പത്ത് ജന്മമെടുത്താലും എനിക്ക് ചിത്രയെ പോലെ എനിക്ക് പാടാനാവില്ല, എങ്കിലും ഞാന്‍ ഹാപ്പിയാണ്: ഉഷ ഉതുപ്പ്

”എന്റെ കേരളം എത്ര സുന്ദരം” മലയാളികളുടെ സ്വന്തം ദീദി, ഉഷ ഉതുപ്പിനെക്കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍മവരുക ഈ പാട്ടായിരിക്കും. തന്റെ ബോള്‍ഡ് വോയിസ് തരുന്ന ആത്മവിശ്വാസത്തെ കുറിച്ചാണ് ദീദി ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. സംഗീതം തനിക്ക് ബിസിനസ് അല്ല ആശയവിനിമയത്തിനുള്ള ഉപാധിയാണ് എന്നാണ് ഉഷ ഉതുപ്പ് പറയുന്നത്.

സംഗീതം എനിക്ക് ബിസിനസ് അല്ല. ആശയവിനിമയത്തിനുള്ള ഉപാധിയാണ്. ഈ ലോകത്ത് കെ.ജെ യേശുദാസിനെ പോലെ, എസ്പിബിയെ പോലെ, ചിത്രയെയും സുജാതയെയും പോലെ പാടുന്നവരുണ്ട്. പക്ഷേ, തനിക്കൊരിക്കലും അവരെ പോലെ പാടാന്‍ കഴിയില്ലെന്ന് ബോധ്യമുണ്ട്.

പത്ത് ജന്മമെടുത്താലും ചിത്രയെ പോലെ തനിക്ക് പാടാനാവില്ല. അവര്‍ക്കും തന്നെപോലെ പാടാനാവില്ലല്ലോ. അതുകൊണ്ട് താന്‍ എങ്ങനെയാണോ അതില്‍ ഹാപ്പിയാണ്. ഇക്കാലത്ത് എല്ലാവരുടെയും ശബ്ദം ശ്രോതാക്കള്‍ ആസ്വദിക്കുന്നുണ്ട്. ആര് പാടുന്നു എന്നതിലല്ല, പാട്ട് ശ്രദ്ധിക്കപ്പെടുന്നു എന്നതിലാണ് കാര്യം.

”നീ മധു പകരു മലര്‍ ചൊരിയൂ’. ‘എന്റെ കേരളം, എത്ര സുന്ദരം… ഈ പാട്ടുകളൊക്കെ ഓരോരുത്തരും ഓരോ രീതിയിലാവും പാടുന്നത്. പക്ഷേ പാട്ട് ജീവിക്കുന്നു. നിങ്ങള്‍ നല്ല പാട്ടുകാരനാണോ നല്ല പാട്ടുകാരനാണോ എന്ന ചോദ്യത്തില്‍ പ്രസക്തിയുമില്ല എന്നും ഉഷ ഉതുപ്പ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

യുഎസ് എംബസിക്ക് അടുത്തുള്ള ജനങ്ങളെ ഒഴിപ്പിച്ച് ഖത്തര്‍; കുവൈത്ത് തീരത്ത് ചരക്ക് കപ്പലില്‍ സ്‌ഫോടനം, എണ്ണ കടലില്‍ പരന്നു

'വിമത കൺവെൻഷൻ അല്ല, വിപ്ലവകാരികളു‌ടെ കൺവെൻഷൻ'; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനങ്ങളുമായി പി. കെ ശശി

ജി. സുധാകരനുമായി ഒരു ചർച്ചയും നടന്നിട്ടില്ല, അദ്ദേഹം തീരുമാനം എടുക്കട്ടെ : കെ. സി വേണു​ഗോപാൽ

'അതിവേഗ റെയിൽ നടപ്പിലാക്കാനുള്ള ചുമതല ഇ. ശ്രീധരന് നൽകിയിട്ടില്ല'; വിവരാവകാശ അപേക്ഷയിൽ മറുപടി നൽകി അതിവേഗ റെയിൽ മന്ത്രാലയം

ഇറാനെതിരായ യുദ്ധത്തിന് ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന് പ്രചാരണം; റിപ്പോർട്ടുകൾ നിഷേധിച്ച് ഇന്ത്യ

നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40000 രൂപയാക്കും; തീരുമാനമറിയിച്ച് കിംസ്

ധോണിക്കും കൊഹ്‌ലിക്കും രോഹിത്തിനും മാത്രമല്ല, സഞ്ജുവിനും വൻ ആരാധക പിന്തുണയാണ്: ദിനേശ് കാർത്തിക്

ടി-20 റാങ്കിങ്: വമ്പൻ കുതിപ്പുമായി സഞ്ജു സാംസൺ

'ഓപ്പണർ റോളിൽ നിന്നും അഭിഷേകിനെ പുറത്താക്കണം, പകരം ഇഷാൻ കിഷനെ കൊണ്ടുവരണം': രവി ശാസ്ത്രി

വാഖഡെയിൽ ഇന്ത്യക്ക് സെമിഫൈനലുകളിൽ പരാജയങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ഇത്തവണ അത് മാറും: സുനിൽ ഗവാസ്കർ