കലങ്ങി മറിഞ്ഞത് ഇനിയും തെളിയുമെന്ന് പിഷാരടി; ധര്‍മ്മജന് നല്ലത് പറഞ്ഞു കൊടുക്കൂ എന്ന് കമന്റുകള്‍

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കുള്ള സഹായധനം ഇതുവരെയും കൃത്യമായി വിതരണം ചെയ്തിട്ടില്ലെന്ന നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിനു നല്‍കിയ പ്രതികരണത്തിലായിരുന്നു വിവാദത്തിനു വഴി തുറന്ന ധര്‍മജന്റെ പരാമര്‍ശം. തുടര്‍ന്ന് ധര്‍മ്മജന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നിരവധി വിമര്‍ശന കമന്റുകളാണ് കുമിഞ്ഞു കൂടിയത്. ഇപ്പോഴിതാ സുഹൃത്തായ രമേശ് പിഷാരടിയുടെ പോസ്റ്റിനു താഴെയും വിവാദ വിഷയം വലിച്ചിഴക്കുകയാണ് ഒരു വിഭാഗം.

“കലങ്ങി മറിഞ്ഞത് ഇനിയും തെളിയും. നിറങ്ങള്‍ തിരിച്ചു വരും. ആത്മവിശ്വാസത്തിന്റെ അതിജീവനത്തിന്റെ പ്രതീക്ഷകളുടെ കിരണങ്ങള്‍ പരക്കുന്ന പുതുവത്സര പുലരിയില്‍ കോര്‍ത്ത കൈകള്‍ ചേര്‍ത്ത് തന്നെ മുന്നേറാം..സ്‌നേഹത്തോടെ….” എന്നായിരുന്നു പുതുവര്‍ഷ പുലരിയില്‍ പിഷാരടിയുടെ പോസ്റ്റ്. ഇതിന് താഴെയാണ് ധര്‍മ്മജനെ കൂടി ഉപദേശിക്കൂ എന്നുള്ള കമന്റുകള്‍ വരുന്നത്. ധര്‍മ്മജന്റെ പ്രസ്താവനയില്‍ താങ്കള്‍ക്ക് ഒന്നും പറയാനില്ലേയെന്നും കമന്റുകളുണ്ട്.

“കഴിഞ്ഞ പ്രളയത്തിനു ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വളരെ പെട്ടന്നു തന്നെ കോടികള്‍ എത്തി. എന്നാല്‍ അതേ വേഗത്തില്‍ ആ തുക അര്‍ഹിക്കുന്നവരുടെ കൈകളില്‍ എത്തിയില്ല,” എന്നായിരുന്നു ധര്‍മജന്റെ പ്രസ്താവന. ഇതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക