ഇന്ദിരാഗാന്ധി അധികാരം നിലനിര്‍ത്താന്‍ ജനാധിപത്യത്തെ കശാപ്പു ചെയ്തപ്പോള്‍ തടയാന്‍ സധൈര്യം മുന്നോട്ട് വന്ന ഒ. രാജഗോപാല്‍, നമ്മുടെ സ്വന്തം രാജേട്ടന്‍; വിവേക് ഗോപന്റെ കുറിപ്പ് വൈറല്‍

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നടന്‍ വിവേക് ഗോപന്‍. നടന്‍ പങ്കിടുന്ന ചിത്രങ്ങള്‍ക്കും വിശേഷങ്ങള്‍ക്കും ആരാധകരേറെയാണ്. അത്തരത്തില്‍ വിവേക് പങ്കുവെച്ച പുതിയ പോസ്റ്റാണ് ഏറെ വൈറലായി മാറുന്നത്

കഴിഞ്ഞദിവസം ഒ. രാജഗോപാലിനെ സന്ദര്‍ശിച്ച ശേഷം പകര്‍ത്തിയ ചിത്രങ്ങളാണ് വിവേക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്

വിവേകിന്റെ വാക്കുകളിലേക്ക്.

പാലക്കാട് താരേക്കാട് ബസ് സ്റ്റാന്‍ഡ് പരിസരം.. കുറച്ചു ചെറുപ്പക്കാര്‍ അടിയന്തരാവസ്ഥക്കും ഇന്ദിരാ ഗാന്ധിക്കും എതിരെ മുദ്രാവാക്യം വിളികളുമായി കടന്നു വരുന്നു. പൊടുന്നനെ വേട്ടമൃഗങ്ങളുടെ ശൗര്യത്തോടെ ഒരുകൂട്ടം പോലീസുകാര്‍ ചാടിവീണു യുവാക്കളെ അതി ഭീകരമായി മര്‍ദിക്കുന്നു.പക്ഷേ പോലീസ് ഭാഷ്യത്തിനും മീതെ ഉയര്‍ന്നു പൊങ്ങുക ആയിരുന്നു ആ മുദ്രാവാക്യങ്ങള്‍.

ഒരു ‘വ്യക്തി ‘അധികാരം നിലനിര്‍ത്താന്‍ ജനാധിപത്യത്തെ കശാപ്പു ചെയ്തപ്പോള്‍ ആ ഫാസിസത്തെ ഭാരതം ഒട്ടാകെ എതിര്‍ത്തപ്പോള്‍ കേരളത്തില്‍ സധൈര്യം മുന്നോട്ടു വന്ന് പാലക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് കൂടിയ ആ 22 ആളുകളില്‍ പ്രധാനി ആയിരുന്നു … ഒ. രാജഗോപാല്‍, നമ്മുടെ സ്വന്തം രാജേട്ടന്‍.

ദീനദയാല്‍ ഉപാധ്യയയില്‍ ആകൃഷ്ടനായ, പൊതു പ്രവര്‍ത്തനത്തിനായി പാലക്കാട് ജില്ല കോടതിയിലെ അഭിഭാഷക ജോലി അവസാനിപ്പിച്ച, ജനസംഘത്തിലൂടെ നടന്ന, ബി ജെ പി യിലൂടെ വളര്‍ന്ന, കേന്ദ്രമന്ത്രിയും എം എല്‍ എ യും ആയിരുന്ന രാജേട്ടനെ കഴിഞ്ഞ ദിവസം സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു..1992 മുതല്‍ 2004 വരെ രാജ്യസഭാ അംഗമാവുകയും ചെയ്തു.

1998 ഇല്‍ വാജ്‌പേയി മന്ത്രിസഭയില്‍ റെയില്‍വേ സഹമന്ത്രി ആയ വേളയില്‍ നടന്ന റെയില്‍വേ വികസന പദ്ധതികളും വിശിഷ്യ കേരളത്തിന് ഉണ്ടായ നേട്ടങ്ങളും സ്മരണീയമാണ്.. അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവേ പിഞ്ചു കുട്ടികളെയും ചേര്‍ത്ത് പിടിച്ചു തന്നെ കാണാന്‍ ഭാര്യ വരാറുണ്ടായിരുന്നപ്പോള്‍ ഉണ്ടായിരുന്ന വൈകാരിക നിമിഷങ്ങള്‍ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ പൊതുരംഗത്തെ അനുഭവങ്ങള്‍ തെല്ലു ഞെട്ടലോടെയും ആശ്ചര്യത്തോടും മാത്രമേ നമുക്ക് കേട്ടിരിക്കാന്‍ സാധിക്കൂ

ചവറ നിയോജക മണ്ഡലത്തിലെ ഇലക്ഷനില്‍ നടന്ന ശ്രദ്ധേയ പ്രകടനത്തെ പ്രകീര്‍ത്തിച്ച അദ്ദേഹം ഇനിയും സധൈര്യം മുന്നോട്ടു പോകാന്‍ നിര്‍ദ്ദേശിച്ചു…പൊതുരംഗത്തേക്ക് കടന്നു വന്ന എനിക്ക് പ്രേരണ ദായകമായ അനുഭവങ്ങള്‍ പങ്കുവച്ച രാജേട്ടന് ആയുരാരോഗ്യ സൗഖ്യമുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടു, കാല്‍ തൊട്ട് പ്രണമിച്ചു താല്‍ക്കാലത്തേക്ക് യാത്ര പറഞ്ഞു പിരിഞ്ഞു…

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക