സിനിമാരംഗം കെട്ടിക്കൊണ്ടു പോയ വീട് പോലെ, എപ്പോള്‍ വേണമെങ്കിലും ഇറക്കി വിടാം; വീണാ നായര്‍

മിനിസ്‌ക്രീനില്‍ നിന്ന് സിനിമയിലെത്തിയ നടിയാണ് വീണാ നായര്‍. ഇപ്പോള്‍ സിനിമയിലും ടെലിവിഷനിലും ഒരുപോലെ സജീവമാണ് നടി. ടെലിവിഷന്‍ ലോകം തനിയ്ക്ക് സ്വന്തം വീട് പോലെയും സിനിമ കെട്ടിക്കൊണ്ടുപോയ വീട് പോലെയുമാണെന്നാണ് വീണാ നായര്‍ പറയുന്നത്. കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ അനുഭവം പങ്കുവെച്ചാണ് നടി ഇക്കാര്യം പറഞ്ഞത്.

സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചിട്ട് ഷൂട്ട് തുടങ്ങുന്നതിന്റെ തലേ ദിവസം ‘അയ്യോ അത് ഒരു ട്വിസ്റ്റ് സംഭവിച്ചായിരുന്നു’ എന്ന് പറയും. അങ്ങനെ ടൊവിനോ തോമസിന്റെ സിനിമയില്‍ ഒരു അവസരം വന്നിരുന്നു. പൊതുവെ പേമന്റ് പറയുമ്പോള്‍ ഞാന്‍ പ്രൊഡക്ഷന്റെ സൈഡും നോക്കി, നിങ്ങള്‍ക്ക് സൗകര്യം പോലെ എന്നാണ് പറയാറുള്ളത്.

ആ സിനിമയ്ക്ക് വേണ്ടി ഞാന്‍ എന്റെ 15 ദിവസത്തെ ഡേറ്റ് ബ്ലോക്ക് ചെയ്തു. അതിനിടയില്‍ വന്ന ഉദ്ഘാടനങ്ങള്‍ എല്ലാം ഒഴിവാക്കി. പറഞ്ഞ ഡേറ്റ് ആയിട്ടും വിളിക്കാതെയായപ്പോള്‍ ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ വിളിച്ചു. അയ്യോ അതില്‍ ചെറിയൊരു മാറ്റം ഉണ്ട്. സ്‌ക്രിപ്റ്റ് റൈറ്റര്‍ക്ക് അറിയാവുന്ന ഒരു കുട്ടിയ്ക്ക് വേണ്ടി ആ വേഷം പോയി’ എന്ന് പറഞ്ഞു. എങ്കില്‍ നിങ്ങള്‍ ഒന്ന് വിളിച്ച് പറയണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ ക്ഷമ പറഞ്ഞു. എന്തായാലും ആ സിനിമ എട്ട് നിലയില്‍ പൊട്ടി.

യാദൃശ്ചികമായി ആ സിനിമയുടെ നിര്‍മാതാവിനെ കാണാന്‍ ഇടയായി. എന്നാലും സര്‍ എന്നെ ആ വേഷത്തില്‍ നിന്ന് ഒഴിവാക്കിയല്ലോ എന്ന് ഞാന്‍ വെറുതേ പറഞ്ഞു. അപ്പോഴാണ് അദ്ദേഹം പറയുന്നത്, ‘ഞാനും വീണയോട് ചോദിക്കാനിരിക്കുകയായിരുന്നു. പതിനഞ്ച് ദിവസത്തെ ഷൂട്ടിന് വേണ്ടി വീണ അഞ്ച് ലക്ഷം ആവശ്യപ്പെട്ടത് എന്താ’ എന്ന്. ഞാന്‍ ഞെട്ടിപ്പോയി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നോട് പറഞ്ഞ കാര്യം കേട്ട് അദ്ദേഹവും ഞെട്ടി.

അങ്ങിനെയാണ് സിനിമ, അതാണ് സിനിമ കെട്ടിക്കൊണ്ടുപോയ വീട് പോലെയാണ് എന്ന് പറഞ്ഞത്. സിനിയില്‍ നിന്ന് എനിക്ക് മറ്റൊരു തരത്തിലുള്ള മോശം അനുഭവം ഉണ്ടായിട്ടില്ല. അഭിനയിച്ച സിനിമയ്ക്ക് പ്രതിഫലം കിട്ടാതെയും ആയിട്ടില്ല- വീണ നായര്‍ പറഞ്ഞു

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു