'അനിയത്തി പ്രാവ്, സല്ലാപം, മണിച്ചിത്രത്താഴ് (രാമനാഥൻ ) എന്നീ സിനിമകളിൽ നായകൻ ആകേണ്ടിയിരുന്നത് ഞാൻ ആയിരുന്നു'; കെെവിട്ട് പോയ കഥാപാത്രങ്ങളെ കുറിച്ച് വിനീത്

അഭിനയത്തിനപ്പുറം നർത്തകൻ എന്ന നിലയിൽ മലയാളികൾക്കിടയിൽ സുപരിചിതനായ നടനാണ് വിനീത്. കാൻ മിഡീയയ്ക്ക് നൽകിയ അഭിമുഖത്തിനിടെ തനിക്ക് നഷ്ടപ്പെട്ടുപോയ കഥാപാത്രങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അനിയത്തി പ്രാവ്, സല്ലാപം, മണിച്ചിത്രത്താഴ് തുടങ്ങിയ ചിത്രങ്ങളിൽ തനിക്ക് ചാൻസ് വന്നിരുന്നു.

പക്ഷേ സിനിമാ തിരക്കുകൾ ഉണ്ടായിരുന്നത് കാരണം ആ സിനിമകളൊക്കെ ചെയ്യാൻ സാധിക്കാതെ പോകുകയായിരുന്നു. അനിയത്തിപ്രാവിൽ റോളുണ്ടെന്ന് പറഞ്ഞ് ഫാസിൽ സാർ വിളിക്കുമ്പോൾ താൻ ഭരതൻ സാറിന്റെ സിനിമയുടെ ഷൂട്ടിങ്ങിനായി പോകുകയായിരുന്നെന്നും  പിന്നീട് ആ കഥാപാത്രം ചെയ്യാൻ പുതുമുഖ നടനായി കുഞ്ചാക്കോ ബോബൻ എത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തന്നെക്കാളും മികച്ച ആളാണ് അന്ന് ആ സിനിമ ചെയ്തത്. തന്നേക്കാൾ നന്നായിട്ട് തന്നെ അവരത് ചെയ്യുകയും ചെയ്തു.  ഒരു പക്ഷേ താൻ ആ സിനിമകൾ ചെയ്തിരുന്നെങ്കിൽ കഥ നന്നായതു കൊണ്ട് ചിലപ്പോൾ വിജയിച്ചിരുന്നേക്കാം, പക്ഷേ തനിക്ക് ഉണ്ടാക്കാമായിരുന്ന വിജയതേക്കാൾ വലിയ വിജയമാണ് ലഭിച്ചത്. സല്ലാപത്തിൽ തന്നെ പരി​ഗണിച്ചതെയുള്ളു അന്നും മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉള്ളതു കൊണ്ട് താൻ പിൻമാറുകയായിരുന്നു.

മണിച്ചിത്രതാഴിൽ എട്ട് ദിവസമായിരുന്നു തനിക്ക് ലഭിച്ചത്. ആ സമയത്ത് പരിണയത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നതുകൊണ്ട് തനിക്ക് അഭിനയിക്കാൻ പറ്റില്ലെന്നും എന്നാൽ പിന്നീട് മണിച്ചിത്രത്താഴ് മറ്റ് ഭാഷകളിലെയ്ക്ക് റീമേക്ക് ചെയ്തപ്പോൾ രാമനാഥനായി താനെത്തിയെന്നും അദ്ദേഹം പറഞ്ഞു. നിക്ക് ഉണ്ടാക്കാമായിരുന്ന വിജയതേക്കാൾ വലിയ വിജയമാണ് പുതുമുഖങ്ങളായ ദിലീപ്, കുഞ്ചാക്കോ ബോബൻ, രാമനാഥൻ ചെയ്യ്ത ആള് ഇവരെ വച്ച് പടം ചെയ്തപ്പോൾ അന്ന് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ