'രാഞ്ഝണാ'യുടെ മാറ്റം വരുത്തിയ ക്ലൈമാക്സ്; നിയമനടപടി സ്വീകരിക്കാൻ ആനന്ദ് എൽ റായിയും ധനുഷും

രാഞ്ഝണ സിനിമയുടെ ക്ലൈമാക്സ് എഐ ഉപയോ​ഗിച്ച് മാറ്റം വരുത്തി പ്രദർശിപ്പിച്ച സംഭവത്തിൽ നിയമനടപടി സ്വീകരിക്കാൻ സംവിധായകൻ ആനന്ദ് എൽ റായി. ക്ലൈമാക്സിൽ മാറ്റം വരുത്തിയ റിറിലീസിനെതിരെ താനും ധനുഷും നിയമനടപടി സ്വീകരിക്കാൻ ആലോചിക്കുന്നതായി എക്സിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സംവിധായകൻ അറിയിച്ചത്. എഐ ഉപയോ​ഗിച്ച് മാറ്റിയ ക്ലൈമാക്സ് പതിപ്പിനെ വളരെ അപകടകരമായ ഒരു കീഴ്വഴക്കം എന്നാണ് സംവിധായകൻ വിശേഷിപ്പിച്ചത്. സൃഷ്ടികളുടെ ഉടമസ്ഥാവകാശത്തിന്റെ ഭാവിയെ കുറിച്ചുളള ​ഗുരുതരമായ ആശങ്കകളും തന്റെ പോസ്റ്റിൽ അദ്ദേഹം പങ്കുവച്ചു.

ഞങ്ങളുടെ മറ്റ് സിനിമകളെ കുറിച്ചോർത്ത് താനും ധനുഷും വളരെ ആശങ്കാകുലരാണെന്ന് ആനന്ദ് എൽ‍ റായ് പറയുന്നു. ഇത്തരം ബാഹ്യമായ ഇടപെടലുകളിൽ നിന്ന് ഞങ്ങളുടെ സൃഷ്ടികളെ സംരക്ഷിക്കാനും പുന:സ്ഥാപിക്കാനും ഞങ്ങൾ നിയമപരമായ പരിഹാരങ്ങൾ തേടുകയാണ്, സംവിധായകൻ പ്രസ്താവനയിൽ പറഞ്ഞു. മുന്നോട്ട് ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള കാര്യങ്ങളെയാണ് പരിഗണിക്കുന്നതെങ്കിലും രാഞ്ജനയുടെ ക്ലൈമാക്‌സിൽ മാറ്റം വരുത്തിയതാണ് അടിയന്തര പ്രശ്‌നമെന്ന് ആനന്ദ് എൽ റായി കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് ഒന്നിനാണ് രാഞ്ഝണയുടെ തമിഴ് പതിപ്പ് നിർമാതാക്കളായ ഇറോസ് ഇന്റർനാഷണൽ റീ റിലീസ് ചെയ്തത്. അതിൽ സന്തോഷകരമായൊരു ക്ലൈമാക്‌സ് അവർ നൽകുകയായിരുന്നു. നേരത്തെ ആനന്ദ് എൽ റായ് ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. “കഴിഞ്ഞ മൂന്ന് ആഴ്ചകൾ വളരെ അധികം അസ്വസ്ഥത ഉണ്ടാക്കുന്നതായിരുന്നു. രാഞ്ഝണ സിനിമയിൽ എന്റെ അറിവോ സമ്മതമോ ഇല്ലാതെ മാറ്റം വരുത്തി റീ റിലീസ് ചെയ്തു”, എന്നാണ് ആനന്ദ് കുറിച്ചത്.

ധനുഷും ഈ വിഷയത്തിൽ പ്രതികരണം അറിയിച്ചിരുന്നു. എഐ ഉപയോഗിച്ച് മാറ്റം വരുത്തിയ ക്ലൈമാക്‌സോടെ റിലീസ് ചെയ്ത രാഞ്ഝണ എന്നെ പൂർണമായും അസ്വസ്ഥനാക്കി എന്നാണ് നടൻ പറഞ്ഞത്. ഇത് സിനിമയുടെ ആത്മാവിനെ തന്നെ ഇല്ലാതാക്കിയെന്നും. എന്റെ എതിർപ്പ് അവഗണിച്ചുകൊണ്ട് നിർമാതാക്കൾ ആ തീരുമാനവുമായി മുന്നോട്ടു പോയെന്നും ധനുഷ് കുറിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ