'വാസന്തി' തമിഴ് നാടകത്തിന്റെ സിനിമാവിഷ്‌ക്കാരം; സംസ്ഥാന അവാര്‍ഡ് നല്‍കിയതില്‍ വിവാദം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌ക്കാരം “വാസന്തി” ചിത്രത്തിന് നല്‍കിയതില്‍ വിവാദം. മികച്ച ഒറിജിനല്‍ തിരക്കഥാ വിഭാഗത്തിലാണ് റഹ്മാന്‍ ബ്രദേഴ്‌സ് ഒരുക്കിയ വാസന്തിക്ക് പുരസ്‌ക്കാരം ലഭിച്ചത്. എന്നാല്‍ വാസന്തി ഇന്ദിരാ പാര്‍ഥ സാരഥിയുടെ തമിഴ് നാടകം “പോര്‍വൈ പോര്‍ത്തിയ ഉടല്‍കള്‍” എന്നതിന്റെ സിനിമാ രൂപമാണ് എന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.

അതിനാല്‍ വാസന്തി അവലംബിത തിരക്കഥയിലാണ് ഉള്‍പ്പെടുക എന്നതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. പോര്‍വൈ പോര്‍ത്തിയ ഉടല്‍കള്‍ പുരുഷാധിപത്യത്തിന് കീഴിലുള്ള വാസന്തി എന്ന കഥാപാത്രത്തിന്റെ പ്രതികാര കഥയാണ്. തമിഴ്‌നാട്ടിലും കേരളത്തിലും ഈ നാടകം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലെയേഴ്‌സ് ഓഫ് ബ്ലാങ്കറ്റ് എന്ന ഇംഗ്ലീഷ് പരിഭാഷയുമുണ്ട്.

എന്നാല്‍ ഇന്ദിരാ പാര്‍ഥ സാരഥിയുടെ നാടകവുമായി സിനിമയ്ക്ക് ബന്ധമില്ലെന്നും ആര്‍ക്കു വേണമെങ്കിലും ഇത് പരിശോധിക്കാമെന്നുമാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളും സംവിധായകരുമായ ഷിനോസ് റഹ്മാനും സജാസ് റഹ്മാനും പറയുന്നത്.

മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച സ്വാഭാവ നടി എന്നിങ്ങനെ മൂന്ന് പുരസ്‌ക്കാരങ്ങളാണ് ഇത്തവണ വാസന്തിക്ക് ലഭിച്ചത്. സ്വാസികയാണ് ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് നേടിയത്. നടന്‍ സിജു വിത്സന്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് വാസന്തി. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ് ഇതുവരെ സാധ്യമായിട്ടില്ല.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക