'എന്നോട് തിരക്കാണെന്ന് പറഞ്ഞ പൃഥ്വിരാജ് വാരിയംകുന്നന്‍ ഏറ്റു'; വിനയൻ

സിജു വിൻസനെ നായകനാക്കി വിനയൻ ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട്. മികച്ച പ്രക്ഷക പ്രശംസ ഏറ്റ് വാങ്ങിയ ചിത്രത്തിന് പിന്നാലെ സൂപ്പർ സ്റ്റാർ‍ പരിവേഷങ്ങൾ ഒന്നുമില്ലാതെ അഭിനയ മികവ് കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയ നടനായി സിജു മാറുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിലേയ്ക്ക് സിജു വിൽസന് മുമ്പ് ആദ്യം പൃഥ്വിരാജിനെയാണ് താൻ സമിപിച്ചതെന്ന് തുറന്ന് പറയുകയാണ് സംവിധായകനായ വിനയൻ.

റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പത്തൊമ്പതാം നൂറ്റാണ്ടിന് വേണ്ടി ആദ്യം പൃഥ്വിരാജിനെ സമീപിച്ച കാര്യം സംവിധായകൻ പറഞ്ഞത്.  ഒരു സൂപ്പർ സ്റ്റാറായിരുന്നു നായകനെങ്കിൽ ഈ സിനിമയുടെ ബിസിനസ്സോ അല്ലെങ്കിൽ നമ്മുടെ നാട്ടിൽ ഫാൻസുകരുടെ ആഘോഷമോ ഉത്സവമോ ഉണ്ടായേനേ എന്നത് സത്യമാണ്. എന്നാൽ  വേലായുധപ്പണിക്കരുടെ  കഥ നടക്കുന്നത് മുപ്പതുകളിലും നാപ്പതുകളിലുമാണ്. അതുകൊണ്ട് തന്നെ മോഹൻലാലിനെയോ മമ്മൂട്ടിയേയോ വെച്ച് ഇത് ചെയ്താൽ ഏച്ചുകെട്ടിയത് പോലെ ഇരിക്കും എന്ന് തനിക്ക് തോന്നി.

പിന്നുള്ളത് പൃഥ്വിരാജാണ്. പൃഥ്വിരാജിനോട് ഇക്കാര്യം താൻ സംസാരിച്ചിരുന്നു. അന്ന് അയാൾ വളരെ തിരക്കിലായിരുന്നു. തിരക്കാണെന്ന് പറഞ്ഞ അതേ സമയം തന്നെ ഫെയ്സ് ബുക്കിൽ ആഷിഖ് അബു ഒരുക്കുന്ന ചരിത്ര പുരഷനായ വാരിയൻകുന്നന്റെ ചിത്രത്തിന്റെ പോസ്റ്റ് ഇട്ടത്. അപ്പോൾ താൻ കരുതി, സമയമില്ലാതെ അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കാൻ തനിക്ക് പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ സ്വഭാവം അതാണ്. തന്റെ മനസിൽ ഒരു ആവേശം നിലനിൽക്കുന്ന സമയത്ത് അത് തളർത്തിക്കൊണ്ട് ഒരു വർഷം കാത്തിരുന്നാൽ തന്റെ ആവേശം തളർന്നു പോകും. വാസന്തിയും ലക്ഷ്മിയും പോലൊരു പടമായിരിക്കും പിന്നീട് താൻ ആലോചിക്കുന്നത്. അങ്ങനെയാണ് സിജുവിലേയ്ക്ക് താൻ എത്തിയതെന്നും  അദ്ദേഹം പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക