അനന്തിരവന്‍ എന്നോട് ചോദിച്ചു, എന്താണ് തല്ലിയതെന്ന്, ഞാനാകെ അസ്വസ്ഥനായിപ്പോയി: തുറന്നുപറഞ്ഞ് വില്‍ സ്മിത്ത്

ഓസ്‌കാര്‍ ചടങ്ങിനിടെ അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തില്‍ മനസ്സ് തുറന്ന് നടന്‍ വില്‍ സ്മിത്ത്. ഒന്‍പത് വയസ്സുള്ള അനന്തരവന്‍ പോലും തന്റെ പ്രവര്‍ത്തിയെ ചോദ്യം ചെയ്തതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍ വില്‍ സ്മിത്ത് . ട്രെവര്‍ നോഹയുടെ ഷോയില്‍ ആണ് നടന്‍ ഇക്കാര്യം പറഞ്ഞത്.

‘എന്റെ അനന്തരവന് ഒന്‍പത് വയസ്സാണ്. അന്ന് അവാര്‍ഡ് ഷോ കഴിഞ്ഞ് ഞങ്ങള്‍ വീട്ടില്‍ എത്തി. എന്നെ കാണാന്‍ വേണ്ടി അവന്‍ ഉറങ്ങാതെ കാത്തിരുന്നു. അതിന് ശേഷം അവന്‍ എന്റെ മടിയില്‍ കയറി ഇരുന്നു കൈയില്‍ എനിക്ക് കിട്ടിയ ഓസ്‌കാര്‍ അവാര്‍ഡും ഉണ്ട്. എന്നിട്ട് അവന്‍ എന്നോട് ചോദിച്ചു എന്തിനാണ് അദ്ദേഹത്തെ തല്ലിയതെന്ന്. എന്റെ മനസ്സ് അകെ അസ്വസ്ഥമായി’, വില്‍ സ്മിത്ത് പറഞ്ഞു.

വില്‍ സ്മിത്തിന്റെ ‘ഏമാന്‍സിപ്പേഷന്‍’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന ഇന്റര്‍വ്യൂവിലാണ് നടന്‍ മനസ്സ് തുറന്നത്. ചിത്രം മേയില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഓസ്‌കാര്‍ വിവാദത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.ഓസ്‌കാര്‍ അവാര്‍ഡ് ചടങ്ങിനിടെ നടന്‍ വില്‍ സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

തന്റെ ഭാര്യയെ കളിയാക്കിയെന്ന് ആരോപിച്ചായിരുന്നു വില്‍ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ കയ്യേറ്റം ചെയ്തത്. വേദിയിലേക്ക് കടന്നു വന്ന വില്‍ സ്മിത്ത് അവതാരകന്റെ മുഖത്തടിക്കുകയായിരുന്നു. വില്‍ സ്മിത്തിന്റെ ഭാര്യ ജെയ്ഡ പിക്കറ്റ് സ്മിത്തിന്റെ ഹെയര്‍ സ്‌റ്റൈലിനെ കളിയാക്കിയതായിരുന്നു വില്‍സ്മിത്തിനെ പ്രകോപിപ്പിച്ചത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു