വീട്ടുകാർക്ക് ഒരു പ്രശ്‌നമായി വേണ്ടെന്നുവെച്ച നായയാണ് എന്റെ സിനിമയിലെ പ്രധാന താരം; കിരൺ രാജ്

വീട്ടുകാർ വേണ്ടെന്നുവെച്ച നായയാണ് 777 ചാർലി എന്ന എന്റെ സിനിമയിലെ പ്രധാന കഥാപാത്രമെന്ന് സംവിധായകൻ കിരൺ രാജ്. തിരക്കഥയനുസരിച്ച് ചാർലിയേക്കുറിച്ച് കൃത്യമായി ധാരണയുണ്ടായിരുന്നു. അവളുടെ കണ്ണുകൾ എക്‌സ്പ്രസ്സീവ് ആവണം, നിറം, ലാബ്രഡോർ ബ്രീഡ് തുടങ്ങിയവയായിരുന്നു അത്. അന്വേഷണത്തിനിടയിൽ ഒരുപാട് ചിത്രങ്ങളും വീഡിയോകളും ഒക്കെ കിട്ടുന്നുണ്ടായിരുന്നുവെങ്കിലും ഒന്നും ഓകെ ആയിരുന്നില്ല. അവസാനം ഒരു സുഹൃത്ത് വഴിയാണ് ചാർലിയിലെത്തുന്നത്.

അദ്ദേഹത്തിന്റെ പരിചയത്തിലൊരാൾ ഒരു നായ്ക്കുട്ടിയെ വാങ്ങിച്ചിരുന്നു. പക്ഷേ ആൾ വീടൊക്കെ നാശമാക്കി വെച്ചിരിക്കുകയാണ്. ഇതിനെ താങ്ങാൻ പറ്റുന്നില്ല. വാങ്ങാൻ ആരെങ്കിലുമുണ്ടെങ്കിൽ കൊടുക്കാൻ തയ്യാറാണെന്നാണ് സുഹൃത്ത് പറഞ്ഞത്. മനസിൽ കണ്ടതുപോലെ ഒന്നാണോ എന്ന് നോക്കാനാണ് ആദ്യം വിചാരിച്ചത്. നായയുമായി ഉടമസ്ഥൻ വന്നപ്പോൾ ആദ്യ കാഴ്ചയിൽത്തന്നെ എന്റെ മനസിലുണ്ടായിരുന്ന ആ ചാർലിയാണ് അവിടെ വന്നത്.

ഒരു പ്രശ്‌നമായി അവർ വേണ്ട എന്നുവെച്ച നായയാണ് എന്റെ സിനിമയുടെ പ്രധാന താരമായി മാറിയത്.മൂന്നു വർഷമെടുത്തു സിനിമ പൂർത്തിയാവാൻ. ഒരു നടനെയോ നടിയേയോ വെച്ച് ചിത്രീകരിക്കുന്നതിനേക്കാൾ അധികം ബുദ്ധിമുട്ടാണ് നായയുമെത്തുള്ള ചിത്രീകരണത്തിന്. ചാർലിയുള്ള ഒരേയൊരു ഷോട്ട് മാത്രം എടുത്ത ദിവസങ്ങളുണ്ട്. ഏകദേശം രണ്ടര വർഷമാണ് ചാർലിയുടെ ട്രെയിനിങ്ങിനെടുത്തതെന്നും കിരൺ പറഞ്ഞു.

ഒരുപാട് നിർദേശങ്ങൾ ഒരേസമയം നായയുടെ മനസിൽ നിൽക്കില്ല. അതുകൊണ്ട് കമാൻഡുകൾ പരിശീലിപ്പിക്കും. അതനുസരിച്ചുള്ള രംഗമെടുക്കും. വീണ്ടും അടുത്ത കമാൻഡ് പരിശിലീപ്പിച്ചും ഒക്കെയാണ്, ഷൂട്ട് ചെയ്യ്തത്. കൂടാതെ ഒരു വർഷത്തോളം ചാർലിക്കൊപ്പം രക്ഷിതിനും പരിശീലനമുണ്ടായിരുന്നു. പിന്നെ ലോക്ക്ഡൗൺ സമയം രക്ഷിതിന് ഗെറ്റപ്പ് വ്യത്യാസപ്പെടുത്താനും ചാർലിയെ കൂടുതൽ പരിശിലിപ്പിക്കാനും ആവശ്യത്തിന് സമയംകിട്ടുകയും ചെയ്യ്തു

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക