ദിലീപേട്ടന്‍ വാപ്പച്ചിയുടെ പടത്തിന്റെ സെറ്റിലുണ്ടെന്ന് പറഞ്ഞ് വിളിച്ചത് ഫഹദ് ആണ്.. ധൈര്യം കിട്ടാത്തതു കൊണ്ട് ആദ്യം കഥ പറഞ്ഞില്ല; 'പവി കെയര്‍ ടേക്കറി'നെ കുറിച്ച് വിനീത്

ദിലീപിനോട് ‘പവി കെയര്‍ ടേക്കര്‍’ ചിത്രത്തിന്റെ കഥ പറഞ്ഞതിനെ കുറിച്ച് പറഞ്ഞ് വിനീത് കുമാര്‍. ഫഹദ് ഫാസിലിനൊപ്പം ദിലീപേട്ടനെ കാണാന്‍ പോയെങ്കിലും ധൈര്യം കിട്ടാത്തതു കൊണ്ട് കഥ പറഞ്ഞില്ല. പിന്നീട് സംവിധായകന്‍ ലാല്‍ജോസിനാടാണ് കഥ പറയുന്നത്. അദ്ദേഹമാണ് ദിലീപിനെ വിളിച്ച് സംസാരിച്ചത് എന്നാണ് വിനീത് പറയുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് വിനീത് ഇക്കാര്യം പറഞ്ഞത്.

ഈ സിനിമയുടെ യാത്ര തുടങ്ങിയിട്ട് അഞ്ച് വര്‍ഷമായി. ‘അയാള്‍ ഞാനല്ല’ എന്ന സിനിമ ഫഹദുമായി ചെയ്തതിന് ശേഷം രണ്ടാമത്തെ സിനിമ ഒരുമിച്ച് ചെയ്യാം എന്ന് തീരുമാനിച്ചിരുന്നു. ഈ കഥ കേട്ടപ്പോള്‍ ഇത് ഫഹദ് ചെയ്യേണ്ട ഒരു കഥാപാത്രം അല്ലെന്ന് തോന്നി. ഞാന്‍ രാജേഷിനോട് ചോദിച്ചു ആരായിരിക്കും പവിത്രന്‍ എന്ന കഥാപാത്രം ചെയ്യാന്‍ ഏറ്റവും അനുയോജ്യന്‍ എന്ന്.

രാജേഷ് പറഞ്ഞു, എന്റെ മനസില്‍ ദിലീപേട്ടന്‍ ആണെന്ന്. എന്റെ മനസിലും വേറൊരാള്‍ വന്നില്ല. ഞാന്‍ ഫഹദിനോട്, ഫഹദേ ഒരു കഥയുണ്ട് എനിക്ക് അത് ദിലീപേട്ടനോട് പറയണമെന്ന് പറഞ്ഞു. ‘വാ നമുക്ക് പോയി പറയാം. ദിലീപേട്ടന്‍ ഇപ്പോള്‍ വാപ്പച്ചിയുടെ പടത്തിന്റെ സെറ്റിലുണ്ട്’ എന്ന് ഫഹദ് പറഞ്ഞു. അങ്ങനെ ഒരു ദിവസം ദിലീപേട്ടനെ പോയി കണ്ടു. പക്ഷേ കഥ പറയാനുള്ള ധൈര്യം കിട്ടാത്തതുകൊണ്ട് അന്ന് ഞാനൊന്നും പറഞ്ഞില്ല.

പിന്നെ രാജേഷ് പറഞ്ഞ കഥയുമായി ചെന്നത് ലാലുവേട്ടന്റെ അടുത്താണ്. ലാലുവേട്ടന്‍ ആണ് ദിലീപേട്ടനെ വിളിച്ച് എന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് വിടുന്നത്. ഞാന്‍ ചെന്ന് ദിലീപേട്ടനോട് കഥ പറഞ്ഞ ഉടനെ അദ്ദേഹം ചോദിച്ചു, ഈ കഥ ആരാണ് നിര്‍മിക്കുന്നത്. അതൊന്നും ആലോചിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍, ”കൂടുതല്‍ ഒന്നും ആലോചിക്കണ്ട ഇത് ഞാന്‍ തന്നെയാണ് നിര്‍മിക്കുന്നത്” എന്ന് പറയുകയായിരുന്നു.

ദിലീപേട്ടന്‍ എപ്പോഴും വിശ്വസിക്കുന്ന ഒരു കാര്യമാണ് ഭാഗ്യം അല്ലെങ്കില്‍ ദൈവാധീനം. അതുകൊണ്ടാണ് ഈ നിലയില്‍ എത്തിയത്. കൂടെ പ്രവര്‍ത്തിച്ച ഒരാള്‍ എന്ന നിലയില്‍ ഞാന്‍ പറയാം ഇത്രയും കഠിനാധ്വാനം ചെയ്യുന്ന വേറൊരു നടനില്ല. ഈ കഥ പറയാന്‍ ഞങ്ങള്‍ പോയത് വേറൊരു സിനിമയുടെ ലൊക്കേഷനില്‍ ആണ്.

അന്ന് പത്തരയ്ക്ക് ഷൂട്ടിംഗ് കഴിഞ്ഞു വന്ന ശേഷം ജിമ്മില്‍ പോയി, പിന്നീട് അന്നത്തെ ഷൂട്ടിന്റെ എഡിറ്റ് കാണാന്‍ പോയി, അതിന് ശേഷം പന്ത്രണ്ടരയ്ക്കാണ് ഞങ്ങള്‍ സ്‌ക്രിപ്റ്റ് വായന തുടങ്ങിയത്. പുലര്‍ച്ചെ മൂന്നര വരെ വായിച്ച് പിറ്റേന്ന് രാവിലെ ഷൂട്ടിന് പോയ മനുഷ്യനാണ്. പുതിയ തലമുറയില്‍ ഉളവര്‍ക്കെല്ലാം ഒരു പാഠപുസ്തകമാണ് ദിലീപേട്ടന്‍. അദ്ദേഹത്തിന്റെ കഠിനാധ്വാനം ആണ് അദ്ദേഹത്തെ ഇവിടെ എത്തിച്ചത് എന്നാണ് വിനീത് പറയുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം