അന്ന് രജനി ചിത്രത്തിന്റെ ഹാര്‍ഡ് ഡിസ്‌ക്കും നഷ്ടമായി; ആ ഫ്‌ളോപ്പ് ചിത്രം ഇനി ഒടിടിയിലേക്ക്, 'ലാല്‍ സലാം' സ്ട്രീമിങ് തിയതി പ്രഖ്യാപിച്ചു

‘ലാല്‍ സലാം’ ഇനി ഒടിടിയിലേക്ക്. ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ചിത്രമാണ് ലാല്‍ സലാം. ജൂണ്‍ 6ന് സണ്‍ നെക്സ്റ്റിലൂെടയാണ് സിനിമയുടെ സ്ട്രീമിങ് ആരംഭിക്കുന്നത്. രജനികാന്തിന്റെ എക്സ്റ്റന്‍ഡഡ് കാമിയോ റോള്‍ ഉണ്ടായിരുന്നുവെങ്കിലും സിനിമ വന്‍ പരാജയമായിരുന്നു.

100 കോടിക്ക് അടുത്ത് ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന് 20 കോടി കളക്ഷന്‍ പോലും ബോക്‌സ് ഓഫീസില്‍ നിന്നും നേടാനായില്ല. റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ ഡിജിറ്റല്‍ സ്ട്രീമിങ് ആരംഭിക്കാനായിരുന്നു അണിയറപ്രവര്‍ത്തകരുടെ പ്ലാന്‍. എന്നാല്‍ തിയേറ്ററില്‍ ചിത്രം പരാജയപ്പെട്ടതോടെ ഒടിടി സ്ട്രീമിങ് നീണ്ടു പോവുകയായിരുന്നു.

സ്‌പോര്‍ട്‌സ് ഡ്രാമയായി എത്തിയ ചിത്രത്തിനെതിരെ അന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. സിനിമ പരാജയപ്പെടാന്‍ കാരണം 21 ദിവസത്തോളം ചിത്രീകരിച്ച ഫൂട്ടേജ് നഷ്ടപ്പെട്ടതാണെന്നും ഐശ്വര്യ പറഞ്ഞിരുന്നു. 10 ക്യാമറകള്‍ വച്ചെടുത്ത ഫൂട്ടേജിന്റെ ഹാര്‍ഡ് ഡിസ്‌ക് ആണ് കാണാതായത്.

സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ വിഷ്ണു വിശാല്‍, സെന്തില്‍, പിതാവ് രജനി എന്നിവര്‍ മറ്റ് പ്രോജക്ടുകള്‍ക്കായി ഗെറ്റപ്പ് മാറ്റിയതിനാല്‍ റീ ഷൂട്ട് ചെയ്യാനും ആയില്ല. പിന്നീട് റീ എഡിറ്റ് ചെയ്ത വേഷമാണ് തിയേറ്ററില്‍ എത്തിച്ചത്. അതിനാല്‍ സിനിമ പരാജയമാവുകയായിരുന്നു എന്നായിരുന്നു ഐശ്വര്യ സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക