നിരപരാധിയെന്ന് തെളിഞ്ഞിട്ടും ആര്യ വീണ്ടും പൊലീസ് സ്റ്റേഷനില്‍; ആരാധകര്‍ ഞെട്ടലില്‍

ജര്‍മന്‍ കാരിയായ യുവതി തന്നെ നടന്‍ ആര്യ പറ്റിച്ചു എന്ന് ആരോപിച്ച് രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ആര്യ നിരപരാധിയാണെന്നും ഈ സംഭവവുമായി യാതൊരു ബന്ധവും ഇല്ലെന്നും കേസ് അന്വേഷണത്തിന് ശേഷം തെളിഞ്ഞിരുന്നു.

കേസില്‍ താന്‍ നിരപരാധിയാണെന്ന് തെളിഞ്ഞ ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞുകണ്ട് ആര്യ സോഷ്യല്‍ മീഡിയയിലും എത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ നടന്‍ നേരിട്ട് പൊലീസ് സ്റ്റേഷനില്‍ വീണ്ടും എത്തിയിരുന്നു. കേസും പ്രശ്‌നവും അവസാനിച്ച ശേഷവും വീണ്ടും ആര്യ പൊലീസ് സ്റ്റേഷനില്‍ എത്തിയത് എന്തിനാവും എന്ന ചോദ്യം ഉയരുന്നു. സെപ്റ്റംബര്‍ 2 ന് വൈകുന്നേരമാണ് ആര്യ കമ്മീഷണര്‍ ഓഫീസില്‍ എത്തിയത്. തന്റെ അഭിഭാഷകന്റെ കാറില്‍ കമ്മീഷണര്‍ ഓഫീസിലെത്തിയ ആര്യ, വിഐപി ഗേറ്റിലൂടെയാണ് അകത്ത് കടന്നത്.

എന്തിനാണ് കേസ് അവസാനിച്ച ശേഷവും കമ്മീഷണര്‍ ഓഫീസില്‍ എത്തിയത് എന്ന് ചോദിച്ചപ്പോള്‍, ജര്‍മന്‍ യുവതി നല്‍കിയ എഫ് ഐ ആറില്‍ നിന്ന് തന്റെയും അമ്മയുടെയും പേര് ഒഴിവാക്കാന്‍ വേണ്ടിയാണ് എന്നായിരുന്നു നടന്റെ പ്രതികരണം.

ആര്യ വിവാഹം ചെയ്യാം എന്ന് പറഞ്ഞ് എഴുപത് ലക്ഷം രൂപ പറ്റിച്ചു എന്നായിരുന്നു വിഡ്ജ എന്ന യുവതിയുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ ഓണ്‍ലൈന്‍ പരാതി സമര്‍പ്പിച്ചിരുന്നു.

Latest Stories

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി