വണ്‍ ലൈന്‍ ഇഷ്ടമായി, പക്ഷെ സ്‌ക്രിപ്റ്റില്‍ തൃപ്തനല്ല..? സുന്ദര്‍ പിന്മാറിയതിന് പിന്നിലെ കാരണമെന്ത്?

തലൈവര്‍ രജനികാന്തും ഉലകനായകന്‍ കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രത്തില്‍ നിന്നും സംവിധായകന്‍ സുന്ദര്‍ സി പിന്മാറിയതിന് പിന്നാലെ നിരവധി ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ആരാധകര്‍ ഏറെ കാത്തിരുന്ന കോമ്പോയാണ് രജനികാന്ത്-കമല്‍ ഹാസന്‍. നവംബര്‍ 5ന് ആയിരുന്നു സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇന്നലെയാണ് സുന്ദര്‍ താന്‍ ഈ സിനിമയില്‍ നിന്നും പിന്മാറിയ വിവരം ഒരു പോസ്റ്റിലൂടെ അറിയിച്ചത്. രജനിയോട് സുന്ദര്‍ ഒരു കഥയുടെ വണ്‍ ലൈന്‍ പറഞ്ഞു. ഇത് ഇഷ്ടമായിട്ടാണ് സൂപ്പര്‍സ്റ്റാര്‍ ചിത്രം ചെയ്യാന്‍ തയ്യാറായത്. എന്നാല്‍ സിനിമയുടെ ഫൈനല്‍ സ്‌ക്രിപ്റ്റില്‍ തലൈവര്‍ തൃപ്തനായില്ല. കഥയില്‍ കൂടുതല്‍ മാസ് എലമെന്റുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇത് ഇഷ്ടപ്പെടാത്തതിനാല്‍ സുന്ദര്‍ സി സിനിമയില്‍ നിന്നും പുറത്തേക്ക് പോവുകയായിരുന്നു എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുന്ന വിവരം സുന്ദര്‍ നിര്‍മാതാക്കളായ രാജ്കമല്‍ ഫിലിംസിനെ അറിയിച്ചിരുന്നില്ലെന്ന വിവരങ്ങളും എത്തുന്നുണ്ട്.

സുന്ദര്‍ സിയുടെ പോസ്റ്റ് കുറച്ച് സമയത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതും സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അതേസമയം, 2027ല്‍ സിനിമ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. ഉടന്‍ തന്നെ മറ്റൊരു സംവിധായകനെ ഈ ചിത്രത്തിനായി തിരഞ്ഞെടുക്കും എന്നാണ് വിവരങ്ങള്‍.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍