ഒരു പെണ്‍കുട്ടി തെറി പറഞ്ഞാല്‍ അത് അവരുടെ ശാക്തീകരണമാണ് എന്ന് പറയാന്‍ കഴിയില്ല: വിന്‍സി അലോഷ്യസ്

മലയാള സിനിമയില്‍ ഇപ്പോഴും പുരുഷാധിപത്യം ഉണ്ടെന്ന് നടി വിന്‍സി അലോഷ്യസ്. സിനിമയില്‍ ഒരു പെണ്‍കുട്ടി തെറി പറഞ്ഞാല്‍ അത് അവരുടെ ശാക്തീകരണമാണ് എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല. സ്ത്രീകള്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിക്കുന്നുണ്ടെങ്കില്‍ അത് സിനിമയില്‍ ഉണ്ടായ മാറ്റമാണെന്നും വിന്‍സി പറയുന്നു.

സിനിമയില്‍ ഒരു പെണ്‍കുട്ടി തെറി പറഞ്ഞാല്‍ അത് അവരുടെ ശാക്തീകരണമാണ് എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല. അത് അവരുടെ കഥാപാത്രമായി നിന്നു കൊണ്ടാണ് പറയുന്നത്. ‘ജയ ജയ ജയ ജയ ഹേ’, ‘ചതുരം’ എന്നീ സിനിമയിലുമൊക്കെ സ്ത്രീ കേന്ദ്ര കഥാപാത്രമായി നിന്ന് അവരെ പ്രേക്ഷകര്‍ സ്വീകരിക്കുന്നുണ്ടെങ്കില്‍ അത് മലയാള സിനിമയില്‍ ഉണ്ടായ മാറ്റാണ്.

സിനിമയില്‍ എന്താണോ കാണിക്കുന്നത് അതല്ല പ്രേക്ഷകര്‍ എടുക്കുന്നത്. ‘ജയ ജയ ജയ ജയ ഹേ’ എടുത്തു നോക്കുകയാണെങ്കില്‍ ഒരു സ്ത്രീയെ പ്രധാന കഥാപാത്രമാക്കി പടമെടുക്കുമ്പോള്‍ ഒപ്പം പുരുഷ കഥാപാത്രങ്ങളും പിന്തുണ നല്‍കുന്നുണ്ട് എന്നുള്ളതാണ്.

സിനിമയില്‍ തെറി വിളിക്കുന്നുണ്ടെങ്കില്‍ ആ കഥാപാത്രം അങ്ങനെയായതു കൊണ്ടാണ്. സ്ത്രീകള്‍ അവിടെ ശാക്തീകരിക്കപ്പെട്ടതു കൊണ്ടല്ല. മൊത്തത്തില്‍ അത് മാറി വരുന്നുണ്ട്. എന്നിരുന്നാലും പുരുഷാധിപത്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്ന് തനിക്ക് തോന്നിയിട്ടുണ്ട് എന്നാണ് വിന്‍സി പറയുന്നത്.

അതേസമയം, സെന്ന ഹേഗ്‌ഡെ ഒരുക്കിയ ‘1744 വൈറ്റ് ആള്‍ട്ടോ’ ആണ് വിന്‍സിയുടെതായി റിലീസിന് ഒരുങ്ങുന്നത്. ‘പഴഞ്ചന്‍ പ്രണയം’, ‘ദ ഫെയ്‌സ് ഓഫ് ഫെയ്‌സ്‌ലെസ്’, ‘രേഖ’ എന്നിവയാണ് നടിയുടെതായി ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍. ‘വികൃതി’ എന്ന സിനിമയിലൂടെയാണ് വിന്‍സി ശ്രദ്ധ നേടിയത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക