കാലില്‍ റബ്ബര്‍ ചെരുപ്പും കൈയ്യില്‍ 1000 രൂപയും മാത്രമായി അന്നിവിടെ വന്നു.. എന്നാല്‍ അതേ സ്ഥലത്ത് ഇന്ന്..: വിഘ്‌നേശ് ശിവന്‍

2012ല്‍ ‘പോടാ പോടി’ എന്ന ചിത്രം സംവിധാനം ചെയ്താണ് വിഘ്‌നേശ് ശിവന്‍ സിനിമരംഗത്തേക്ക് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ‘വേലയില്ലാ പട്ടധാരി’, ‘നാനും റൗഡി താന്‍’ തുടങ്ങിയ ഹിറ്റ് സിനിമകള്‍ ഒരുക്കി തമിഴിലെ മികച്ച സംവിധായകരില്‍ ഒരാളായി വിഘ്‌നേശ് മാറി.

ഇപ്പോഴിതാ ജീവിതത്തില്‍ താന്‍ നടന്നു കയറിയ വഴികളുടെ ഓര്‍മ്മ പുതുക്കി എത്തിയിരിക്കുകയാണ് വിഘ്‌നേശ് ശിവന്‍. യന്‍താരയ്ക്കും മക്കള്‍ക്കുമൊപ്പം നില്‍ക്കുന്നൊരു ചിത്രം പോസ്റ്റ് ചെയ്ത ശേഷമായിരുന്നു വിഘ്‌നേശ് തന്റെ പഴയകാല ജീവിതം ഓര്‍ത്തെടുത്തത്.

നഹോങ് കോങിലെ ഡിസ്നി ലാന്‍ഡ് റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രമാണ് വിഘ്‌നേശ് പങ്കുവച്ചത്. 12 വര്‍ഷത്തിന് മുമ്പ് ഒരു റബ്ബര്‍ ചെരുപ്പുമിട്ട് 1000 രൂപയുമായി ഇതേ സ്ഥലത്ത് എത്തിയതിനെ കുറിച്ചാണ് വിഘ്‌നേശ് പറയുന്നത്. അവിടെ ഇന്ന് ഭാര്യക്കും മക്കള്‍ക്കുമൊപ്പം നില്‍ക്കുന്നതിന്റെ സന്തോഷവും സംവിധായകന്‍ പങ്കുവയ്ക്കുന്നുണ്ട്.

”12 വര്‍ഷത്തിന് മുമ്പ് റബ്ബര്‍ ചെരുപ്പുമിട്ട്, കൈയ്യില്‍ വെറും ആയിരം രൂപയുമായി പോടാ പോടി സിനിമയുടെ ഷൂട്ടിംഗിനായി അനുമതി ചോദിക്കാന്‍ വേണ്ടി ഇവിടെ വന്നിരുന്നു. ഇന്ന് എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങള്‍ക്കൊപ്പവും ഭാര്യക്കൊപ്പവും ഇവിടെ എത്താന്‍ കഴിഞ്ഞതില്‍ സംതൃപ്തി തോന്നി” എന്നാണ് വിഘ്‌നേശ് കുറിച്ചിരിക്കുന്നത്.

അതേസമയം, ചിമ്പവും വരലക്ഷ്മിയും ഒന്നിച്ച ചിത്രമായിരുന്നു വിഘ്‌നേശ് ഒരുക്കിയ പോടാ പോടി. വരലക്ഷ്മിയുടെ ആദ്യ സിനിമ കൂടിയാണ് പോടാ പോടി. ‘ലൈഫ് ഇന്‍ഷുറന്‍സ് കോപ്പറേഷന്‍’ എന്ന സിനിമയാണ് വിഘ്‌നേശ് ശിവന്റെതായി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ എല്‍ഐസി കമ്പനി രംഗത്തെത്തിയതോടെ സിനിമ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക