മോഹന്‍ലാലുമായി നിരവധി പ്രൊജക്ടുകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്, പ്രഖ്യാപിക്കാറായിട്ടില്ല; പുതിയ ചിത്രത്തെ കുറിച്ച് ബ്ലെസി

മലയാള സിനിമയിലെ ഹിറ്റ് കോംമ്പോ ആയ മോഹന്‍ലാല്‍-ബ്ലെസി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. തന്‍മാത്ര, ഭ്രമരം, പ്രണയം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ബ്ലെസിയും വീണ്ടും ഒന്നിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ആടുജീവിതത്തിന് ശേഷം ബ്ലെസി ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകും.

ഒരു അഭിമുഖത്തില്‍ നിര്‍മ്മാതാവ് രാജു മല്ലിയത്ത് ആണ് ചിത്രത്തെ കുറിച്ച് പറഞ്ഞത്. എന്നാല്‍ ചിത്രത്തെ കുറിച്ച് മറ്റു വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. മോഹന്‍ലാല്‍-പദ്മരാജന്‍ ടീമിന്റെ ക്ലാസിക് ചിത്രം നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍, ഭ്രമരം എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചതും രാഗം മൂവീസിന്റെ ബാനറിലാണ്.

എന്നാല്‍ ചിത്രം പ്രഖ്യാപിക്കാനായി മാത്രം ഒന്നും തീരുമാനിച്ചിട്ടില്ലെന്നാണ് സംവിധായകന്‍ പ്രതികരിക്കുന്നത്. “”നിര്‍മ്മാതാവിന്റെ വാക്കുകളില്‍ നിന്നാണ് ഈ അഭ്യൂഹങ്ങള്‍ പരന്നത്. മോഹന്‍ലാലുമായി നിരവധി പ്രൊജക്ടുകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രഖ്യാപിക്കാനായി ഒന്നും തീരുമാനിച്ചിട്ടില്ല”” എന്ന് ബ്ലെസി ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി.

പദ്മരാജന്‍, ലോഹിതദാസ്, ജയരാജ് എന്നീ സംവിധായകരുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച ബ്ലെസി ആദ്യം സംവിധാനം ചെയ്തത് കാഴ്ച എന്ന ചിത്രമാണ്. മമ്മൂട്ടി നായകനായ ചിത്രം മികച്ച സിനിമ, മികച്ച നടന്‍ തുടങ്ങി മൂന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയിരുന്നു. 2005ല്‍ ഒരുക്കിയ തന്‍മാത്രയും നിരവധി അവാര്‍ഡുകള്‍ നേടി.

മികച്ച ഫീച്ചര്‍ സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡും മികച്ച സിനിമ, സംവിധായകന്‍, തിരക്കഥ, നടന്‍-മോഹന്‍ലാല്‍ എന്നീ സംസ്ഥാന അവാര്‍ഡുകളും ചിത്രം നേടി. 2011ല്‍ പുറത്തിറങ്ങിയ പ്രണയം ചിത്രം മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും സ്വന്തമാക്കിയിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ആടുജീവിതം സിനിമ ഒരുക്കുകയാണ് ബ്ലെസി ഇപ്പോള്‍.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ