ഞാന്‍ പറഞ്ഞു, സോറി, നായകനാകില്ല, വേണമെങ്കില്‍ വില്ലനാകാം: ദേവന്‍

ദക്ഷിണേന്ത്യന്‍ സിനിമകളിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെ ഒപ്പവും അഭിനയിച്ചിട്ടുള്ള നടനാണ് ദേവന്‍. വില്ലനായും സ്വഭാവനടന്‍ ആയും തിളങ്ങിയ അദ്ദേഹത്തിന് സുന്ദരവില്ലന്‍ എന്ന വിശേഷണവുമുണ്ടായിരുന്നു. മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വനില്‍ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും തനിക്ക് ഇപ്പോഴും വില്ലന്‍ വേഷങ്ങള്‍ തന്നെയാണ് ഇഷ്ടമെന്ന് ദേവന്‍ പറയുന്നു. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് നടന്റെ തുറന്നുപറച്ചില്‍.

എനിക്ക് എപ്പോഴും വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടം. നായക കഥാപാത്രമാണെങ്കില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത പോലെയാണ്. എന്നാല്‍ വില്ലനാണെങ്കില്‍ അല്പം എരിവും പുളിയുമൊക്കെ ഉണ്ടാകും.

വില്ലന്‍ കഥാപാത്രങ്ങളില്‍ ഞാന്‍ ശോഭിച്ച് നില്‍ക്കുന്ന സമയത്താണ് കന്നഡയിലെ വലിയ സംവിധായകനായ രാജേന്ദ്രബാബു എന്നെ സമീപിച്ചത്. അദ്ദേഹം വന്ന് കഥ പറഞ്ഞു. കഥ കേട്ടതിന് ശേഷം ഞാന്‍ ചോദിച്ചു, ഞാന്‍ ഇതില്‍ ഏത് കഥാപാത്രമാണ് ചെയ്യേണ്ടത്, ഇതില്‍ വില്ലന്‍ കഥാപാത്രമില്ലല്ലോയെന്ന്. അദ്ദേഹം എനിക്കായി വെച്ചിരുന്നത് നായകനായിരുന്നു. ഞാന്‍ അപ്പോള്‍ തന്നെ മറുപടി കൊടുത്തു. സോറി, ഞാന്‍ നായകനാകില്ല, വേണമെങ്കില്‍ വില്ലനാകാം. പക്ഷേ പിന്നീട് അദ്ദേഹം എന്നെക്കൊണ്ട് നിര്‍ബന്ധിച്ച് നായക കഥാപാത്രം ചെയ്യിപ്പിക്കുകയായിരുന്നു. ദേവന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് പ്രോട്ടോക്കോള്‍ ലംഘനം; ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗമാണെന്ന് ഗവര്‍ണര്‍

നെഹ്‌റുവിനെതിരായ വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിനെതിരെ ഡിജിപിയ്ക്ക് പരാതി

ബഹിരാകാശത്ത് ചരിത്ര നിമിഷം; ബഹിരാകാശ നിലയത്തിലെത്തിയത് ആദ്യ ഇന്ത്യക്കാരന്‍

ലോകം ആണവ മത്സരത്തിലേക്ക്

കേരളത്തിലെ മുട്ട ക്ഷാമത്തിന് പിന്നില്‍ അമേരിക്ക; മുട്ട വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

അഹമ്മദാബാദ് ആകാശദുരന്തം; വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്തെന്ന് കേന്ദ്ര സർക്കാർ

ഞാൻ എന്ന് അഭിനയം നിർത്തുന്നോ അന്ന് അമ്മ അഭിനയം തുടങ്ങണമെന്ന് എന്നോടവൾ പറഞ്ഞിട്ടുണ്ട്: മോനിഷയുടെ ഓർമകളിൽ ശ്രീദേവി ഉണ്ണി

റിവൈസിങ് കമ്മിറ്റിയിലും ‘ജാനകി’ക്ക് വെട്ട്; പേര് മാറ്റണമെന്ന് ആവർത്തിച്ച് സെൻസർ ബോ‍ർഡ്, വല്ലാത്ത അവസ്ഥ തന്നെയെന്ന് സംവിധായകൻ

ഇന്ത്യക്കിത് അഭിമാന നിമിഷം; സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയകരം

എം. സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം