'ശ്രീവിദ്യയുടെ പല തീരുമാനങ്ങളും തെറ്റായിരുന്നു, അതിൻ്റെ കുറച്ച് ഒക്കെ ലളിതയും അനുഭവിച്ചിരുന്നു'; തുറന്ന് പറഞ്ഞ് വിധു ബാല

മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരായിരുന്നു ശ്രീവിദ്യയും കെപിഎസ് ലളിതയും. ഇപ്പോഴിതാ ഇരുവരെയും പറ്റി നടി വിധുബാല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മനോരമയിലെ നേരെ ചൊവ്വെ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ശ്രീവിദ്യയും ലളിതയുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചത്. ശ്രീവിദ്യയുടെ പല തീരുമാനങ്ങളും തെറ്റായിരുന്നുവെന്നാണ് വിധുബാല പറയുന്നത്.

ശ്രീവിദ്യയുടെയും കെപിഎസി ലളിതയുടെയും ജീവിതം താരതമ്യപ്പെടുത്തുക എന്ന് പറഞ്ഞാൽ പറ്റില്ല. ശ്രീവിദ്യക്ക് കുടുംബത്തിന്റെ പിന്തുണ ലഭിച്ചിട്ടില്ല. എല്ലാവരുമുണ്ടായിട്ടും ഒറ്റപെട്ട് ജീവിച്ച വ്യക്തിയാണ് അവർ. ശ്രീവിദ്യയുടെ അടുത്ത സുഹൃത്തുക്കളിലൊരാൾ ആയിരുന്നു താൻ. പലപ്പോഴും പല തീരുമാനങ്ങൾ അവർ എടുക്കുമ്പോൾ വിദ്യാ അത് ശരിയല്ലെന്ന് താൻ തന്നെ പല തവണ പറഞ്ഞിട്ടുണ്ട്.

പക്ഷെ വിദ്യയ്ക്ക് അത് മനസ്സിലാവില്ലായിരുന്നു. വിദ്യയുടെ സാഹചര്യത്തിൽ ആ തീരുമാനമായിരിക്കും ശരി. ഒരാളുടെ ജീവിതവും മറ്റൊരാളുടെ ജീവിതവും ഒരു സൈക്കോളജിസ്റ്റ് എന്ന നിലയിൽ താരതമ്യം ചെയ്യാൻ പറ്റില്ല. കെപിഎസി ലളിതയുടെ ജീവിതത്തിൽ താൻ ഒരുപാട് ചൂഴ്ന്ന് നോക്കിയിട്ടില്ല. തനിക്കത് വേണമെന്ന് തോന്നിയിട്ടില്ല. പക്ഷെ അവർ ജീവിതത്തിൽ സന്തോഷത്തിലല്ലായിരുന്നു. ഒരുപാട് പ്രശ്നങ്ങൾ അവർക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും വിധുബാല പറഞ്ഞു.

സ്ത്രീകൾ അനുഭവിക്കുന്ന ചില പ്രശ്നങ്ങളിൽ സമാനതകളുണ്ട്. എല്ലാ മേഖലയിലും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നം ലെെം​ഗിക പീഡനമാണ്. സിനിമയെന്നല്ല വീട്ടിൽ ജോലിക്ക് നിൽക്കുന്ന സ്ത്രീയിൽ നിന്ന് തുടങ്ങി ഐടി മേഖലയിലുള്ള സ്ത്രീകളുമുൾപ്പെടെ എല്ലാവരും അത് നേരിടേണ്ടി വരുന്നെന്നും വിധുബാല പറഞ്ഞു. വിട പറഞ്ഞ സംവിധായകൻ ഭരതനുമായി ബന്ധപ്പെട്ട് ശ്രീവിദ്യയുടെ പേര് മുമ്പ് ഇടയ്ക്കിടെ ഉയർന്നു വരാറുണ്ടായിരുന്നു.

ഇരുവരും പ്രണയത്തിലായത് അക്കാലത്ത് സിനിമാ ലോകത്ത് മിക്കവർക്കും അറിയാമായിരുന്നു. എന്നാൽ ഭരതൻ പിന്നീട് വിവാഹം കഴിച്ചത് നടി കെപിഎസി ലളിതയെ ആയിരുന്നു. എന്നാൽ വിവാഹ ശേഷവും ഭരതൻ ശ്രീവിദ്യയുമായുള്ള അടുപ്പം തുടർന്നിരുന്നത്രെ. ശ്രീവിദ്യയുടെ പേരെടുത്ത് പറയാതെ കെപിഎസി ലളിത തന്നെ ഇതേപറ്റി മുമ്പ് സംസാരിച്ചിട്ടുമുണ്ട്.

Latest Stories

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ജാമ്യം, ഒബ്സെർവഷൻ ഹോമിൽ നിന്നും വിട്ടയക്കും

ബലാത്സംഗശ്രമം എന്ന് വരെ എനിക്കെതിരെ പരാതിയുണ്ട്.. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി വളരെയധികം റിലീഫ് നല്‍കി: കൃഷ്ണകുമാര്‍

ഇ എസ് ബിജിമോൾക്ക് വിലക്കേർപ്പെടുത്തി സിപിഐ; ഇടുക്കി ജില്ലയ്ക്ക് പുറത്ത് പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കരുതെന്ന് നിർദേശം

1.30 ലക്ഷം രൂപ അപര്യാപ്തം; പാക്കിസ്ഥാന്റെ ഷെല്‍ ആക്രമണത്തില്‍ വീടുകള്‍ നശിച്ചവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ബേബി; കാശ്മീരില്‍ സിപിഎം സംഘം

'കേരളത്തിൽ നൂറുശതമാനം സാക്ഷരതയുണ്ടെങ്കിലും വിദ്യാഭ്യാസം ഇല്ല'; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

ഒന്നും കണ്ടിട്ടില്ലെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ്; ജയസൂര്യക്കും ബാലചന്ദ്രമേനോനുമെതിരെ തെളിവില്ല, കേസുകള്‍ അവസാനിപ്പിക്കുന്നു

ദിയക്കും കൃഷ്ണകുമാറിനും ആശ്വാസം, നിര്‍ണ്ണായകമായി ബാങ്ക് ഇടപാടുകളും സിസിടിവി ദൃശ്യങ്ങളും, ജീവനക്കാരികളുടെ പരാതിയില്‍ കഴമ്പില്ല

അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത; കേരളത്തിന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

പോക്‌സോ കേസ് പ്രതി സ്‌കൂളില്‍ മുഖ്യാതിഥിയായ സംഭവം; ഫോര്‍ട്ട് ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍