'ഇന്‍ ഹരിഹര്‍ നഗറി'ല്‍ നിന്നാണ് 'സൂക്ഷ്മദര്‍ശിനി' ഉണ്ടായത്; വെളിപ്പെടുത്തി തിരക്കഥാകൃത്തുക്കള്‍

ബേസില്‍ ജോസഫ്-നസ്രിയ ചിത്രം ‘സൂഷ്മദര്‍ശിനി’ ഉണ്ടായത് ‘ഇന്‍ ഹരിഹര്‍നഗര്‍’ എന്ന ചിത്രത്തില്‍ നിന്നാണെന്ന് തിരക്കഥാകൃത്തുക്കളായ അതുല്‍ രാമചന്ദ്രനും ലിബിനും. സിനിമയിലെ വീട്ടമ്മയുടെ ക്യാരക്ടര്‍ സ്റ്റഡിക്ക് സഹായിച്ചത് ‘വടക്കുനോക്കിയന്ത്രം’ എന്ന സിനിമയാണ്, അങ്ങനെയാണ് സൂക്ഷ്മദര്‍ശിനി എന്ന പേര് വരെ വന്നത് എന്നാണ് തിരക്കഥാകൃത്തുക്കള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

സൂക്ഷ്മദര്‍ശിനി ഡിസൈന്‍ ചെയ്യുന്ന സമയത്ത് ഒരു നൈബര്‍ഹുഡ് ബേസ് സിനിമ വേണമെന്ന് എന്ന് സംവിധായകന്‍ എംസിക്ക് ധാരണയുണ്ടായിരുന്നു. അതിനാല്‍ തന്നെ ലൊക്കേഷന് വലിയ പ്രാധാന്യമുണ്ട്. മലയാളത്തിലെ പ്രധാന നൈബര്‍ഹുഡ് സിനിമകള്‍ ഏതൊക്കെയാണ് എന്നാണ് ഞങ്ങള്‍ ആദ്യം ചിന്തിച്ചത്.

ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, ഇന്‍ ഹരിഹര്‍ നഗര്‍ ഇതൊക്കെയാണ് മനസിലെത്തിയത്. ഇന്‍ ഹരിഹര്‍ നഗറില്‍ പണിയില്ലാത്ത 4 ചെറുപ്പക്കാരുടെ വീടിന്റെ അടുത്ത് വരുന്ന ഒരു ഫാമിലിയുടെ കഥ അടിസ്ഥാനമാക്കിയാണല്ലോ, അതില്‍ യുവാക്കള്‍ക്ക് പകരം വീട്ടമ്മമാരാക്കി. അതിലെ മായയും ഫാമിലിയും എന്നതിന് പകരം ഇതില്‍ മാനുവലും ഫാമിലിയും ആക്കി.

ചിത്രത്തിലെ വീട്ടമ്മയുടെ ക്യാരക്ടര്‍ സ്റ്റഡിക്ക് സഹായിച്ചത് വടക്കുനോക്കിയന്ത്രം എന്ന സിനിമയാണ്. അതില്‍ നിന്നാണ് സൂക്ഷ്മദര്‍ശിനി എന്ന ടൈറ്റില്‍ ഉണ്ടായത്. പിന്നെ പ്രിയദര്‍ശിനിയും ബാക്കി വീട്ടമ്മമാരും ഉണ്ടായി. ഇവരുടെ വീടുകളുടെ സ്ഥാനം വരച്ച് വിഷ്വലൈസ് ചെയ്തായിരുന്നു സ്‌ക്രിപ്റ്റ് ഒരുക്കിയത്.

സിനിമയില്‍ ജിയോഗ്രഫി പ്രാധാന്യമാണ്. സിനിമയിലെ വീടുകള്‍ കണ്ടുപിടിച്ചത് തന്നെ വലിയ പ്രൊസസ് ആയിരുന്നു. പല സ്ഥലത്തും നോക്കി ഒടുവില്‍ പരസ്യം കൊടുത്തു. ഒടുവില്‍ ഷൂട്ടിന് ആറ് മാസമുള്ളപ്പോഴാണ് കറക്ടായി ഒരിടം ലഭിച്ചത് എന്നാണ് അതുല്‍ രാമചന്ദ്രനും ലിബിനും പറയുന്നത്. അതേസമയം, സൂക്ഷ്മദര്‍ശിനി 50 കോടിയും പിന്നിട്ട് തിയേറ്ററുകളില്‍ കുതിക്കുകയാണ്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം