മലയാളത്തില്‍ ട്രെന്‍ഡ് മാറ്റം... 2022-ല്‍ സ്‌കോര്‍ ചെയ്തത് ആര്?

ട്രെന്‍ഡ് മാറിക്കൊണ്ടിരിക്കുന്ന മലയാള സിനിമയില്‍ നായക നടനോളം തന്നെ പ്രധാന്യം നടിമാര്‍ക്കും ലഭിക്കുന്നുണ്ട്. അന്യഭാഷാ സിനിമകളില്‍ സ്‌ക്രീന്‍ സ്‌പേസ് കുറവുള്ള ഒരു കഥാപാത്രമായി നടിമാരെ കൊണ്ടു വരുമ്പോള്‍ മലയാള സിനിമ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രധാന്യം നല്‍കാറുണ്ട്. നായകനോ നായികക്കൊ അപ്പുറം പ്രാധാന്യമുള്ള സ്വഭാവ കഥാപാത്രങ്ങളും മലയാള സിനിമയില്‍ എത്തി എന്നതാണ് പുതുമ. ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ കൈയടി വാങ്ങിയ നടിമാരില്‍ ആദ്യ സ്ഥാനത്ത് എടുത്ത് പറയേണ്ടത് ബിന്ദു പണിക്കരുടെ പേരാണ്….

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രശംസ നേടിയ താരം ബിന്ദു പണിക്കര്‍ ആണ് എന്ന് തന്നെ പറയാം. മൂന്ന് പതിറ്റാണ്ടായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ച് താരം സിനിമയിലുണ്ട്. പ്രേക്ഷകരെ ഓര്‍ത്തോര്‍ത്ത് ചിരിപ്പിച്ചിട്ടുള്ള ഒരുപാട് കഥാപാത്രങ്ങളുണ്ട്. എന്നാല്‍ ‘റോഷാക്ക്’ എന്ന സിനിമയിലെ സീത ഏറെ വ്യത്യസ്തമായിരുന്നു. കവിയൂര്‍ പൊന്നമ്മ സ്റ്റൈലില്‍ ഒരു ടിപ്പിക്കല്‍ അമ്മ കഥാപാത്രമായാണ് എത്തുക എന്ന് തോന്നിപ്പിച്ച് പ്രേക്ഷകര്‍ക്ക് മുന്നില്‍ ഗംഭീര ട്വിസ്റ്റുമായാണ് സീത എന്ന കഥാപാത്രം എത്തിയത്. മലയാളത്തില്‍ ഒരു എക്‌സ്പിരിമെന്റല്‍ ഫിലിം ആയാണ് റോഷാക്ക് എത്തിയത്. സിനിമയില്‍ മമ്മൂട്ടിയോളം തന്നെ മികച്ച അഭിനയമായിരുന്നു ബിന്ദു പണിക്കരുടെത്. സീത എന്ന നെഗറ്റീവ് വേഷം നടിയുടെ കരിയറിലെ ഒരു ബെഞ്ച്മാര്‍ക്ക് തന്നെയാണ്.

‘ഭൂതകാലം’ സിനിമയില്‍ നടി രേവതി അവതരിപ്പിച്ച ആശ എന്ന കഥാപാത്രം, നാല് പതിറ്റാണ്ട് നീളുന്ന തന്റെ അഭിനയ ജീവിതത്തില്‍ താരം ഇന്നുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമായിരുന്നു. വിഷാദരോഗം നേരിടുന്ന ഒരു മധ്യവയസ്‌ക. രണ്ട് കഥാപാത്രങ്ങളും ഇന്‍ഡോര്‍ സീക്വന്‍സുകളുമുള്ള ഈ സൈക്കോളജിക്കല്‍ ഹൊറര്‍ സിനിമയായി എത്തിയ ഭൂതകാലം പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. രേവതിക്ക് കരിയറിലെ ആദ്യ സംസ്ഥാന പുരസ്‌കാരവും ഈ സിനിമ നേടിക്കൊടുത്തു. വിഷാദ രോഗവും, കടുത്ത ഏകാന്തതയും, വിടാതെ വേട്ടയാടുന്ന ഭൂതകാല സ്മരണകളും ചേര്‍ന്ന സ്ത്രീയെ അതിസൂക്ഷ്മമായ ഭാവപ്പകര്‍ച്ചയില്‍ രേവതി സ്‌ക്രീനിലെത്തിച്ചിരുന്നു.

കഴിഞ്ഞ പത്തു വര്‍ഷമായി സിനിമയിലുള്ള താരമാണ് പൗളി വത്സന്‍. ഈ വര്‍ഷത്തെ മികച്ച പെര്‍ഫോമന്‍സ് ആണ് താരം ‘അപ്പന്‍’ സിനിമയില്‍ കാഴ്ചവച്ചത്. അപ്പനിലെ കുട്ടിയമ്മ താരത്തിന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളില്‍ ഒന്നാണ്. ക്രൂരനായ ഭര്‍ത്താവിനൊപ്പം ജീവിച്ചതിന്റെ നഷ്ടബോധവും ദൈന്യതയും ഈര്‍ഷ്യയും എല്ലാം ഭാവത്തിലും നോട്ടത്തിലും സംഭാഷണത്തിലും ഒക്കെ പൗളി കൈകാര്യം ചെയ്തിട്ടുണ്ട്. നടി ഇതുവരെ ചെയ്ത സിനിമകളില്‍ വച്ച് ഏറ്റവും ഉജ്ജ്വലമായ അഭിനയ മുഹൂര്‍ത്തങ്ങളില്‍ ഒന്നാണിത്.

ആദ്യമായാണ് ഒരു മുന്‍നിര നടി ലെസ്ബിയന്‍ റോളില്‍ ധൈര്യത്തോടെ അഭിനയിക്കുന്നത്. മോണ്‍സ്റ്റര്‍ എന്ന സിനിമ ഫ്‌ളോപ്പ് ആയിരുന്നുവെങ്കിലും ഹണി റോസിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏതൊരു നടിയും ചെയ്യാന്‍ മടിക്കുന്ന തരത്തിലുള്ള ഒരു കഥാപാത്രം ഏറ്റെടുത്ത് അതിനെ മാക്‌സിമം പെര്‍ഫെക്ഷനോടെ അവതരിപ്പിച്ച് കയ്യടി നേടുക എന്നത് നിസാര കാര്യമല്ല. സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രശംസകള്‍ നേടിയതും ഹണി അവതരിപ്പിച്ച ക്രിസ്റ്റിന ലൂഥര്‍ എന്ന കഥാപാത്രമാണ്.

ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാള സിനിമയില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള നടിയാണ് ദര്‍ശന രാജേന്ദ്രന്‍. പ്രണവ് മോഹന്‍ലാലിനൊപ്പമുള്ള ‘ഹൃദയം’ ട്രെന്‍ഡ് സെറ്റര്‍ ആയി മാറിയപ്പോള്‍, ഈ വര്‍ഷം ഒടുവില്‍ എത്തിയ ‘ജയ ജയ ജയ ജയഹേ’ ഹിറ്റായി. ജയക്കും ദര്‍ശന എന്ന കഥാപാത്രത്തിനും ഒരു സവിശേഷ വ്യക്തിത്വവും ജീവനും പകരുന്നതായിരുന്നു ദര്‍ശനയുടെ പ്രകടനം.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം