ഇത് ജോളിയുടെ കഥ.. 40 വര്‍ഷം മുമ്പത്തെ കൊലപാതകം ചര്‍ച്ചയാക്കി 'അന്വേഷിപ്പിന്‍ കണ്ടെത്തും'

അധികം വലിച്ചു നീട്ടലുകള്‍ ഇല്ലാതെ, ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളുടെ തള്ളിക്കയറ്റത്തില്‍ ട്രാക്ക് മാറ്റിപ്പിടിച്ച് വന്നൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്ന് ഈ സിനിമയെ വിശേഷിപ്പിക്കാം, കാരണം പ്രേക്ഷകരെ മടുപ്പിക്കാതെയുള്ള കഥയും വേഗതയും ഈ ചിത്രത്തിനുണ്ട്. രണ്ട് പെണ്‍കുട്ടികളുടെ കൊലപാതകങ്ങളുടെ അന്വേഷണമാണ് സിനിമയുടെ പ്രമേയം. അന്വേഷിപ്പിന്‍ കണ്ടെത്തും പുറത്തിറങ്ങിയതിന് പിന്നാലെ 40 വര്‍ഷം മുമ്പ് നടന്ന ജോളി കൊലപാതകമാണ് ചര്‍ച്ചകളില്‍ ഇടം നേടുന്നത്.

1984ല്‍ കേരളത്തെ ഞെട്ടിച്ച ജോളി കൊലപാതകമാണ് ചിത്രത്തിന്റെ ഫസ്റ്റ് ഹാഫില്‍ പരാമര്‍ശിക്കുന്ന ലൗലി മാത്തന്‍ വധക്കേസ്. കോളേജ് വിദ്യാര്‍ത്ഥിനിയായ ജോളി മാത്യു ലൈംഗികപീഡന ശ്രമത്തിനിടെ കൊല്ലപ്പെട്ട സംഭവമാണ് ജോളി വധക്കേസ്. പതിനെട്ടുകാരിയായ ജോളിയെ 1984 ഏപ്രില്‍ 23ന് ആണ് കോട്ടയം ബഥനി ആശ്രമത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ കേസില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികനായ ഫാ. ജോര്‍ജ് ചെറിയാനെ അന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അന്ന് അത് ഏറെ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ മജിസ്ട്രേറ്റ് കോടതി വൈദികന് ജീവപര്യന്തം തടവും കൂട്ടുപ്രതികള്‍ക്ക് ഏഴു വര്‍ഷം തടവും വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് മേല്‍ക്കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു.

1984ല്‍ നടന്ന സംഭവത്തെ കുറിച്ച് ജോളിയുടെ സഹോദരന്‍ മോനച്ചന്‍ സംസാരിച്ച വീഡിയോയും വൈറലായിരിക്കുകയാണ്. ”ജോളിയുടെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ നിന്ന് കൊണ്ടുവന്ന ശേഷം കുറച്ചുനേരം മാത്രമേ വീട്ടില്‍ വെച്ചുള്ളൂ. എങ്ങും പ്രതിഷേധമായിരുന്നു. എംസി റോഡിലെ ഗതാഗതം അന്ന് നാല് മണിക്കൂറോളം തടസ്സപ്പെട്ടു. നാല് വണ്ടി പോലീസുകാര്‍ ഇവിടെ വീടിന് പരിസരത്തുണ്ടായിരുന്നു. ക്രൈം ബ്രാഞ്ചിനായിരുന്നല്ലോ ആദ്യം അന്വേഷണ ചുമതല. കിണറില്‍ ഒരു ബോഡി പൊങ്ങിയെന്ന് പറഞ്ഞു കേട്ടപ്പോഴേ ഞാന്‍ പോയി നോക്കി. എനിക്ക് വസ്ത്രം കണ്ടപ്പോഴേ മനസ്സിലായി. ആകപ്പാടെ ഞാന്‍ തകര്‍ന്നുപോയി. അവിടുന്നോടി ഞാനാണ് വീട്ടിലേക്ക് വന്ന് പറഞ്ഞത്. 40 ആയില്ലേ വര്‍ഷം. ജോളിക്ക് അന്ന് 18 വയസല്ലേയുള്ളൂ. ഞങ്ങളുടെ ജോളിയുടെ കൊലപാതകം വിഷയമായി സിനിമ ഇറങ്ങിയതറിഞ്ഞു. സിനിമ കണ്ടാലല്ലേ കൂടുതല്‍ അഭിപ്രായം പറയാന്‍ കഴിയൂ” എന്നാണ് മോനച്ചന്‍ പറയുന്നത്.

May be an image of 7 people and text

ടൊവിനോ നായകനായ ഡാര്‍വിന്‍ കുര്യാക്കോസ് ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. അന്ന് ഈ കേസ് അന്വേഷിച്ച ഐപിഎസ് ഓഫീസറായ സിബി മാത്യൂസ്, തന്റെ നിര്‍ഭയം എന്ന പുസ്തകത്തില്‍ ഈ കേസന്വഷണവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങള്‍ വളരെ വിശദമായി തന്നെ എഴുതിയിട്ടുമുണ്ട്.

സിനിമയുടെ തിരക്കഥാകൃത്തായ ജിനു വി എബ്രഹാം സിനിമയ്ക്ക് ജോളി കേസിനോടുള്ള സാമ്യം തുറന്നു പറഞ്ഞിരുന്നു. ജോളി കേസിലെ അന്വേഷണത്തോടും അതിലുണ്ടായ വഴിത്തിരിവുകളോടും ഏറെ സാദൃശ്യമുണ്ട് അന്വേഷിപ്പിന്‍ കണ്ടെത്തും സിനിമയ്ക്ക്. കഥ നടക്കുന്ന ചിങ്ങവനവും മറ്റു പ്രദേശങ്ങളും ഇതിന് തെളിവാണ്. എന്നാല്‍ തന്റെ ചെറുപ്പകാലത്ത് സ്വന്തം നാട്ടിലുണ്ടായ സംഭവത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്, അത് ലോക്കല്‍ പൊലീസ് എങ്ങനെ കൈകാര്യം ചെയ്തു എന്ന അന്വേഷണത്തിലൂടെയാണ് ഈ കഥയുണ്ടായത് എന്നാണ് ജിനു എബ്രഹാം മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ജസ്‌ന തിരോധനം അടക്കമുള്ള ഒരുപാട് കേസുകള്‍ സിനിമയ്ക്ക് പ്രചോദനമായിട്ടുണ്ട്. ജോളി മാത്യു കേസിലെ സംഭവങ്ങള്‍ ശേഖരിച്ച് വച്ചിട്ടുണ്ടായിരുന്നു. സിബി മാത്യു ഏറ്റെടുക്കുന്നതിന് ലോക്കല്‍ പൊലീസ് ആണ് കൈകാര്യം ചെയ്തത്. അതാണ് സിനിമയുടെ വിഷയമാക്കിയത് എന്നാണ് ജിനു വ്യക്തമാക്കിയത്.

അതേസമയം, അന്വേഷിപ്പിന്‍ കണ്ടെത്തും ചിത്രം 10 കോടിയില്‍ അധികം കളക്ഷന്‍ നേടിക്കഴിഞ്ഞു. അന്വേഷണോദ്യോഗസ്ഥരായ പൊലീസിന്റെ നടപടിക്രമങ്ങള്‍ക്കാണ് ഈ സിനിമയില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഒരു വേറിട്ട സിനിമ തന്നെയാണ് അന്വേഷിപ്പിന്‍ കണ്ടെത്തും എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സിദ്ദിഖ്, ഇന്ദ്രന്‍സ്, രമ്യാ സുവി, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍ എന്നിവരും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഭ്രമയുഗം, പ്രേമലു എന്നീ സിനിമകള്‍ക്കൊപ്പം തന്നെ കുതിപ്പ് തുടരുകയാണ് ഈ ടൊവിനോ ചിത്രവും.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ