പ്രേമലുവിൽ 'ഹൃദയ'ത്തിനിട്ട് നല്ല താങ്ങു താങ്ങിയിട്ടുണ്ട്: വിനീത് ശ്രീനിവാസൻ

‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഹൃദയത്തിന് ശേഷം വിനീത്- പ്രണവ്- കല്ല്യാണി കോമ്പോ ഒന്നിക്കുന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കികാണുന്നത്. കൂടാതെ 2013- ൽ പുറത്തിറങ്ങിയ ഏറെ നിരൂപക പ്രശംസകൾ നേടിയ ‘തിര’ എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം.

അതേസമയം നസ്ലെൻ, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ. ഡി സംവിധാനം ചെയ്ത ‘പ്രേമലു’ എന്ന ചിത്രത്തിൽ വിനീതിന്റെ മുൻചിത്രമായ ഹൃദയത്തെ ട്രോളുന്ന ചില രംഗങ്ങളുണ്ട്. കണ്ണിൽ നോക്കി പെൺകുട്ടി സിംഗിൾ ആണെന്ന് പറയുന്നതും, കോളേജിലെ സീക്രട്ട് ആലിയുടെയും റെഫറൻസുകൾ പ്രേമലുവിൽ ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് വിനീത് ശ്രീനിവാസൻ.

പ്രേമലുവിൽ ഹൃദയത്തിനിട്ട് അവർ നല്ല താങ്ങു താങ്ങിയിട്ടുണ്ടെന്നും, അതുപോലെ തന്നെ വർഷങ്ങൾക്ക് ശേഷത്തിൽ പോത്തേട്ടനെയും ശ്യാം പുഷ്കരനെ കുറിച്ചുമെല്ലാം പറയുന്നുണ്ടെന്നുമാണ് വിനീത് പറഞ്ഞത്. കൂടാതെ എല്ലാം നമ്മുടെ ആളുകൾ ആയതുകൊണ്ട് ആർക്കും ഒരു പ്രശ്‌നവുമില്ലെന്നുമാണ് വിനീത് പറയുന്നത്.

“വർഷങ്ങൾക്ക് ശേഷത്തിൽ ഞങ്ങൾ ഒരുപാട് ട്രോളുകൾ ഉപയോഗിച്ചിട്ടുണ്ട്. അപ്പുവിനെ ഞങ്ങൾ ട്രോൾ ചെയ്‌തിട്ടുണ്ട്. ആ സീനിൽ അപ്പു തന്നെ ഡബ്ബും ചെയ്തിട്ടുണ്ട്.
നിവിൻ നമ്മുടെ അടുത്ത സുഹൃത്താണ്. അവൻ ഭീകരമായി നമ്മളെ അറ്റാക്ക് ചെയ്യുന്നുണ്ട്. നിവിൻ പറയുന്ന, അവൻ്റെ മകനും ഇവൻ്റെ മകനും എന്നൊക്കെയുള്ള ഡയലോഗുകൾ നമുക്കുള്ള അറ്റാക്കാണ്. അങ്ങനെ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടുമാവുമ്പോൾ പ്രശ്‌നം ഇല്ലല്ലോ.

അതുപോലെ ഇതിൽ, അതെ അതെ എന്ന് പറയുന്ന ഒരു സാധനമുണ്ട്. അത് ഷാനുവിന് ഉള്ളതാണ്. അവനും നമ്മുടെ സുഹൃത്താണ്. ഇതൊന്നും ആർക്കും പ്രശ്‌നമാവുന്ന കാര്യങ്ങളുമല്ല ആളുകളുമല്ല. പ്രേമലുവിൽ ഹൃദയത്തിനിട്ട് അവർ നല്ല താങ്ങു താങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ വർഷങ്ങൾക്ക് ശേഷത്തിൽ പോത്തേട്ടനെയും ശ്യാമിനെയും കുറിച്ചുമെല്ലാം പറയുന്നുണ്ട്. എല്ലാം നമ്മുടെ ആളുകൾ ആയതുകൊണ്ട് ആർക്കും ഒരു പ്രശ്‌നവുമില്ല.” എന്നാണ് സൈനക്ക് നൽകിയ അഭിമുഖത്തിൽ വിനീത് പറഞ്ഞത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം