വണ്‍ ലൈന്‍ ഇഷ്ടമായി, പക്ഷെ സ്‌ക്രിപ്റ്റില്‍ തൃപ്തനല്ല..? സുന്ദര്‍ പിന്മാറിയതിന് പിന്നിലെ കാരണമെന്ത്?

തലൈവര്‍ രജനികാന്തും ഉലകനായകന്‍ കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രത്തില്‍ നിന്നും സംവിധായകന്‍ സുന്ദര്‍ സി പിന്മാറിയതിന് പിന്നാലെ നിരവധി ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ആരാധകര്‍ ഏറെ കാത്തിരുന്ന കോമ്പോയാണ് രജനികാന്ത്-കമല്‍ ഹാസന്‍. നവംബര്‍ 5ന് ആയിരുന്നു സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇന്നലെയാണ് സുന്ദര്‍ താന്‍ ഈ സിനിമയില്‍ നിന്നും പിന്മാറിയ വിവരം ഒരു പോസ്റ്റിലൂടെ അറിയിച്ചത്. രജനിയോട് സുന്ദര്‍ ഒരു കഥയുടെ വണ്‍ ലൈന്‍ പറഞ്ഞു. ഇത് ഇഷ്ടമായിട്ടാണ് സൂപ്പര്‍സ്റ്റാര്‍ ചിത്രം ചെയ്യാന്‍ തയ്യാറായത്. എന്നാല്‍ സിനിമയുടെ ഫൈനല്‍ സ്‌ക്രിപ്റ്റില്‍ തലൈവര്‍ തൃപ്തനായില്ല. കഥയില്‍ കൂടുതല്‍ മാസ് എലമെന്റുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇത് ഇഷ്ടപ്പെടാത്തതിനാല്‍ സുന്ദര്‍ സി സിനിമയില്‍ നിന്നും പുറത്തേക്ക് പോവുകയായിരുന്നു എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുന്ന വിവരം സുന്ദര്‍ നിര്‍മാതാക്കളായ രാജ്കമല്‍ ഫിലിംസിനെ അറിയിച്ചിരുന്നില്ലെന്ന വിവരങ്ങളും എത്തുന്നുണ്ട്.

സുന്ദര്‍ സിയുടെ പോസ്റ്റ് കുറച്ച് സമയത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതും സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അതേസമയം, 2027ല്‍ സിനിമ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. ഉടന്‍ തന്നെ മറ്റൊരു സംവിധായകനെ ഈ ചിത്രത്തിനായി തിരഞ്ഞെടുക്കും എന്നാണ് വിവരങ്ങള്‍.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി