'നിന്റെ അച്ഛനല്ല എനിക്ക് ചെലവിന് തരുന്നത്' എന്ന് പറഞ്ഞ് മൈൻഡ് ചെയ്യാതെ ഇരിക്കും, കൗതുകം കൊണ്ട് പലരും ചെയ്യുന്നത് വേദനിപ്പിക്കും: ഋഷി

ഉപ്പും മുളകും പരമ്പരയില്‍ മുടിയന്‍ എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരെ കൈയ്യിലെടുത്ത താരമാണ് ഋഷി. ഉപ്പും മുളകും അവസാനിച്ചതിന് പിന്നാലെ എരിവും പുളിയും എന്ന പരമ്പരയുമായി ഋഷിയും കുടുംബവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്.

മുടി വളര്‍ത്തിയതിന്റെ പേരില്‍ താന്‍ കേട്ട കമന്റുകളെ കുറിച്ചും ലൊക്കേഷന്‍ അനുഭവങ്ങളെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ഋഷി. സെറ്റില്‍ ദേഷ്യപ്പെടാറുണ്ടെന്ന് ഋഷി പറയുന്നു. സെറ്റില്‍ ദേഷ്യപ്പെടാറുണ്ട്. അഞ്ചാറ് വര്‍ഷമായി ഒരുമിച്ച് നില്‍ക്കുകയല്ലേ. ഇടയ്ക്കൊക്കെ പൊട്ടലും ചീറ്റലും ഒക്കെ ഉണ്ടാവാറുണ്ട്.

ഇത്രയും കാലം ഒരു വഴക്കും ഇല്ലെങ്കില്‍ മാത്രമാണ് എന്തോ പ്രശ്നമുള്ളതായി സംശയിക്കേണ്ടത്. ഓസ്ട്രേലിയയില്‍ ഒരു ഷോയ്ക്ക് വേണ്ടി പോയിരുന്നു. അവിടെ വച്ച് മൊത്തം ആള്‍ക്കാരുടെ ബഹളമായി. കൂട്ടത്തില്‍ തന്റെ മുടിയും പിടിച്ച് വലിക്കാനൊക്കെ തുടങ്ങി.

അപ്പോള്‍ താന്‍ ദേഷ്യപ്പെട്ടു. കൗതുകം കൊണ്ട് പിടിച്ച് വലിക്കുന്നതാണ് ചിലര്‍, പക്ഷെ നമുക്ക് വേദനയാവുന്നത് അവര്‍ ആലോചിക്കില്ല. കഥാപാത്രത്തിന് വേണ്ടി മുടി ഇങ്ങനെ ആക്കിയതാണോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. പക്ഷെ അല്ല. മുടി വെട്ടണം എന്ന് ആദ്യം ആവശ്യപ്പെട്ടിരുന്നു.

പക്ഷെ ഇത് തന്റെ ഡാന്‍സ് എന്ന പാഷന്റെ ഭാഗമാണ്, വെട്ടാന്‍ പ്രയാസമാണ് എന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചു. പിന്നെ ഈ മുടിയുള്ള പുത്രനെ കേരളത്തിലുള്ളവരും അംഗീകരിച്ചു. പക്ഷെ പണ്ടൊക്കെ ബസ്സില്‍ പോകുമ്പോള്‍ പലതരത്തിലുള്ള കമന്റുകളും കേട്ടിരുന്നു.

നേരിട്ട് ആരും പറയില്ല, നമ്മള്‍ കേള്‍ക്കേ, തീപ്പെട്ടിയുണ്ടോടാ എന്നൊക്കെ ചോദിക്കും. ‘നിന്റെ അച്ഛനല്ല എനിക്ക് ചെലവിന് തരുന്നത്’ എന്ന് മനസില്‍ പറഞ്ഞ് താന്‍ മൈന്റ് ചെയ്യാതെ ഇരിക്കും എന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഋഷി പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക