വീട്ടുകാർക്ക് ഒരു പ്രശ്‌നമായി വേണ്ടെന്നുവെച്ച നായയാണ് എന്റെ സിനിമയിലെ പ്രധാന താരം; കിരൺ രാജ്

വീട്ടുകാർ വേണ്ടെന്നുവെച്ച നായയാണ് 777 ചാർലി എന്ന എന്റെ സിനിമയിലെ പ്രധാന കഥാപാത്രമെന്ന് സംവിധായകൻ കിരൺ രാജ്. തിരക്കഥയനുസരിച്ച് ചാർലിയേക്കുറിച്ച് കൃത്യമായി ധാരണയുണ്ടായിരുന്നു. അവളുടെ കണ്ണുകൾ എക്‌സ്പ്രസ്സീവ് ആവണം, നിറം, ലാബ്രഡോർ ബ്രീഡ് തുടങ്ങിയവയായിരുന്നു അത്. അന്വേഷണത്തിനിടയിൽ ഒരുപാട് ചിത്രങ്ങളും വീഡിയോകളും ഒക്കെ കിട്ടുന്നുണ്ടായിരുന്നുവെങ്കിലും ഒന്നും ഓകെ ആയിരുന്നില്ല. അവസാനം ഒരു സുഹൃത്ത് വഴിയാണ് ചാർലിയിലെത്തുന്നത്.

അദ്ദേഹത്തിന്റെ പരിചയത്തിലൊരാൾ ഒരു നായ്ക്കുട്ടിയെ വാങ്ങിച്ചിരുന്നു. പക്ഷേ ആൾ വീടൊക്കെ നാശമാക്കി വെച്ചിരിക്കുകയാണ്. ഇതിനെ താങ്ങാൻ പറ്റുന്നില്ല. വാങ്ങാൻ ആരെങ്കിലുമുണ്ടെങ്കിൽ കൊടുക്കാൻ തയ്യാറാണെന്നാണ് സുഹൃത്ത് പറഞ്ഞത്. മനസിൽ കണ്ടതുപോലെ ഒന്നാണോ എന്ന് നോക്കാനാണ് ആദ്യം വിചാരിച്ചത്. നായയുമായി ഉടമസ്ഥൻ വന്നപ്പോൾ ആദ്യ കാഴ്ചയിൽത്തന്നെ എന്റെ മനസിലുണ്ടായിരുന്ന ആ ചാർലിയാണ് അവിടെ വന്നത്.

ഒരു പ്രശ്‌നമായി അവർ വേണ്ട എന്നുവെച്ച നായയാണ് എന്റെ സിനിമയുടെ പ്രധാന താരമായി മാറിയത്.മൂന്നു വർഷമെടുത്തു സിനിമ പൂർത്തിയാവാൻ. ഒരു നടനെയോ നടിയേയോ വെച്ച് ചിത്രീകരിക്കുന്നതിനേക്കാൾ അധികം ബുദ്ധിമുട്ടാണ് നായയുമെത്തുള്ള ചിത്രീകരണത്തിന്. ചാർലിയുള്ള ഒരേയൊരു ഷോട്ട് മാത്രം എടുത്ത ദിവസങ്ങളുണ്ട്. ഏകദേശം രണ്ടര വർഷമാണ് ചാർലിയുടെ ട്രെയിനിങ്ങിനെടുത്തതെന്നും കിരൺ പറഞ്ഞു.

ഒരുപാട് നിർദേശങ്ങൾ ഒരേസമയം നായയുടെ മനസിൽ നിൽക്കില്ല. അതുകൊണ്ട് കമാൻഡുകൾ പരിശീലിപ്പിക്കും. അതനുസരിച്ചുള്ള രംഗമെടുക്കും. വീണ്ടും അടുത്ത കമാൻഡ് പരിശിലീപ്പിച്ചും ഒക്കെയാണ്, ഷൂട്ട് ചെയ്യ്തത്. കൂടാതെ ഒരു വർഷത്തോളം ചാർലിക്കൊപ്പം രക്ഷിതിനും പരിശീലനമുണ്ടായിരുന്നു. പിന്നെ ലോക്ക്ഡൗൺ സമയം രക്ഷിതിന് ഗെറ്റപ്പ് വ്യത്യാസപ്പെടുത്താനും ചാർലിയെ കൂടുതൽ പരിശിലിപ്പിക്കാനും ആവശ്യത്തിന് സമയംകിട്ടുകയും ചെയ്യ്തു

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”