തമിഴകത്തിന് കയ്‌പേറിയ അനുഭവം, ഒരു വിഭാഗത്തില്‍ പോലും പരിഗണിക്കാതെ 'ജയ് ഭീം'; നിരാശ പങ്കുവച്ച് നാനി

ദേശീയ ചലചിത്ര പുരസ്‌കാരത്തില്‍ കോളിവുഡിനെ ഒന്നാകെ തഴഞ്ഞതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ‘ജയ്ഭീം’ സിനിമയ്ക്ക് യാതൊരു പരിഗണനയും ലഭിക്കാത്തതില്‍ ആരാധകര്‍ മാത്രമല്ല പ്രമുഖ താരങ്ങളും നിരാശ പങ്കുവച്ചിരിക്കുകയാണ്. തെലുങ്ക് നടന്‍ നാനി തന്റെ നിരാശ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ജയ്ഭീം എന്നെഴുതി ഹാര്‍ട്ട് ബ്രോക്കണ്‍ ഇമോജി കൂടി പങ്കുവച്ചാണ് നാനി തന്റെ നിരാശ പ്രകടിപ്പിച്ചത്. രാജ്യത്തെ തന്നെ ഏറ്റവും അഭിമാനകരമായ പുരസ്‌കാര പ്രഖ്യാപനത്തില്‍ വിജയകരമായ പ്രാതിനിധ്യം പ്രതീക്ഷിച്ചിരുന്ന തമിഴ് ചിത്രങ്ങളായിരുന്നു ‘ജയ് ഭീം’, ‘കര്‍ണന്‍’, ‘സര്‍പ്പാട്ടൈ പരമ്പരൈ’ എന്നിവ.

No description available.

എന്നാല്‍ ഈ ചിത്രങ്ങളൊന്നും പരിഗണിക്കപ്പെടാതെ പോയത് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ലിജോമോള്‍, മണികണ്ഠന്‍ എന്നിവരുടെ മികവാര്‍ന്ന പ്രകടനം പോലും തഴയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ചര്‍ച്ചകളും വിമര്‍ശനങ്ങളും എത്തിയിരുന്നു.

നിരാശയ്ക്കിടയിലും ഒരു വെള്ളിവെളിച്ചം വന്നത് ‘കടൈസി വ്യവസായി’ മികച്ച തമിഴ് ചിത്രത്തിനുള്ള അവാര്‍ഡും പ്രധാന നടന്‍ നല്ലാണ്ടിക്കുള്ള പ്രത്യേക പരാമര്‍ശവും നേടിയതാണ്. 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം കോളിവുഡിന് കയ്‌പേറിയ അനുഭവമാണ് സമ്മാനിച്ചത് എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്