ഓസ്‌കര്‍ വേദിയിലെ മലയാള സാന്നിധ്യം..; പൂര്‍ണിമ ഇന്ദ്രജിത്തിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ഓസ്‌കര്‍ വേദിയില്‍ സാന്നിധ്യമായ പൂര്‍ണിമ ഇന്ദ്രജിത്തിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓസ്‌കര്‍ റെഡ് കാര്‍പ്പെറ്റില്‍ ചുവടുവെച്ച ഇന്ത്യയില്‍ നിന്നുള്ള താരം അനന്യ ശാന്‍ഭാഗിന് വസ്ത്രമൊരുക്കിയത് പൂര്‍ണിമ ഇന്ദ്രജിത്ത് ആണ്. കേരളത്തിലെ കൈത്തറി ഉല്‍പന്നങ്ങള്‍ ലോകവേദികളില്‍ ശ്രദ്ധിക്കപ്പെടുന്നത് ആഹ്ലാദകരമായ കാര്യമാണ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്.

”മലയാളത്തനിമയുടെയും പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകമായ കൈത്തറിയില്‍ നെയ്ത വസ്ത്രം ധരിച്ചാണ് ഇന്ത്യയില്‍ നിന്നുള്ള അനന്യ ശാന്‍ഭാഗ് ഓസ്‌കാര്‍ വേദിയിലെത്തിയത്. അഭിനേത്രിയും ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സംരംഭമാണ് ഈ വസ്ത്രങ്ങള്‍ തയ്യാറാക്കിയത്.”

”നമ്മുടെ കൈത്തറി ഉല്‍പന്നങ്ങള്‍ ലോകവേദികളില്‍ ശ്രദ്ധിക്കപ്പെടുന്നുവെന്നത് ആഹ്ലാദകരമായ കാര്യമാണ്. ഈ സ്വീകാര്യത നമ്മുടെ തനത് വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് വലിയ സാധ്യതകളാണ് തുറന്നിടുന്നത്” എന്നാണ് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. അതേസമയം, ഓസ്‌കറില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ഹ്രസ്വചിത്രം അനുജയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അനന്യ ശാന്‍ഭാഗ് ആണ്.

പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സംരംഭമായ പ്രാണ ആണ് അനന്യക്കായി ഓസ്‌കര്‍ ചടങ്ങിലേക്ക് വസ്ത്രം ഒരുക്കിയത്. 2019ല്‍ വെനിസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നടി നിമിഷ സജയനും, 2024ലെ കാന്‍ ഫെസ്റ്റിവലില്‍ നടി ദിവ്യ പ്രഭയും പ്രാണയുടെ വസ്ത്രങ്ങള്‍ ധരിച്ചാണ് പങ്കെടുത്തത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക