'ക്ലൈമാക്‌സില്‍ നാടന്‍തല്ല് തന്നെ വേണം; വെള്ളം ചേര്‍ക്കാന്‍ പറ്റില്ല, അതുകൊണ്ട് മമ്മൂട്ടി ചെയ്താല്‍ ശരിയാവില്ലെന്ന് തോന്നി'

സച്ചിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരുന്നു അയ്യപ്പനും കോശിയും. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പന്‍ നായരായി ബിജു മേനോന്‍ വേഷമിട്ടപ്പോള്‍ പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശി കുര്യനായാണ് പൃഥ്വിരാജ് എത്തിയ ഈ സിനിമയില്‍ അയ്യപ്പന്‍ നായരായി മമ്മൂട്ടിയെയാണ് ആദ്യം കാസ്റ്റ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നതെന്നാണ് സച്ചിയുടെ ഭാര്യ സിജി പറയുന്നത്.

ചിത്രത്തില്‍ ബിജുമേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയാണ് ആദ്യം സച്ചിയുടെ മനസ്സില്‍ ഉണ്ടായിരുന്നത്. അയ്യപ്പനും കോശിയും ചിത്രത്തിന്റെ തിരക്കഥ ആലോചിച്ചു തുടങ്ങിയപ്പോള്‍ അയ്യപ്പന്‍നായര്‍ മമ്മൂട്ടിയും കോശി ബിജുമേനോനുമായിരുന്നു. ഓരോ സീനും എഴുതി തന്നെ വായിച്ചുകേള്‍പ്പിക്കുമ്പോള്‍ മമ്മൂട്ടിയെയായിരുന്നു സച്ചി ഉദ്ദേശിച്ചിരുന്നത്. ക്ലൈമാക്സ് എഴുതിയപ്പോഴാണ്് ഇത് മമ്മൂട്ടിയ്ക്ക്് ചെയ്താല്‍ ശരിയാവില്ലെന്ന് മനസ്സിലായത്. ക്ലൈമാക്സില്‍ നാടന്‍ തല്ല് വേണം, അതില്‍ വെള്ളം ചേര്‍ക്കാന്‍ പറ്റില്ല.

അതുകൊണ്ടാണ് പൃഥ്വിരാജിനെയും ബിജു മേനോനേയും സെലക്ട് ചെയ്തത്. രാജു ഈ വേഷം ചെയ്യുമോയെന്ന് താന്‍ ചോദിച്ചപ്പോള്‍ ഈ രണ്ട് കഥാപാത്രങ്ങള്‍ രാജുവിന്റെ മുന്നില്‍ നീട്ടിയാല്‍ രാജു കോശിയെ സെലക്ട് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും ഒരഭിമുഖത്തില്‍ സച്ചിയുടെ ഭാര്യ സിജി പറഞ്ഞു.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ