ചാക്കോ മാഷിന്റെ ഊരുതെണ്ടിയായ ഓട്ടക്കാലണ, മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന 'ആടുതോമ'; ട്രെന്‍ഡ് സെറ്റര്‍ 'സ്ഫടികം' വീണ്ടും വരുമ്പോള്‍...

27 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ഒരു സിനിമയ്ക്കും അതിലെ കഥാപാത്രങ്ങള്‍ക്കും ഇന്നും പ്രേക്ഷകര്‍ നല്‍കുന്ന സ്വീകാര്യതയും അത് ഉണ്ടാക്കുന്ന ട്രെന്‍ഡും ഒരു മലയാള സിനിമയ്ക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വലിയ അംഗീകാരമാണ്. ഭദ്രന്‍ എന്ന സംവിധായകന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസിലേക്ക് ആദ്യം എത്തുക ആട് തോമയുടെയും, കടുവ ചാക്കോ മാഷിന്റെയും കഥ പറഞ്ഞ സ്ഫടികം തന്നെയാണ്. ഉലയില്‍ ഇട്ട് ഊതി മിനുക്കി എടുക്കേണ്ട ഒരുപാട് കഴിവുകളുള്ള മകനെ, ചെകുത്താനാക്കി മാറ്റിയ അച്ഛന്റെ കഥ പറഞ്ഞ സ്ഫടികം.

കരിങ്കല്ലുകള്‍ക്കിടയില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന നായകന്‍, തക്കം പാര്‍ത്തിരിക്കുന്ന ഒരു കഴുകന്‍, ഒരുകൂട്ടം ആടുകളെ തെളിച്ചു വരുന്നൊരു ആട്ടിടയന്‍, ആടുകളുടെ ശബ്ദം കേള്‍ക്കുന്നതോടെ ഉണരുന്ന നായകന്‍, അവയില്‍ നിന്നും മുട്ടനാടിനെ കൊന്ന് ചങ്കിലെ ചോരകുടിച്ച് ശക്തി നേടി നായകന്‍ ഓടുകയാണ്, കൊച്ചീന്ന് ആളെയിറക്കി തന്നെ തല്ലിച്ച പൂക്കോയിയെ തല്ലാന്‍, മലയാള സിനിമയില്‍ മാസ് കാ ബാപ്പായി അവതരിച്ച ആടുതോമയുടെ ഇന്‍ട്രോ ഇങ്ങനെയായിരുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഭദ്രന്റെ മാസ്റ്റര്‍പീസ് എന്നു തന്നെ വിളിക്കാവുന്ന ചിത്രമാണ് സ്ഫടികം.

നാട്ടുകാര്‍ക്ക് മുമ്പില്‍ മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആടുതോമ, കൂട്ടുകാര്‍ക്ക് ചങ്ക് കൊടുക്കുന്നവന്‍ എന്നാല്‍ അച്ഛന്‍ ചാക്കോ മാഷിന് കണക്കിലും കണക്കുകൂട്ടലിലും ഒരു പോലെ പിഴച്ച ഊരുതെണ്ടിയായ ഓട്ടക്കാലണ. ഭൂഗോളത്തിന്റെ സ്പന്ദനമാണ് മാത്തമാറ്റിക്സ് എന്ന് വിശ്വസിക്കുകയും അത് തല്ലിപ്പഠിപ്പിക്കുകയും ചെയ്ത ചാക്കോ മാഷിനെ ഒടുവില്‍ ജീവിതത്തിന്റെ ഗണിതശാസ്ത്രം പഠിപ്പിച്ചെടുക്കാന്‍ ആ ഒന്നരച്ചക്രത്തിന്റെ ഗുണ്ട വേണ്ടി വന്നു. മീശ പിരിച്ചും മുണ്ട് മടക്കിക്കുത്തിയും ആഘോഷിക്കപ്പെട്ട പല മോഹന്‍ലാല്‍ കഥാപാത്രങ്ങളിലുമുള്ള അതിഭാവുകത്വവും അതിനായകത്വവും അകലെ നില്‍ക്കുന്ന കഥാപാത്ര സൃഷ്ടിയാണ് തോമസ് ചാക്കോ എന്ന ആടുതോമ. അവതരണത്തിലും കഥാപാത്ര സൃഷ്ടിയിലുമെല്ലാം റിയലിസ്റ്റിക് ഫീല്‍ സമ്മാനിച്ച സിനിമ.

പാരന്റിങ് എന്ന കോണ്‍സെപ്ടിനെ ഇത്രയും മനോഹരമായി കാണിച്ച സ്ഫടികം പോലൊരു മലയാള സിനിമ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. മലയാളത്തിലെ ലക്ഷണമൊത്ത ഈ ക്ലാസ്സിക്ക് മാസ്സ് മൂവി സമ്മാനിച്ച ഭദ്രന്‍ എന്ന സംവിധായകന്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ വ്യത്യസ്തതക്ക് ശ്രമിച്ചിട്ടുള്ളതായി കാണാം. 1995ല്‍ ആണ് മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രം ആടുതോമയുടെ ജനനം. മോഹന്‍ലാലിന്റെ തിയേറ്റര്‍ ഇളക്കി മറിച്ചുള്ള പ്രകടനം… ഭദ്രന്റെ കഥയ്ക്ക് ഡയലോഗുകള്‍ സമ്മാനിച്ചത് രാജേന്ദ്ര ബാബുവായിരുന്നു. ഉര്‍വ്വശി, സ്ഫടികം ജോര്‍ജ് എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായിരുന്നു.

ഡയലോഗുകള്‍ പോലെ തന്നെ സിനിമയിലെ ഗാനങ്ങളും വളരെ ശ്രദ്ധേയമായിരുന്നു. സില്‍ക്ക് സ്മിതയും മോഹന്‍ലാലും ഒരുമിച്ചുള്ള ഏഴിമല പൂഞ്ചോല എന്ന ഗാനം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. എസ് പി വെങ്കിടേഷാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. സ്ഫടികത്തിലെ പ്രടകനത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മോഹന്‍ലാലിന് ലഭിച്ചിരുന്നു.

മോഹന്‍ലാലിന്റെ മുണ്ടു പറിച്ചടിയും തീപ്പൊരി ഡയലോഗും മഹാനടന്‍ തിലകന്റെ അത്യുഗ്രന്‍ പ്രകടനവും വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാന്‍ അവസരം ലഭിക്കുകയാണ്. ”ആടുതോമയ്ക്ക് സര്‍വ്വമാന ‘പത്രാസോടെ’ ഡോള്‍ബി 4കെ അറ്റ്‌മോസ് ഫൈനല്‍ മിക്‌സ് പൂര്‍ത്തിയായിരിക്കുകയാണ്. ആടുതോമയെ സ്‌നേഹിച്ച നിങ്ങള്‍ ഓരോരുത്തരുമാണ് കണ്ടെത്തേണ്ടത് ഇതിലെ ഓരോ വൗ ഫാക്ടേഴ്‌സും..” സംവിധായകന്‍ ഭദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പാണിത്. എന്തായാലും സിനിമാസ്വാദകര്‍ക്ക് ആഘോഷിക്കാനുള്ള വക എത്തിപ്പോയി.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍