'ആ നാറി അവളെയും കൊണ്ട് പോയി'; ആദ്യ പ്രണയവും തേപ്പും പറഞ്ഞ് വിധു പ്രതാപ്

തനിക്ക് കിട്ടിയ തേപ്പിനെ കുറിച്ച് പറഞ്ഞ് ഗായകന്‍ വിധു പ്രതാപ്. പ്രീ-ഡിഗ്രി ഫസ്റ്റ് ഇയറിന് പഠിക്കുന്ന പെണ്‍കുട്ടിയോടായിരുന്നു പ്രണയം. പ്രീ-ഡിഗ്രി പാസായി. അങ്ങനെ പഠനം കഴിഞ്ഞ് വിധു ഡിഗ്രിക്ക് ജോയിന്‍ ചെയ്യാന്‍ നില്‍ക്കുമ്പോഴായിരുന്നു ഒരു തേപ്പ് ഉള്‍പ്പെടെ കിട്ടിയത്.

ടെലിവിഷന്‍ അവതാരകയും നര്‍ത്തകിയും ആയിരുന്ന ദീപ്തിയെയാണ് വിധു പ്രതാപ് വിവാഹം കഴിച്ചത്. ഒരു ഷോയ്ക്കിടെ വിധു പ്രതാപ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഒരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നി.

ഡിഗ്രിക്ക് പഠിക്കാന്‍ ജോയിന്‍ ചെയ്യാന്‍ തുടങ്ങിയ സമയത്ത് ഒരു ഗ്യാപ്പ് അനുഭവപ്പെട്ടു. ഡിഗ്രിക്ക് ചേരാനുള്ള ഗ്യാപ്പില്‍ ‘വേറൊരു നാറി അവളെയും കൊണ്ട് പോയി’ എന്നാണ് വിധു പറയുന്നത്. പിന്നീടാണ് അറിഞ്ഞത് അവള്‍ക്കൊപ്പം നടന്ന അവളുടെ സുഹൃത്ത് തന്നെയാണ് അവളെ അടിച്ചു കൊണ്ട് പൊയത് എന്നാണ് വിധു പ്രതാപ് പറയുന്നത്.

താരത്തിന്റെ നഷ്ട പ്രണയകഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. 2008ല്‍ ആയിരുന്നു ദീപ്തിയുടെയും വിധുവിന്റെയും വിവാഹം. അതേസമയം, പാട്ടിന്റെ ലോകത്ത് സജീവമാണ് വിധു പ്രതാപ്. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു സിനിമയില്‍ പാടുന്നത്.

‘പാദമുദ്ര’ എന്ന സിനിമയിലാണ് ആദ്യഗാനം പാടിയത്. എന്നാല്‍ ഒരു പിന്നണിഗായകന്‍ എന്ന നിലയില്‍ കരിയര്‍ ആരംഭിക്കുന്നത് 1999 ‘ദേവദാസി’ എന്ന ചിത്രത്തില്‍ ‘പൊന്‍വസന്തം’ എന്ന ഗാനം പാടിക്കൊണ്ടാണ്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു