ചോരക്കളി ഇനി തമിഴിലും, കിൽ റീമേക്കിൽ നായകനായി ധ്രുവ് വിക്രം? കോളിവുഡിൽ ഒരുക്കുന്നത് ഈ സംവിധായകൻ

ആക്ഷനും വയലൻസും ഇഷ്ടപ്പെടുന്ന സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ ചിത്രമായിരുന്നു കിൽ. ഇന്ത്യയിൽ ഇറങ്ങിയ മോസ്റ്റ് വയലൻസ് ചിത്രങ്ങളിൽ മുന്നിൽ തന്നെയാണ് ഈ ബോളിവുഡ് ചിത്രത്തിന്റെ സ്ഥാനം. തിയേറ്ററുകളിൽ ഹിറ്റായ സിനിമയ്ക്ക് ഒടിടിയിൽ എത്തിയപ്പോഴും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. ദക്ഷിണേന്ത്യയിലും ആക്ഷൻ ചിത്രം വലിയ രീതിയിൽ തരം​ഗമായി മാറി. ബോളിവുഡ് ആക്ഷൻ സിനിമകളുടെ ചരിത്രം മാറ്റിയെഴുതിയ സിനിമ കൂടിയായിരുന്നു കിൽ. ചിത്രത്തിന് തമിഴ് റീമേക്ക് അണിയറയിൽ ഒരുങ്ങുകയാണെന്നാണ് പുതിയ വിവരം.

കില്ലിന്റെ തമിഴ് പതിപ്പിൽ ധ്രുവ് വിക്രമിനെയാണ് നായകനായി പരി​ഗണിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് ധ്രുവുമായി സിനിമയുടെ അണിയറപ്രവർത്തകർ ചർച്ചകൾ നടത്തിയതായും റിപ്പോട്ടുകൾ വരുന്നു. ഇതിന് മുൻപ് അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കിൽ ശ്രദ്ധേയ പ്രകടനമായിരുന്നു ധ്രുവ് വിക്രം കാഴ്ചവച്ചിരുന്നത്. അർജുൻ റെഡ്ഡി റീമേക്കിന് പുറമെ കാർത്തിക്ക് സുബ്ബരാജിന്റെ മഹാൻ എന്ന ചിത്രത്തിലെ ധ്രുവിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

അതേസമയം കിൽ തമിഴ് റീമേക്കിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. സിനിമ തമിഴിൽ ഒരുക്കുന്നത് സംവിധായകൻ രമേശ് വർമ്മയാണെന്നും റിപ്പോർട്ടുകളുണ്ട്. നിഖിൽ നാഗേഷ് ഭട്ടാണ് കിൽ സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചത്. ലക്ഷ്യ, തന്യ, രാഘവ്, അഭിഷേക് ചൗഹാൻ ആശിഷ് വിദ്യാർത്ഥി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി. ഒരു മണിക്കൂർ 45 മിനിറ്റ് നീണ്ടുനിൽക്കുന്ന റിയലിസ്റ്റിക് ചോരക്കളി തന്നെയാണ് ചിത്രം.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം