'കിംഗ് ഓഫ് കൊത്ത'യില്‍ ധ്രുവ് വിക്രമും? 'ധ്രുവ'വുമായി താരതമ്യം ചെയ്ത് ചര്‍ച്ച

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’ നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഇതിനിടെ ചിത്രത്തില്‍ ഒരു കാമിയോ റോളില്‍ ധ്രൂവ് വിക്രമും എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൊത്തയില്‍ ധ്രുവ് വിക്രമും അഭിനയിക്കുന്നുണ്ടോ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കിംഗ് ഓഫ് കൊത്തയെ 1993ല്‍ ഇറങ്ങിയ ‘ധ്രുവം’ ചിത്രവുമായാണ് താരതമ്യം ചെയ്യുന്നത്. ജോഷിയുടെ സംവിധാനത്തില്‍ എത്തിയ ധ്രുവം സിനിമയില്‍ മമ്മൂട്ടി നായകനായപ്പോള്‍ സുരേഷ് ഗോപി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു, ചിയാന്‍ വിക്രം അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

കിംഗ് ഓഫ് കൊത്തയിലേക്ക് എത്തുമ്പോള്‍, ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ചിത്രം സംവിധാനം ചെയ്യുന്നു. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ നായകനാവുന്നു, സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് പ്രധാന വേഷത്തിലെത്തുന്നു. ഇതുപോലെ ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമും ചിത്രത്തിലുണ്ടാകും എന്നാണ് പ്രചാരണങ്ങള്‍.

എന്നാല്‍ ഈ പ്രചാരണങ്ങളിലോ റിപ്പോര്‍ട്ടുകളിലോ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങിയത് മുതല്‍ ബുക്ക് മൈ ഷോയില്‍ ടിക്കറ്റ് വില്പനയില്‍ ട്രെന്‍ഡിംഗില്‍ നില്‍ക്കുകയാണ് കിംഗ് ഓഫ് കൊത്ത.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം