ദിലീപേട്ടന്‍ വാപ്പച്ചിയുടെ പടത്തിന്റെ സെറ്റിലുണ്ടെന്ന് പറഞ്ഞ് വിളിച്ചത് ഫഹദ് ആണ്.. ധൈര്യം കിട്ടാത്തതു കൊണ്ട് ആദ്യം കഥ പറഞ്ഞില്ല; 'പവി കെയര്‍ ടേക്കറി'നെ കുറിച്ച് വിനീത്

ദിലീപിനോട് ‘പവി കെയര്‍ ടേക്കര്‍’ ചിത്രത്തിന്റെ കഥ പറഞ്ഞതിനെ കുറിച്ച് പറഞ്ഞ് വിനീത് കുമാര്‍. ഫഹദ് ഫാസിലിനൊപ്പം ദിലീപേട്ടനെ കാണാന്‍ പോയെങ്കിലും ധൈര്യം കിട്ടാത്തതു കൊണ്ട് കഥ പറഞ്ഞില്ല. പിന്നീട് സംവിധായകന്‍ ലാല്‍ജോസിനാടാണ് കഥ പറയുന്നത്. അദ്ദേഹമാണ് ദിലീപിനെ വിളിച്ച് സംസാരിച്ചത് എന്നാണ് വിനീത് പറയുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് വിനീത് ഇക്കാര്യം പറഞ്ഞത്.

ഈ സിനിമയുടെ യാത്ര തുടങ്ങിയിട്ട് അഞ്ച് വര്‍ഷമായി. ‘അയാള്‍ ഞാനല്ല’ എന്ന സിനിമ ഫഹദുമായി ചെയ്തതിന് ശേഷം രണ്ടാമത്തെ സിനിമ ഒരുമിച്ച് ചെയ്യാം എന്ന് തീരുമാനിച്ചിരുന്നു. ഈ കഥ കേട്ടപ്പോള്‍ ഇത് ഫഹദ് ചെയ്യേണ്ട ഒരു കഥാപാത്രം അല്ലെന്ന് തോന്നി. ഞാന്‍ രാജേഷിനോട് ചോദിച്ചു ആരായിരിക്കും പവിത്രന്‍ എന്ന കഥാപാത്രം ചെയ്യാന്‍ ഏറ്റവും അനുയോജ്യന്‍ എന്ന്.

രാജേഷ് പറഞ്ഞു, എന്റെ മനസില്‍ ദിലീപേട്ടന്‍ ആണെന്ന്. എന്റെ മനസിലും വേറൊരാള്‍ വന്നില്ല. ഞാന്‍ ഫഹദിനോട്, ഫഹദേ ഒരു കഥയുണ്ട് എനിക്ക് അത് ദിലീപേട്ടനോട് പറയണമെന്ന് പറഞ്ഞു. ‘വാ നമുക്ക് പോയി പറയാം. ദിലീപേട്ടന്‍ ഇപ്പോള്‍ വാപ്പച്ചിയുടെ പടത്തിന്റെ സെറ്റിലുണ്ട്’ എന്ന് ഫഹദ് പറഞ്ഞു. അങ്ങനെ ഒരു ദിവസം ദിലീപേട്ടനെ പോയി കണ്ടു. പക്ഷേ കഥ പറയാനുള്ള ധൈര്യം കിട്ടാത്തതുകൊണ്ട് അന്ന് ഞാനൊന്നും പറഞ്ഞില്ല.

പിന്നെ രാജേഷ് പറഞ്ഞ കഥയുമായി ചെന്നത് ലാലുവേട്ടന്റെ അടുത്താണ്. ലാലുവേട്ടന്‍ ആണ് ദിലീപേട്ടനെ വിളിച്ച് എന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് വിടുന്നത്. ഞാന്‍ ചെന്ന് ദിലീപേട്ടനോട് കഥ പറഞ്ഞ ഉടനെ അദ്ദേഹം ചോദിച്ചു, ഈ കഥ ആരാണ് നിര്‍മിക്കുന്നത്. അതൊന്നും ആലോചിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍, ”കൂടുതല്‍ ഒന്നും ആലോചിക്കണ്ട ഇത് ഞാന്‍ തന്നെയാണ് നിര്‍മിക്കുന്നത്” എന്ന് പറയുകയായിരുന്നു.

ദിലീപേട്ടന്‍ എപ്പോഴും വിശ്വസിക്കുന്ന ഒരു കാര്യമാണ് ഭാഗ്യം അല്ലെങ്കില്‍ ദൈവാധീനം. അതുകൊണ്ടാണ് ഈ നിലയില്‍ എത്തിയത്. കൂടെ പ്രവര്‍ത്തിച്ച ഒരാള്‍ എന്ന നിലയില്‍ ഞാന്‍ പറയാം ഇത്രയും കഠിനാധ്വാനം ചെയ്യുന്ന വേറൊരു നടനില്ല. ഈ കഥ പറയാന്‍ ഞങ്ങള്‍ പോയത് വേറൊരു സിനിമയുടെ ലൊക്കേഷനില്‍ ആണ്.

അന്ന് പത്തരയ്ക്ക് ഷൂട്ടിംഗ് കഴിഞ്ഞു വന്ന ശേഷം ജിമ്മില്‍ പോയി, പിന്നീട് അന്നത്തെ ഷൂട്ടിന്റെ എഡിറ്റ് കാണാന്‍ പോയി, അതിന് ശേഷം പന്ത്രണ്ടരയ്ക്കാണ് ഞങ്ങള്‍ സ്‌ക്രിപ്റ്റ് വായന തുടങ്ങിയത്. പുലര്‍ച്ചെ മൂന്നര വരെ വായിച്ച് പിറ്റേന്ന് രാവിലെ ഷൂട്ടിന് പോയ മനുഷ്യനാണ്. പുതിയ തലമുറയില്‍ ഉളവര്‍ക്കെല്ലാം ഒരു പാഠപുസ്തകമാണ് ദിലീപേട്ടന്‍. അദ്ദേഹത്തിന്റെ കഠിനാധ്വാനം ആണ് അദ്ദേഹത്തെ ഇവിടെ എത്തിച്ചത് എന്നാണ് വിനീത് പറയുന്നത്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”