അന്ന് രജനി ചിത്രത്തിന്റെ ഹാര്‍ഡ് ഡിസ്‌ക്കും നഷ്ടമായി; ആ ഫ്‌ളോപ്പ് ചിത്രം ഇനി ഒടിടിയിലേക്ക്, 'ലാല്‍ സലാം' സ്ട്രീമിങ് തിയതി പ്രഖ്യാപിച്ചു

‘ലാല്‍ സലാം’ ഇനി ഒടിടിയിലേക്ക്. ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ചിത്രമാണ് ലാല്‍ സലാം. ജൂണ്‍ 6ന് സണ്‍ നെക്സ്റ്റിലൂെടയാണ് സിനിമയുടെ സ്ട്രീമിങ് ആരംഭിക്കുന്നത്. രജനികാന്തിന്റെ എക്സ്റ്റന്‍ഡഡ് കാമിയോ റോള്‍ ഉണ്ടായിരുന്നുവെങ്കിലും സിനിമ വന്‍ പരാജയമായിരുന്നു.

100 കോടിക്ക് അടുത്ത് ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന് 20 കോടി കളക്ഷന്‍ പോലും ബോക്‌സ് ഓഫീസില്‍ നിന്നും നേടാനായില്ല. റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ ഡിജിറ്റല്‍ സ്ട്രീമിങ് ആരംഭിക്കാനായിരുന്നു അണിയറപ്രവര്‍ത്തകരുടെ പ്ലാന്‍. എന്നാല്‍ തിയേറ്ററില്‍ ചിത്രം പരാജയപ്പെട്ടതോടെ ഒടിടി സ്ട്രീമിങ് നീണ്ടു പോവുകയായിരുന്നു.

സ്‌പോര്‍ട്‌സ് ഡ്രാമയായി എത്തിയ ചിത്രത്തിനെതിരെ അന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. സിനിമ പരാജയപ്പെടാന്‍ കാരണം 21 ദിവസത്തോളം ചിത്രീകരിച്ച ഫൂട്ടേജ് നഷ്ടപ്പെട്ടതാണെന്നും ഐശ്വര്യ പറഞ്ഞിരുന്നു. 10 ക്യാമറകള്‍ വച്ചെടുത്ത ഫൂട്ടേജിന്റെ ഹാര്‍ഡ് ഡിസ്‌ക് ആണ് കാണാതായത്.

സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ വിഷ്ണു വിശാല്‍, സെന്തില്‍, പിതാവ് രജനി എന്നിവര്‍ മറ്റ് പ്രോജക്ടുകള്‍ക്കായി ഗെറ്റപ്പ് മാറ്റിയതിനാല്‍ റീ ഷൂട്ട് ചെയ്യാനും ആയില്ല. പിന്നീട് റീ എഡിറ്റ് ചെയ്ത വേഷമാണ് തിയേറ്ററില്‍ എത്തിച്ചത്. അതിനാല്‍ സിനിമ പരാജയമാവുകയായിരുന്നു എന്നായിരുന്നു ഐശ്വര്യ സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ