മമ്മൂട്ടി എന്ന മനുഷ്യനില്‍ ഞാന്‍ കണ്ട മറ്റൊരു സവിശേഷത അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത മതേതര ബോധം: ഉണ്ണി ആര്‍

മമ്മൂട്ടി എന്ന മനുഷ്യനില്‍ താന്‍ കണ്ട ഏറ്റവും വലിയ സവിശേഷത അദ്ദേഹത്തിന്റെ വിട്ടുവീഴ്ച്ചയില്ലാത്ത മതേതര ബോധമാണെന്ന് ഉണ്ണി ആര്‍. നമ്മുടെകാലത്ത് ഒരാള്‍ക്കു മതേതരനായി ജീവിക്കാന്‍ കഴിയുമെങ്കില്‍ അത്രത്തോളം മഹദ്പൂര്‍ണമായി മറ്റൊന്നില്ല. അപ്രതീക്ഷിതമായ വഴികളിലൂടെയാവും ചില നേരങ്ങളില്‍ അദ്ദേഹത്തിന്റെ വര്‍ത്തമാനങ്ങള്‍ നടന്നു പോവുക. ലോകരാഷ്ട്രീയം മുതല്‍ കാലാവസ്ഥാ വ്യതിയാനം വരെ അതില്‍ ഉള്‍ച്ചേരുമെന്നും മനോരമയില്‍ മമ്മൂട്ടിയെക്കുറിച്ചെഴുതിയ ലേഖനത്തില്‍ അദ്ദേഹം കുറിച്ചു.

അംബേദ്കറുടെ ജീവിതം ചലച്ചിത്രമാക്കിയപ്പോള്‍ അതിനായി തിരഞ്ഞെടുക്കപ്പെട്ടത് ഈ മനുഷ്യനായിരുന്നു എന്നതു ചരിത്ര നിയോഗമായിരിക്കണം. മാറുന്ന രാഷ്ട്രീയ കാലാവസ്ഥയ്ക്കനുസരിച്ചു തീവ്ര മതനിലപാടുകളിലേക്കു ചുവടുമാറിയ ഒരു നടനായിരുന്നു അംബേദ്കറായി വേഷമിട്ടിരുന്നതെങ്കില്‍ അത് എത്രമാത്രം സങ്കടകരവും ചരിത്രത്തിലെ ഏറ്റവും വലിയ ദുര്‍വിധിയുമായി മാറുമായിരുന്നു എന്നോര്‍ക്കുക. അവിടെയാണു ചിലരെ കാലത്തിന്റെ നേരിനൊപ്പം സഞ്ചരിക്കാന്‍ പ്രകൃതി തിരഞ്ഞെടുക്കുക. ആ തിരഞ്ഞെടുപ്പില്‍ ഈ മൂന്ന് അക്ഷരങ്ങളുണ്ട്: മമ്മൂട്ടി ഉണ്ണി ആര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മലയാള സിനിമയില്‍ അരനൂറ്റാണ്ട് പിന്നിട്ട മമ്മൂട്ടിക്ക് നാളെ പിറന്നാളാണ്. ഭീഷ്മ പര്‍വ്വം, പുഴു തുടങ്ങിയ സിനിമകളാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്. ഇതിന് പുറമെ മമ്മൂട്ടി വീണ്ടുമൊരു തെലുങ്ക് ചിത്രത്തിലും അഭിനയിക്കുകയാണ്. രസകരമായ വസ്തുത തെലുങ്കില്‍ മമ്മൂട്ടി അഭിനയിക്കുന്നത് വില്ലന്‍ വേഷത്തിലാണെന്നതാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക