കലങ്ങി മറിഞ്ഞത് ഇനിയും തെളിയുമെന്ന് പിഷാരടി; ധര്‍മ്മജന് നല്ലത് പറഞ്ഞു കൊടുക്കൂ എന്ന് കമന്റുകള്‍

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കുള്ള സഹായധനം ഇതുവരെയും കൃത്യമായി വിതരണം ചെയ്തിട്ടില്ലെന്ന നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിനു നല്‍കിയ പ്രതികരണത്തിലായിരുന്നു വിവാദത്തിനു വഴി തുറന്ന ധര്‍മജന്റെ പരാമര്‍ശം. തുടര്‍ന്ന് ധര്‍മ്മജന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നിരവധി വിമര്‍ശന കമന്റുകളാണ് കുമിഞ്ഞു കൂടിയത്. ഇപ്പോഴിതാ സുഹൃത്തായ രമേശ് പിഷാരടിയുടെ പോസ്റ്റിനു താഴെയും വിവാദ വിഷയം വലിച്ചിഴക്കുകയാണ് ഒരു വിഭാഗം.

“കലങ്ങി മറിഞ്ഞത് ഇനിയും തെളിയും. നിറങ്ങള്‍ തിരിച്ചു വരും. ആത്മവിശ്വാസത്തിന്റെ അതിജീവനത്തിന്റെ പ്രതീക്ഷകളുടെ കിരണങ്ങള്‍ പരക്കുന്ന പുതുവത്സര പുലരിയില്‍ കോര്‍ത്ത കൈകള്‍ ചേര്‍ത്ത് തന്നെ മുന്നേറാം..സ്‌നേഹത്തോടെ….” എന്നായിരുന്നു പുതുവര്‍ഷ പുലരിയില്‍ പിഷാരടിയുടെ പോസ്റ്റ്. ഇതിന് താഴെയാണ് ധര്‍മ്മജനെ കൂടി ഉപദേശിക്കൂ എന്നുള്ള കമന്റുകള്‍ വരുന്നത്. ധര്‍മ്മജന്റെ പ്രസ്താവനയില്‍ താങ്കള്‍ക്ക് ഒന്നും പറയാനില്ലേയെന്നും കമന്റുകളുണ്ട്.

“കഴിഞ്ഞ പ്രളയത്തിനു ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വളരെ പെട്ടന്നു തന്നെ കോടികള്‍ എത്തി. എന്നാല്‍ അതേ വേഗത്തില്‍ ആ തുക അര്‍ഹിക്കുന്നവരുടെ കൈകളില്‍ എത്തിയില്ല,” എന്നായിരുന്നു ധര്‍മജന്റെ പ്രസ്താവന. ഇതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

Latest Stories

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി