂടെ അറിയിച്ചത്. രജനിയോട് സുന്ദര്‍ ഒരു കഥയുടെ വണ്‍ ലൈന്‍ പറഞ്ഞു. ഇത് ഇഷ്ടമായിട്ടാണ് സൂപ്പര്‍സ്റ്റാര്‍ ചിത്രം ചെയ്യാന്‍ തയ്യാറായത്. എന്നാല്‍ സിനിമയുടെ ഫൈനല്‍ സ്‌ക്രിപ്റ്റില്‍ തലൈവര്‍ തൃപ്തനായില്ല. കഥയില്‍ കൂടുതല്‍ മാസ് എലമെന്റുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇത് ഇഷ്ടപ്പെടാത്തതിനാല്‍ സുന്ദര്‍ സി സിനിമയില്‍ നിന്നും പുറത്തേക്ക് പോവുകയായിരുന്നു എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുന്ന വിവരം സുന്ദര്‍ നിര്‍മാതാക്കളായ രാജ്കമല്‍ ഫിലിംസിനെ അറിയിച്ചിരുന്നില്ലെന്ന വിവരങ്ങളും എത്തുന്നുണ്ട്.

സുന്ദര്‍ സിയുടെ പോസ്റ്റ് കുറച്ച് സമയത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതും സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അതേസമയം, 2027ല്‍ സിനിമ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. ഉടന്‍ തന്നെ മറ്റൊരു സംവിധായകനെ ഈ ചിത്രത്തിനായി തിരഞ്ഞെടുക്കും എന്നാണ് വിവരങ്ങള്‍.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്